Posts

Showing posts from May, 2021

കോവിഡൻ വന്നു

Image
ശ്രീകാര്യത്ത് കോവിഡ് എത്തി. അതായത് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അപ്പുറത്ത് വരെ. വേണമെങ്കിൽ എനിക്ക് അന്തസ്സായി ഒന്ന് ഭയക്കാവുന്നതേയുള്ളൂ. ഞാനാതിന് മുതിരുന്നില്ല. രണ്ടുമാസങ്ങൾക്ക് മുൻപ് വിശാലാടിസ്ഥാനത്തിൽ ഭയന്നിരുന്നു. വല്യ സങ്കടവും തോന്നിയിരുന്നു. മരിക്കാൻ ഇഷ്ടമല്ലാത്ത, അധികമായ അളവിൽ മരണഭയം സൂക്ഷിച്ചുവന്നിരുന്ന ഒരുവനാണല്ലോ ഞാൻ. അങ്ങനെ ഒരുവന്, മരുന്നില്ലാത്ത, ലോകമാകെ പടർന്നുപിടിക്കുന്ന ഒരു രോഗം അതിവേഗം മനുഷ്യരിൽ നിന്നും മനുഷ്യരിലൂടെ ഒഴുകിവരുന്നത് കാണുമ്പോൾ, ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത 'ലോക്ഡൌൺ' എന്ന ജീവിതാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, ഭയം തോന്നുക സ്വാഭാവികം. എന്നാൽ കുറച്ചായി എനിക്ക് ഭയമില്ല. കാരണം, കള്ളങ്ങൾകൊണ്ട് ചന്തം കൂട്ടിയതും പിടിപ്പുകേടിനുമുകളിൽ പടക്കപ്പെട്ടതും സ്തുതിപാടകരാൽ തിളക്കം വർദ്ധിപ്പിക്കപ്പെട്ടതുമായ ഒരു സംവിധാനമാണ് നമ്മുടെ സർക്കാർ എന്ന ബോധ്യം എന്നിലുണ്ടായി. അത് സഹിക്കാം. പക്ഷേ, പണമൊഴുക്കിയുള്ള അതിന്റെ പ്രചാരവേലയിലും പാർട്ടിദാസരായ പാണന്മാരുടെ മനം‌മയക്കുന്ന സ്തുതിപാടലുകളിലും മയങ്ങി ഭൂരിപക്ഷം വരുന്ന പ്രബുദ്ധ(?) മലയാളികൾ തികവും മികവ

കാരശ്ശേരി മാഷേ...

Image
അങ്ങയോട് അളവുകൾക്ക് അതീതമായ ആദരവ് അകത്ത് സൂക്ഷിക്കുന്ന ഒരുവനാണ് കാരശ്ശേരി മാഷേ ഈയുള്ളവൻ. അതുകൊണ്ട് ചോദിക്കുകയാണ്. മാഷിന് മാനസികമായും ശാരീരികമായും സുഖം തന്നെയല്ലേ?  അടുത്ത ജൂലൈ മാസം ഒന്നാം തീയതി എഴുപത് വയസ്സ് പൂർത്തിയാവുകയാണല്ലോ. മുൻകൂറായി മാഷിനെന്റെ ജന്മദിനാശസംകൾ.  സത്യപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട്, മതബാധിതമാവാത്ത മനസ്സോടെ, മാനവികബുദ്ധിയോടെ, സധൈര്യം നേരുകൾ വിളിച്ചുപറഞ്ഞുകൊണ്ട് ദീർഘകാലം ഇനിയും ഇഹലോകത്ത് ആരോഗ്യത്തോടെ പുലരാൻ മാഷിന് സാധിക്കട്ടെ. പ്രാർത്ഥനകൾ. സമൂഹത്തിനുവേണ്ടി വരമൊഴിയായും വാമൊഴിയായും മാഷ് നടത്തുന്ന ഇടപെടലുകൾക്ക് കണ്ണും കാതും താല്പര്യത്തോടെ വിട്ടുകൊടുക്കാറുള്ള ഒരുവനാണ് ഞാനെന്ന കാര്യം മാഷിനെ അറിയിക്കാൻ ആഗ്രഹിക്കുന്നു. വിയോജിപ്പുകളുടെ കയ്പ്പ് മനസ്സിൽ പുരട്ടുന്ന മാഷിന്റെ അഭിപ്രായങ്ങളെ സഹിഷ്ണുതയുടെ മധുരം കൊണ്ട് മായ്ക്കാൻ എന്നും ശ്രമിക്കുകയും ചെയ്യാറുണ്ട്.  വിരുദ്ധാഭിപ്രായങ്ങളെ വൈരാഗ്യത്തോടെയല്ലല്ലോ സമീപിക്കേണ്ടത്. അങ്ങയോട് അളവുകൾക്ക് അതീതമായ ആദരവ് അകത്ത് സൂക്ഷിക്കുമ്പോൾ പ്രത്യേകിച്ചും.  സത്യമാണ് മാഷേ. അങ്ങ് എന്റെ  മാനസഗുരു തന്നെ.  അതുകൊണ്ട് ഗുരുത്വദോഷം വരുത്തിവയ്ക്കാൻ ഞാനില്ല. മാ

പന്നിയാമിനും ജോർജ്ജുകുട്ടിയുടെ മുത്തച്ഛനും

ശകലം ഗൌരവസ്വഭാവിയായ ഒരു കാര്യം പറയട്ടോ? പറയണ്ടാന്ന് പറഞ്ഞാലും പറയാം. മറ്റുള്ളവരുടെ സന്തോഷവും വളർച്ചയും കണ്ട് ദു:ഖിക്കുകയും തളരുകയും ചെയ്യുന്ന സ്വഭാവം എനിക്കില്ല. അതുപോലെ അപരന്റെ ദു:ഖവും തകർച്ചയും എന്നെ സന്തോഷിപ്പിക്കുകയും ഉണർത്തുകയും ചെയ്യാറുമില്ല. എന്നാൽ ചില ‘ജോർജ്ജുകുട്ടി’മാർ നമുക്കിടയിലുണ്ട്. അതായത് ഏറെ ദീർഘവീക്ഷണത്തോടെ, ഭാവികാലത്ത് തന്റെ മുന്നിലേയ്ക്ക് വരാൻ സാധ്യതയുള്ള പ്രതിസന്ധികളെ മുൻകൂട്ടി കണ്ട്, അതിനെ നേരിടാനും തരണം ചെയ്യാനുമായി വേണ്ടത് വർത്തമാനകാലത്തുതന്നെ ചെയ്തുവച്ചിട്ട് പ്രതിസന്ധികളെ കാത്തിരിക്കുന്നവർ. ഒരു ഉദാഹരണം പറഞ്ഞാൽ, കുപ്രസിദ്ധ സാഹിത്യതസ്കരനും പുരുഷ നീപ ദിശാന്തുമായ പന്നിയാമിൻ. (അദ്ദേഹത്തെപ്പറ്റിയല്ല ഈ കുറിപ്പ്. ഉദാഹരിയ്ക്കാൻ മാത്രം ആളെ പരാമർശിക്കുന്നു). പന്നിയാമിനറിയാം താനൊരു ഗജഫ്രോഡാണെന്ന്. അവിടുന്നും ഇവിടുന്നുമൊക്കെയായി കിട്ടുന്ന വൈദേശിക സാഹിത്യഗ്രന്ഥത്തിൽ നിന്നും തനിക്കാവശ്യമുള്ളത് ചുരണ്ടിയെടുത്ത്, സൂക്ഷ്മ ശ്രദ്ധയോടെ അതിനെ മലയാളീകരിച്ച് തന്റെ ശരാശരി നിലവാരമുള്ള കൃതിയിലേയ്ക്ക് കലർത്തി അതിനെ ഒട്ടൊന്ന് തികവൊത്തതാക്കിയെടുത്ത് പ്രബുദ്ധമലയാളികളെ കബളിപ്പിക്കുന്ന ഒരു ‘കുന്