Posts

Showing posts from February, 2010

ഒരു ചെറിയ ഇടവേള

എഴുതുവാന്‍ കഴിവുണ്ടാവുക എന്നത് അനുഗ്രഹമാണെങ്കില്‍ എഴുതാന്‍ ആഗ്രഹമുണ്ടാവുക എന്നത് ഭാഗ്യമാണ്. അനുഗ്രഹീതനല്ലെങ്കിലും ഞാന്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു. കഴിവിനേക്കാള്‍ ആഗ്രഹത്തിന്റെ പേരില്‍ എഴുതുന്ന ഒരുവന് പരിമിതികള്‍ ഉണ്ടാവുക തീര്‍ച്ചയാണ്. 1977 -ലെ ആഗസ്റ്റ് മാസത്തിലാണ് ഹരി എന്ന വ്യക്തിയുടെ ജനനം. 2007 - ലെ ആഗസ്റ്റുമാസത്തില്‍ പോങ്ങുമ്മൂടന്‍ എന്ന ബ്ലോഗറും ജനിച്ചു. സത്യത്തില്‍ രണ്ട് ജന്മങ്ങളും പാഴായി പോവുകയായിരുന്നുവെന്നാണ് ഇരുവരെയും അനുഭവിച്ചറിയുന്ന എനിയ്ക്കു തോന്നുന്നത്. ആ തോന്നല്‍ ശരിയാണെങ്കില്‍ പരിഹാരം കാണേണ്ടതും ഞാന്‍ തന്നെയാണ്. ഹരി എന്ന വ്യക്തി പാഴാവാതെ പോയാല്‍ എന്റെ കുടുംബത്തിനും സ്നേഹിതര്‍ക്കും നാട്ടുകാര്‍ക്കും നല്ലതായിരിക്കും. പോങ്ങുമ്മൂടന്‍ എന്ന ബ്ലോഗര്‍ നന്നായാല്‍ എന്നെ സ്ഥിരമായി വായിക്കുന്ന ഏതാനും വ്യക്തികള്‍ക്ക് അത് അസ്വാദ്യകരവുമാവും. എനിക്കു തോന്നുന്നു ഹരി എന്ന വ്യക്തിയില്‍ നിന്നും പോങ്ങുമ്മൂടനിലേയ്ക്കുള്ള അകലം വര്‍ദ്ധിപ്പിക്കയാണ് നന്നാവാനായി ഞാന്‍ ആദ്യം ചെയ്യേണ്ടതെന്ന്. പോങ്ങുമ്മൂടന്‍ എന്ന ബ്ലോഗര്‍ ഹരി എന്ന വ്യക്തിയുടെ തലച്ചോറിനെയും ഹൃദയത്തെയും വാടകയ്ക്കെടുത്താണ് ഇതുവരെ ജീവിച്ച

പറഞ്ഞാല്‍ വിശ്വസിക്കില്ല.

പ്രണയം കുത്തിനിറച്ചവയായിരുന്നു എന്റെ വാക്കുകൾ. ആരും കാണാതെയവളാ- വാക്കുകൾ കടിച്ചീമ്പിയാവോളം പ്രണയം രുചിച്ചു. പിന്നെ, വാക്കുകളുടെ തോട് അലക്ഷ്യമായെറിഞ്ഞു പറഞ്ഞു ഹും, പൊള്ളയാ‍യ വാക്കുകളെന്ന്! പൊളിവില്ലാത്ത, പ്രണയം നിറച്ച എന്റെ വാക്കുകൾ പൊള്ളവാക്കായിരുന്നെന്ന്! വിശ്വസിക്കാതെ തരമില്ല, കാരണം അവൾ സത്യമാണ്. എന്റെ പ്രണയവും. സത്യം അസത്യത്തെ പ്രസവിക്കില്ല. മനുഷ്യസ്ത്രീകൾ മുട്ടയിടില്ല; നിഴല്‍ വീഴ്ത്തുന്ന സൂര്യന്‍, നിഴലിനെ സ്വീകരിക്കുന്നുമില്ല! *** അമ്മയാണാദ്യം ചതിച്ചത്. സ്നേഹവാത്സല്യങ്ങളോടെ മാടി വിളിച്ച്, മടിയിലിരുത്തി അമ്മിഞ്ഞ തന്നു ആര്‍ത്തിയോടെ തേടിചെന്ന ഇളം ചുണ്ടുകളില്‍, ചെന്നിനായകത്തിന്റെ കയ്പ്പ്, മാതൃത്വത്തിന്റെ മധുരം! വിശക്കുന്നല്ലോ ഉണ്ണാന്‍ ചെന്നിനായകം തേയ്ക്കാത്ത മുലയുണ്ടോ? തന്നാല്‍, കണ്ണുനീരിന്റെ ഉപ്പുചാലിച്ച് ഉണ്ണാം.! പറഞ്ഞാല്‍ വിശ്വസിക്കില്ല. അമ്മയും ചതിയും ചെന്നിനായകത്തിന്റെ മക്കളാണ്.! *** കയ്പ്പും ഏകാന്തതയും മാറ്റാന്‍ പ്രണയം നല്ലതാണെത്രെ! അതിന്, പ്രണയിക്കാനൊരു 'ഇര' വേണം. പോരായ്മകള്‍ ആവോളമുള്ളതിനാലാവും ഇരകള്‍ വേട്ടക്കാരനെ തിരിച്ചറിയുന്നു. പരാജയം ഭുജിച്ചു ചെകിടിച്ചപ്പോഴാണ്

ഒരു പ്രണയം! ബഹുവിധം!!

പറയാനുള്ളതും അറിയാനുള്ളതും ഒന്നിനേക്കുറിച്ച് മാത്രമാവുന്നു. - പ്രണയത്തെക്കുറിച്ച്. ഈ പുതുവത്സരം പിറന്നിട്ട് ഒരുപക്ഷേ ഞാനേറ്റവും അധികം ഉപയോഗിച്ച വാക്കും കൂട്ടുകാരുമായുള്ള സംസാരമധ്യേ ഏറ്റവുമധികം കേട്ട വാക്കും പ്രണയം എന്നതാവുന്നു. എന്റെ ചിന്തകളുടെ ബഹുഭൂരിപക്ഷസമയം കവര്‍ന്നതും പ്രണയമാണ്. എന്റെ പ്രണയം കൊണ്ട് രക്ഷപ്രാപിച്ചവര്‍ തീര്‍ച്ചയായും ഒരു കൂട്ടര്‍ മാത്രമാണ്. എന്നെ വായിക്കുന്ന എന്റെ പ്രിയപ്പെട്ട വായനക്കാര്‍. കാരണം പ്രണയചിന്ത എഴുത്തിനോടുള്ള എന്റെ ആര്‍ത്തിയെ കുറെയൊക്കെ അടക്കി നിര്‍ത്തുന്നു. അങ്ങനെയെങ്കില്‍ , ആലോചിച്ചാല്‍ മലയാള ഭാഷയും വായനക്കാരോടൊപ്പം രക്ഷപെട്ടുവെന്നു കരുതാം. ഞാന്‍ പ്രണയാതുരനാണെന്ന് നിങ്ങളോട് പറഞ്ഞുവല്ലോ. പക്ഷേ, ആരോടാണ് അല്ലെങ്കില്‍ എന്തിനോടാണ് എനിയ്ക്കു പ്രണയം എന്ന് തിരിച്ചറിയാനാവുന്നില്ല എന്നുകൂടി എനിയ്ക്ക് കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നു. എന്റെ ഓര്‍ക്കൂട്ടുകാര്‍ വിശ്വസിക്കുന്നത് ചിലപ്പോള്‍ ‘ലഹരി’യോടാവും എനിയ്ക്കു പ്രണയമെന്ന്. എന്തുകൊണ്ടെന്നാല്‍ ഓര്‍ക്കൂട്ടില്‍ ‘ലഹരി പ്രണയം മാത്രമാണല്ലോ?’ സത്യത്തില്‍ മദ്യത്തോട് എനിക്കത്ര പ്രണയമില്ലെന്നതാണ് സത്യം. അടുത്തറിയുന്ന പലരും നന്നാ