പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ ചൂളംവിളി!




വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ജോസ് തോമസ് നിര്‍മ്മിച്ച്, ഡെന്നീസ് ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ജോഷി മാത്യു സംവിധാനം ചെയ്ത ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയെക്കുറിച്ച് നന്നായി ആസ്വദിയ്ക്കാനും രസിയ്ക്കാനും കഴിയുന്ന ഒരു കൊച്ചുമലയാള സിനിമ എന്ന് ചുരുക്കത്തില്‍ പറയാമെന്നാണ് എനിയ്ക്കു തോന്നുന്നത്.

കലാകൌമുദിയില്‍, ഈ സിനിമയുടെ തിരക്കഥാകൃത്തുകൂടിയായ ഡെന്നീസ് ജോസഫ് എഴുതിയ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് പത്താം നിലയിലെ തീവണ്ടി. മൂന്നു സംവിധായകര്‍ ഒത്തൊരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തം.

ചിത്തഭ്രമം (സ്കിസോഫ്രേനിയ) പിടിപെട്ട് ധര്‍മ്മാശുപത്രിയില്‍ കഴിയുന്ന ശങ്കരനാരായണന്‍(ഇന്നസെന്റ്) എന്ന റെയില്‍‌വേ ഗാംഗ്‌മാന്‍ തന്റെ മകനായ രാമുവിന് (ജയസൂര്യ)അയയ്ക്കുന്ന കത്തുകളിലൂടെ വികസിയ്ക്കുന്നതാണ് ഈ സിനിമ. ഇന്നസെന്റ് എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും തിളക്കമുറ്റ കഥാപാത്രമായിരിയ്ക്കും ഇതിലെ ശങ്കരനാരായണന്‍. ഈ ചിത്രത്തിലൂടെ ഇന്നസെന്റ് അഭിനയത്തിന്റെ ഉത്തുംഗശൃംഗങ്ങള്‍ കീഴടക്കുന്നുവെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തി ആവില്ല. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ നല്‍കുന്ന ദുരിതങ്ങളും ചിത്തഭ്രമത്താലുള്ള ഒരുവന്റെ അസ്വസ്ഥതയും ഒറ്റപ്പെടുന്നവന്റെ നിസ്സഹായതയുമൊക്കെ വളരെ തന്മയത്വത്തോടെ അവതരിപ്പിയ്ക്കാന്‍ ഇന്നസെന്റ് എന്ന നടന് സാധിച്ചിരിയ്ക്കുന്നു.


ജയസൂര്യ, അനൂപ് മേനോന്‍, വിജയരാഘവന്‍, ജഗന്നാഥന്‍, മീര നന്ദന്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ സംഗീതസംവിധാനവും എസ്.പി വെങ്കിടേഷിന്റെ പശ്ചാത്തല സംഗീതവും പ്രമേയത്തോട് ആശ്ചര്യകരമാം വിധം ഇഴുകിച്ചേരുന്നുവെന്നും പറയാതെ പോവുന്നത് ശരിയല്ല.

അങ്ങനെ ഏത് രീതിയില്‍ നോക്കിയാലും ശരാശരി സിനിമയ്ക്കും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ കൊച്ചു സിനിമയ്ക്കുനേരേ; എന്തിന്, പണം മുടക്കി ചിത്രം കാണുന്ന ഏതു പ്രേക്ഷകനും ദൃശ്യഭാഷയുടെ വേറിട്ടൊരു അനുഭവം നല്‍കുന്ന ഈ സുന്ദരചിത്രത്തിനു നേരേ, പ്രേക്ഷകര്‍ മുഖം തിരിയ്ക്കുന്നുവെന്നത് നിരാശാജനകമാണ്.


കഥയില്ലായ്മകളും അമാനുഷിക കഥാപാത്രങ്ങളും അനാവശ്യ വിവാദങ്ങളും താരവാഴ്ചയും സംഘടനാ ബാഹുല്യവുമൊക്കെ അരങ്ങു തകര്‍ക്കുന്ന മലയാള സിനിമാലോകത്തുനിന്നും മനുഷ്യബന്ധങ്ങളുടെ വൈകാരിക തീവ്രത അതിന്റെ പാരമ്യതയില്‍ അവതരിപ്പിച്ചുകൊണ്ട് ഒരു സിനിമ പ്രേക്ഷകരെ തേടി തീയേറ്ററുകളിലെത്തുമ്പോള്‍ ആ സിനിമയ്ക്ക് മുടക്കുമുതലെങ്കിലും തിരിച്ച് ലഭ്യമാകും വിധം പ്രോത്സാഹിപ്പിയ്ക്കാന്‍ സിനിമാപ്രേമികള്‍ക്ക് ബാധ്യതയുണ്ടെന്ന് തോന്നുന്നു. ഞാനിതു പറയാന്‍ കാരണം ഈ ചിത്രത്തിനു നേരേയുള്ള പ്രേക്ഷകരുടെ സമീപനം കണ്ടാണ്.

തിരുവനന്തപുരത്തെ കൈരളി / ശ്രീ തീയേറ്ററുകളിലെ ശ്രീയിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്. വ്യാഴാഴ്ച ഫസ്റ്റ് ഷോ കാണാനായി ഞാന്‍ തീയേറ്ററില്‍ എത്തി. അന്‍പതില്‍ താഴെ മാത്രം വരുന്ന ആളുകള്‍ മുറ്റത്ത് അങ്ങിങ്ങായി ചിതറി നില്‍ക്കുന്നു. ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ആള്‍ക്കാര്‍ ക്യൂ നിന്നുതുടങ്ങി. ഞാന്‍ ശ്രീ തീയ്യേറ്ററിന്റെ കൌണ്ടറില്‍ ഒറ്റയ്ക്കാണ്. എന്നുവച്ചാല്‍ എനിയ്ക്കു പിന്നില്‍ ആരുമില്ല എന്നുതന്നെ അര്‍ത്ഥം. ക്യൂ കൈരളി തീയേറ്ററിന്റെ കൌണ്ടറില്‍ മാത്രം. അവിടെ കളിക്കുന്ന പടം ‘സിംഹക്കുട്ടി’!! അല്ലു അര്‍ജ്ജുന്‍ എന്ന നടന്റെ ഒരു പഴയ തെലുങ്കു ചിത്രം. ഇപ്പോള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തുവന്നതാണിത്. അല്ലു അര്‍ജ്ജുന് ഇവിടെ തിരുവനന്തപുരത്തും ശക്തമായ ഫാന്‍സ് അസോസിയേഷനുണ്ടെന്ന് മുറ്റത്തു വച്ച ഫ്ലെക്സ് ബോര്‍ഡ് നമ്മോട് പറയുന്നുണ്ട്.

എനിയ്ക്ക് മാത്രമായി ടിക്കറ്റ് തരാന്‍ കഴിയില്ലെന്ന് ടിക്കറ്റ് വിതരണക്കാരന്‍. ഈ സിനിമ കാണാന്‍ ആളില്ലാതിരുന്നതുകൊണ്ട് അന്നേ ദിവസം മാറ്റിനി ഷോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തില്‍ നിന്നും അറിയാനും കഴിഞ്ഞു. കുറഞ്ഞത് 5 പേരെങ്കിലും ഇല്ലാതെ എങ്ങനെ ഷോ തുടങ്ങും എന്ന ആ മനുഷ്യന്റെ ചോദ്യം ന്യായവുമാണ്. കുറച്ച് സമയം കൂടി ഞാനവിടെ നിന്നു. എന്റെ ഭാഗ്യമായി നടന്‍ ഇന്ദ്രന്‍സ് ഈ സിനിമ കാണാന്‍ വന്നു. ഞങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചു.


ഇപ്പോള്‍ തീയേറ്ററില്‍ ഞാനും ഇന്ദ്രന്‍സും മാത്രം. ‘ശുദ്ധരില്‍ ശുദ്ധന്‍‘ തന്നെയാണ് ഈ ചെറിയ,വലിയ മനുഷ്യനെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സംസാരം. സിനിമ തുടങ്ങുമ്പോഴേയ്ക്ക് ഞങ്ങളുള്‍പ്പെടെ 8 പേര്‍ കാഴ്ചക്കാരായി എത്തിയിരുന്നു. മാറ്റിനി ഷോയില്‍ നിന്നും പിരിഞ്ഞുകിട്ടിയത് 320 രൂപ. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. ഇത്രയ്ക്ക് മോശം പ്രതികരണം നേരിടേണ്ട ഒരു സിനിമയല്ല സ്നേഹിതരേ ‘പത്താം നിലയിലെ തീവണ്ടി’.

50 ലക്ഷം രൂപ പോലും മുതല്‍മുടക്കില്ലാത്ത, നന്നായി ആസ്വദിയ്ക്കാനാവുന്ന ഒരു നല്ല മലയാള ചലച്ചിത്രത്തിന് എന്തുകൊണ്ടാണ് പ്രേക്ഷകര്‍ ഇത്ര ക്രൂരമായ ശിക്ഷ നല്‍കുന്നത്. മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് വിലപിച്ചുനടന്നവരെ/നടക്കുന്നവരെ തീയേറ്ററിന്റെ പരിസരത്തുപോലും കാണാനില്ല. എന്തിന് നിരൂപകരെയോ വിമര്‍ശകരെയോ പോലും ഈ സിനിമ കളിക്കുന്ന തീയേറ്ററിന്റെ പരിസരത്ത് കാണാനാവില്ല. ചിലപ്പോള്‍ അവര്‍ സിംഹക്കുട്ടിയുടെ ‘മൊഴിമാറ്റിയുള്ള ഗര്‍ജ്ജനമാസ്വദിച്ച് ‘ ഇരിക്കുകയുമാവും. ഇനി അവര്‍ എഴുതും മലയാള സിനിമ ഊര്‍ദ്ധ്വന്‍ വലിക്കുന്നുവെന്ന്. കഥാദാരിദ്ര്യം മലയാള സിനിമയെ കാര്‍ന്നു തിന്നുന്നുവെന്ന്. മൊഴിമാറ്റ ചിത്രങ്ങള്‍ പണം വാരുന്നതിനെതിരെ വിമര്‍ശനാത്മകമായ ലേഖനങ്ങള്‍ ഇനിയും പത്രത്താളുകളില്‍ ഇടം പിടിക്കുകയും ചെയ്യും.

മലയാള സിനിമയെ രക്ഷിയ്ക്കാന്‍ മൊഴിമാറ്റ ചിത്രങ്ങളും മറ്റ് അന്യഭാഷാചിത്രങ്ങളും നിരോധിയ്ക്കണമെന്നു പറയുന്നത് പുതിയ താരങ്ങള്‍ക്ക് ഉയര്‍ന്നുവരാന്‍ മമ്മൂട്ടിയും മോഹന്‍‌ലാലും സിനിമയില്‍ നിന്നും മാറി നില്‍‌ക്കണമെന്ന് പറയും പോലെ ബാലിശമാണ്. അത്രതന്നെ വിവരക്കേടുമാണ്. എന്നാല്‍ മലയാള സിനിമയുടെ കഥാദാരിദ്ര്യത്തെക്കുറിച്ചും നിലവാരത്തകര്‍ച്ചയെക്കുറിച്ചും വാതോരാതെ ചര്‍ച്ച നടക്കുന്ന ഈ നാട്ടില്‍ ഇതുപോലൊരു നല്ല സിനിമ ഉണ്ടാവുകയും അത് കാണാന്‍ ആളില്ലാതെ പോവുകയും അതേസമയം മൊഴിമാറ്റ ചിത്രങ്ങള്‍ പ്രേക്ഷകരുടെ കീശയും മനവും കവരുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? കുഴപ്പം സിനിമയുടെ ജാതകത്തിനോ അതോ പ്രേക്ഷകരുടെ മനോഭാവത്തിനോ? ആരാണ് ഉത്തരം നല്‍കേണ്ടത്?


ഏതൊരു പ്രോഡക്ടും അത് സിനിമയാവട്ടെ, തുള്ളി നീലമാവട്ടെ വില്‍ക്കണമെങ്കില്‍ പരസ്യം വേണം. അപ്പോള്‍ ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയുടെ പരസ്യത്തിലേയ്ക്ക് വരാം. ‘പത്താം നിലയിലെ തീവണ്ടി‘ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടാല്‍ ഒരേപോലെ നമുക്ക് മനസ്സിലാവും ഈ ചിത്രത്തിന്റെ കലാപരമായ മൂല്യവും ഒപ്പം സാമ്പത്തികമായ ദാരിദ്ര്യവും. സോഡാ/മിനറല്‍ വാട്ടര്‍ കമ്പനിക്കാരന്റെ പണം വേണ്ടി വന്നു ഈ സിനിമയുടെ തുച്ഛമായ പോസ്റ്റര്‍ പോലും അച്ചടിപ്പിക്കാന്‍. സിനിമയുടെ പ്രമേയത്തോട് നീതി പുലര്‍ത്തുന്ന ഡിസൈനുകളാണ് ‘ഗായത്രി’യില്‍ നിന്നും പുറത്തുവന്നത്. എന്നാല്‍ ആ പോസ്റ്റര്‍ പ്രിന്റ് ചെയ്യാന്‍, നായകനടന്റെ വലിപ്പത്തില്‍ മിനറല്‍ വാട്ടറിന്റെ കുപ്പി തന്നെ പ്രദര്‍ശിപ്പിക്കേണ്ടി വന്നു. ചുരുക്കത്തില്‍ ‘പത്താം നിലയിലെ തീവണ്ടി’ സോഡാക്കമ്പനിയുടെ പരസ്യപോസ്റ്ററായി മാറുന്ന ഗതികെട്ട അവസ്ഥയും സിനിമാപ്രേമികള്‍ കണ്ടു.

ഒരു നല്ല സിനിമ ഇങ്ങനെ തകര്‍ന്ന് തരിപ്പണമാവുമ്പോള്‍ സിനിമയെസ്നേഹിയ്ക്കുന്ന എതൊരാള്‍ക്കും നിരാശ തോന്നുക സ്വാഭാവികമാണ്. എനിയ്ക്കും നിരാശ തോന്നുന്നു. പത്താം നിലായിലെ തിവണ്ടി മുഴക്കുന്നത് നിസ്സഹായതയുടെ ചൂളം വിളിയാണ്. അത് ഏറെക്കാലം പ്രേക്ഷകരുടെ തലച്ചോറില്‍ കുറ്റബോധത്തിന്റെ സ്വരമായി മുഴങ്ങും!

Comments

Pongummoodan said…
ഒരു നല്ല സിനിമ ഇങ്ങനെ തകര്‍ന്ന് തരിപ്പണമാവുമ്പോള്‍ സിനിമയെസ്നേഹിയ്ക്കുന്ന എതൊരാള്‍ക്കും നിരാശ തോന്നുക സ്വാഭാവികമാണ്. എനിയ്ക്കും നിരാശ തോന്നുന്നു. പത്താം നിലായിലെ തിവണ്ടി മുഴക്കുന്നത് നിസ്സഹായതയുടെ ചൂളം വിളിയാണ്. അത് ഏറെക്കാലം പ്രേക്ഷകരുടെ തലച്ചോറില്‍ കുറ്റബോധത്തിന്റെ സ്വരമായി മുഴങ്ങും!
ആദ്യം തേങ്ങ പിടി
(((((ട്ടോ)))))))))

മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് വിലപിച്ചുനടന്നവരെ/നടക്കുന്നവരെ തീയേറ്ററിന്റെ പരിസരത്തുപോലും കാണാനില്ല. എന്തിന് നിരൂപകരെയോ വിമര്‍ശകരെയോ പോലും ഈ സിനിമ കളിക്കുന്ന തീയേറ്ററിന്റെ പരിസരത്ത് കാണാനാവില്ല.
oolen said…
ഇഷ്ടാപെട്ടു ചേട്ടാ .മലയാള സിനിമയുടെ ദുരവസ്ഥയെ പറ്റി കുറ്റം പറയുന്നവര്‍ ഇതൊന്നു വായിച്ചിരുനെങ്ങില്‍ നന്നായേനെ.കേരള കഫെ കാണാന്‍ പോയപോള്‍ എനിക്കും ഏതു തന്നെ കാണേണ്ടി വന്നു .നല്ല സിനിമകള്‍ വന്നിട്ടും രഞ്ജിത് സിനിമയിലെ ഉശിരന്‍ ഡയലോഗ് കേള്‍ക്കാത്തതിനാല്‍ ആരാധകര്‍ കൂകു വിളികുന്നത് കേട്ടപോള്‍ സംകടം തോന്നി.ഇങ്ങനെ പോയാല്‍ മലയാള സിനിമ എങ്ങനെ രെക്ഷപെടാന്‍
This comment has been removed by the author.
ആശാനേ .. ഇഷ്ടായി, നൊ‌മ്പരപ്പെടുത്തി ഈ പോസ്റ്റ്.

നല്ല പടങ്ങള്‍ ഇറങ്ങണം എന്നും, ആ പടങ്ങള്‍ എല്ലാവരും കാണണം എന്നും നിര്‍ബന്ധം പിടിക്കുന്ന എനിക്കും എന്തെങ്കിലും ചേയ്യണം എന്നു തോന്നിയതു കൊണ്ട് ഞാന്‍ ഈ പോസ്റ്റ് എന്റെ ബ്ലോഗില്‍ ഒരു പരസ്യമായി പോസ്റ്റുക ആണ് , താങ്കളുടെ അനുവാദമില്ലാതെ - ഒരു നല്ല കാര്യത്തിനു എതിരു നില്‍ക്കില്ല എന്ന തോന്നല്‍ ഉണ്ടായതു കൊണ്ടാണ് ഞാന്‍ ഇതു ചേയ്യുന്നതും. പ്രശ്നം ഉണ്ടെങ്കില്‍ ദയവായി പറയുക, ഞാന്‍ അതു മാറ്റിക്കോളാം.

ഇവിടെ ചേര്‍ത്തലയില്‍ ഈ പടം ഇറങ്ങുവോ എന്നു അറിയില്ലാ, വന്നാല്‍ ഈ പടം ഞാന്‍ കണ്ടിരിക്കും!
സത്യം പറഞ്ഞാല്‍ ചിത്രകാരന്റെ വിവരക്കേടും അശ്രദ്ധയും കാരണമാണെന്നു പറയാം... പത്താം നിലയിലെ തീവണ്ടിയെക്കുറിച്ച് പോങ്ങമ്മൂടന്റെ ഈ പോസ്റ്റില്‍ നിന്നുമാണ് ആദ്യമായി കേള്‍ക്കുന്നതും കാണുന്നതും ! ശബ്ദ കോലാഹലങ്ങളുടേയും ദൃശ്യ വെള്ളപ്പൊക്കങ്ങളുടേയും പ്ലേഗ് പടര്‍ന്നു പിടിച്ചിരിക്കുന്ന സമൂഹത്തില്‍ നല്ലൊരു കലാസൃഷ്ടിയുമായി വരുന്ന സംവിതായകരെ പൂമാലയിട്ടു സ്വീകരിക്കാന്‍ ആരും കാത്തുനില്‍ക്കില്ല.
ഗാന്ധിയോ,കൃസ്തുവോ സാക്ഷാല്‍ ദൈവേട്ടന്‍ തന്നെയോ നമ്മുടെ മുന്നില്‍ വന്നു നിന്നാല്‍ അവന്റെ ശുദ്ധി ടെസ്റ്റ് ചെയ്യാനോ ഒരു ലോഹ്യം പറയാനോ നമ്മള്‍ തയ്യാറല്ല. കാരണം താഴെ നില്‍ക്കുന്നവനെ നോക്കി ഒന്നു ചിരിച്ചാല്‍ ഒരു കുരിശു ചുമക്കേണ്ട ബാധ്യതയേ ഉണ്ടാകു. എന്നാല്‍, മുകളില്‍ നില്‍ക്കുന്ന ആളെനോക്കി ലോഹ്യം പറയാനായാല്‍ വളര്‍ച്ചയുടെ രാജപാത തുറക്കപ്പെടുകയാണ്.

നല്ല സിനിമ എന്നായാലും നല്ലതെന്ന് തെളിയിക്കപ്പെടുകതന്നെ ചെയ്യും. അത് ജനങ്ങളിലെത്തിക്കുന്ന ജോലിയും കലാകാരന്റെ തന്നെ ഉത്തരവാദിത്വമാണ്. അതിനായി പുതിയ വഴികള്‍ തന്നെ വെട്ടിത്തുറക്കാനും കലാകാരനു കഴിയും. സിനിമയുടെ കുറച്ച് ക്ലിപ്പുകളെങ്കിലും ബ്ലോഗിലിടാന്‍ പോലും വിവരമില്ലാത്തവരായിരിക്കുമോ ഈ സംവിധായകര്‍ ! നിസാര പൈസക്ക് സിഡികളും ഡിവിഡികളും ലഭ്യമാണെന്നിരിക്കെ തങ്ങളുടെ കലാസൃഷ്ടിയെ ഏതോ മിനറല്‍ വാട്ടര്‍ കംബനിയുടെ പരസ്യത്തില്‍ അള്ളിപ്പിടിച്ചു നിര്‍ത്തുന്ന ഇത്തിക്കണ്ണി രൂപത്തിലേക്ക് ചെറുതാക്കാന്‍ കാണിച്ച ബുദ്ധിശൂന്യതയെ ചിത്രകാരന്‍ ആത്മഹത്യാപരമെന്ന് വിശേഷിപ്പിക്കട്ടെ.

ഇന്നത്തെ കാലത്ത് കലാസൃഷ്ടികള്‍ കലഹമായി, ഭ്രാന്തമായി തുണിയുരിഞ്ഞ്, വഴിയെ പോകുന്ന പകല്‍ മാന്യന്റെ സാമാനത്തില്‍ കേറിപ്പിടിച്ച് ചെയ്യടാ എന്ന് ആക്രോശിക്കുന്ന വന്യതയെ ജനിപ്പിക്കുകതന്നെവേണം ! അതു കാലത്തിന്റെ ആവശ്യമാണ്. അതിലേക്ക് വളരാനാകാത്ത കലയും കലാകാരനും ചക്കുകാളകളായി ശിഷ്ടകാലം കൂടി സമാധാനത്തോടെ കഴിഞ്ഞുകൂടുന്നതാണ് ഉചിതം.മനുഷ്യനെ വഴിമാറി ചിന്തിക്കാനും,പ്രവര്‍ത്തിപ്പിക്കാനും... പ്രേരിപ്പിക്കുന്നതും പ്രകോപിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ് കല.

നമ്മുടെ ആസ്വാദക ഷണ്ഡത്വത്തെക്കുറിച്ച് പരിതപിച്ചുകൊണ്ട് മനോഹരമായി ധാര്‍മ്മിക രോക്ഷം പങ്കുവച്ച ഈ പോസ്റ്റ് രാവിലെത്തന്നെ വായിക്കാനായതില്‍ സന്തോഷം. ഈ സിനിമയെക്കുറിച്ച് വ്യക്തമായ അറിവു നല്‍കിയതിനും നന്ദി.
കണ്ടില്ല ചേട്ടാ, സീഡി ഇറങ്ങുമ്പോള്‍ കാണാം.തീയറ്ററില്‍ പോയി കാണില്ല, അതാ ഈ സിനിമയുടെ ശാപവും:(
Anonymous said…
നല്ല പോസ്റ്റ്....
ഈ പറയുന്ന ഈ ഞാനടക്കം, അതു അവാര്‍ഡാ വിട്ടു കളാ ന്നു പരയുന്ന കൂട്ടത്തിലുള്ളതാ....
എന്നാലും കേരളാകഫെ പോലുള്ള സിനിമകളോട് ആളുകള്‍ ചെയ്യുന്നത് കാണുംബൊ സങ്കടം വരും....
Anonymous said…
കാണരുത് അരുണേ.. ഒരിക്കലും കാണരുത്. സിഡി ഇറങ്ങിയാലും സമയം മെനക്കെടുത്തിപ്പോലും കാണരുത്. എന്നിട്ടു വേണം നമുക്ക് മലയാള സിനിമയിലെ കഥാദാരിദ്രത്തേയും, താര രാജാക്കന്മാരുടെ കെട്ടുകാഴ്ചകളേയും നല്ല സിനിമ മരിക്കുന്നുവെന്നൊക്കെ ഗീര്‍വാണമടീക്കാന്‍ പറ്റൂ..

ഇങ്ങിനത്തെ പ്രേക്ഷകരാണ് മലയാള സിനിമയുടെ ശാപം....
നന്നായി പോങ്ങൂ ഈ കുറിപ്പ്‌..
നല്ല ലേഖനം പൊങ്ങ്‌സ്. ചിത്രകാരന്‍ പറഞ്ഞ കാര്യങ്ങളോടും യോജിക്കുന്നു. നല്ല സിനിമയെ സ്നേഹിക്കുന്ന വലിയൊരു കൂട്ടം ആസ്വാദകരെ തോക്കും മീശയും കാണിച്ച് വിരട്ടി തിയറ്റര്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തില്‍ നിന്നുതന്നെ ആട്ടിയോടിച്ചിരിക്കുകയല്ലേ. അവരെ തിരികെയെത്തിക്കണമെങ്കില്‍ ചെറിയ അദ്ധ്വാനം പോര. നന്ദി :)
Pongummoodan said…
പ്രിയ പാച്ചു,

താങ്കള്‍ ഈ സിനിമയ്ക്കായി ഇത്രയെങ്കിലും ചെയ്തല്ലോ. എനിയ്ക്ക് എതിര്‍പ്പല്ല.സന്തോഷമാണ് തോന്നുന്നത്. നന്ദി പാച്ചു.

ചേര്‍ത്തലയില്‍ ഈ സിനിമ വരാന്‍ യാതൊരു സാധ്യതയുമില്ല. അങ്ങനെയാണ് എനിയ്ക്ക് അറിയാന്‍ കഴിഞ്ഞത്. എങ്കിലും താങ്കള്‍ക്കിത് കാണാന്‍ അവസരമുണ്ടാവട്ടെ. കുറവുകളേക്കാള്‍ മേന്മ മാത്രമുള്ള പടമാണിതെന്ന് താങ്കള്‍ക്ക് മനസ്സിലാവും.

ഒരിക്കല്‍ക്കൂടി നന്ദി സ്നേഹിതാ...
Pongummoodan said…
തേങ്ങ ഉടച്ച കുറുപ്പിനും അഭിപ്രായം അറിയിച്ച ഊളനും നന്ദി.
Pongummoodan said…
പ്രിയപ്പെട്ട ചിത്രകാരാ,

താങ്കളുടെ വിലയേറിയ അഭിപ്രായം ഇവിടെ അറിയിക്കാന്‍ മനസ്സുകാണിച്ചതിനും അതിനായി സമയം കണ്ടെത്തിയതിലും സന്തോഷവും നന്ദിയുമുണ്ട്.

‘നമ്മുടെ ആസ്വാദക ഷണ്ഡത്വം’ എന്ന പ്രയോഗം രസകരമായി തോന്നി.
Pongummoodan said…
അരുണ്‍,

തീയേറ്ററില്‍ ഈ സിനിമ ഇനി ഉണ്ടാവാന്‍ സാധ്യതയുമില്ല. വളരെ ചുരുക്കം തീയേറ്ററുകളില്‍ മാത്രമാണ് ഇത് പ്രദര്‍ശിപ്പിച്ചത്. പല സ്ഥലത്തുനിന്നും ഇത് മാറുകയും ചെയ്തിരിയ്ക്കുന്നു.കാണാന്‍ ആളില്ലാത്തതുകൊണ്ടു മാത്രം. ക്ഷ്ടം തന്നെയല്ലേ കാര്യങ്ങള്‍?!!
Pongummoodan said…
കൊച്ചു തെമ്മാടി, അനോണീ, പണിക്കരേട്ടാ, ബിനോയ് - വായിക്കാനും അഭിപ്രായം അറിയിക്കാനും മനസ്സുകാണിച്ചതില്‍ സന്തോഷമുണ്ട്. സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.
nandakumar said…
ഒരു നല്ല സിനിമാ സംരംഭം തിയ്യറ്ററില്‍ പരാജയപ്പെടുന്നതിന്റെ ആശങ്ക പങ്കുവെച്ചതില്‍ സന്തോഷമുണ്ട്.

നമുക്കല്ലെങ്കിലും നല്ല സിനിമ കാണാനോ ആസ്വദിക്കാനോ അറിയില്ലല്ലോ, പോസ്റ്റര്‍ കാണുമ്പോഴേക്കും അത് ‘അവാര്‍ഡ് പടം’ എന്ന ലേബലൊട്ടിച്ച് പരമാവധി അകലം പാലിച്ചു പോകനല്ലേ അറിയൂ. (ഈ അവാ‍ര്‍ഡ് പടമെന്നാല്‍ ബിറ്റ് പടമെന്നാണൊ ഇനി?) മോഹന്‍ലാലിന്റെ മീശപിരിപ്പന്‍ നരസിംഹം വിജയിപ്പിച്ച നമ്മള്‍ തന്നെയല്ലെ വാനപ്രസ്ഥത്തെ സാമ്പത്തികമായി പരാജയപ്പെടുത്തിയതും, രായമാണിക്ക്യത്തേയും മായാവിയേയും സൂപ്പര്‍ ഹിറ്റാക്കിയ നമ്മള്‍ തന്നെയല്ലേ ‘കയ്യൊപ്പി‘നേയും പരാജയപ്പെടൂത്തിയത്!! അപ്പോള്‍ നമ്മള്‍ മലയാളി പ്രേക്ഷകര്‍ക്ക് അത്രയേ പറ്റൂ. നേരത്തേ തന്നെ ലേബലൊട്ടിച്ച് മാറ്റി നിര്‍ത്തുക, എന്നിട്ട് കഥാദാരിദ്രത്തേയും പരീക്ഷണമില്ലായ്മയേയും പറ്റി എമണ്ടന്‍ ലേഖനങ്ങളെഴുതുക, പ്രസംഗിക്കുക. ഒപ്പം തമിഴിലെ പരീക്ഷണ ചിത്രങ്ങള്‍ കണ്ട് പ്രോത്സാഹിപ്പിക്കുകയും അവയെക്കുറിച്ച് നെടുങ്കന്‍ പ്രസ്താവനകളിറക്കുകയും ചെയ്യുക.

ഈയ്യടുത്തിറങ്ങിയ ‘കേരള കഫേ’യുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.
Shine Kurian said…
പത്താം നിലയിലെ തീവണ്ടിക്കുണ്ടായ ദുര്യോഗം അതിന്റെ നിര്‍മ്മാതാക്കളോ വിതരണക്കാരോ ഉണ്ടാക്കിയതാണെന്ന് പറയേണ്ടി വരും. നിര്‍മ്മാണ വേളയില്‍ മോശമല്ലാത്ത കവരൈജ് കിട്ടിയ തീവണ്ടി വന്നതാരും അറിഞ്ഞില്ല, എത്തിയ സ്റേഷനുകള്‍ ശ്രീ ശ്രീ കള്‍ മാത്രവും. പ്രേക്ഷകനെ വിലയിരുത്താം പക്ഷെ ഭയപ്പെട്ടു തുടങ്ങിയാല്‍ ആര്‍ക്കു രക്ഷിക്കാനാവും.
Anonymous said…
ഈ സിനിമയെ കുറിച്ച് കേട്ടപ്പൊഴെ കാണണം ന്ന് വിചാരിച്ചിരുന്നതാ..

ഇവിടെ വന്നില്ല.. :(

ittimalu
Anonymous said…
പോങ്ങൂ അമ്പത്‌ രൂപ മുടക്കി ഈ പടം കാണാന്‍ ആരും വരില്ല ടീ വിയില്‍ വരുമല്ലോ എന്നേ നമ്മളും വിചാരിക്കു, ഇപ്പോള്‍ അമ്പത്‌ രൂപ എന്നു പറയുന്നത്‌ സാധാരണ മലയാളിക്കു ഒരു പെഗ്‌ സെയിലര്‍ റം അല്ലെങ്കില്‍ സല്‍ സാ റം ആണു

ഈ റം റേറ്റില്‍ ആണു നമ്മള്‍ ഇന്‍ വസ്റ്റ്മണ്റ്റ്‌ കമ്പയര്‍ ചെയ്യുന്നത്‌, മറിച്ചു പത്തു രൂപ ടികറ്റായിരുന്നു എങ്കില്‍ തിയേറ്റര്‍ നിറയെ ആള്‍ കണ്ടേനെ, ഈ ഗതികേട്‌ എങ്ങിനെ ഉണ്ടായി ?

പണ്ടു അരവിന്ദന്‍ പടം അടൂറ്‍ പടം എല്ലാം ടാക്സ്‌ ഫ്രീ ആയിരുന്നു അന്നു അഞ്ച്‌ രൂപ റേറ്റ്‌ ഉള്ളപ്പോള്‍ ഒന്നര രൂപക്കു ഈ പടം കാണാമായിരുന്നു കുറെ ആളെങ്കിലും കാണാന്‍ ഉണ്ടായിരുന്നു ഇന്നിപ്പോള്‍ ടാക്സ്‌ ഫ്രീ കൊടുത്താലും ഗുണം പ്രൊഡ്യൂസര്‍ക്കു ആണൂ

തൊഴിലാളി സര്‍ക്കാര്‍ ബുജി സര്‍ക്കാര്‍ ഭരിക്കുമ്പോഴാണീ ഗതി പതിനഞ്ച്‌ പത്ത്‌ രൂപ നിരക്കില്‍ കൈരളി ശ്രീില്‍ ഒരു നൂണ്‍ ഷോ സ്ഥിരം നല്ല പടങ്ങള്‍ കാണിക്കാന്‍ പറ്റിയാല്‍ ഒരു നിലവാരമുള്ള പ്രേക്ഷക സമൂഹം ഉണ്ടാക്കാന്‍ കഴിയും

ഫിലിമോത്സവത്തില്‍ നൊക്കിക്കൊള്ളൂ ഈ പടം ഹൌസ്‌ ഫുള്‍ ആയിരിക്കും
ഈ ചിത്രം ഹിറ്റ്‌ ആവാത്തതുകൊന്റ്റ് ഉടന്‍ തന്നെ ടിവിയില്‍ വരും. അപ്പോള്‍ ഉടന്‍ തന്നെ കാണാന്‍ പറ്റുമെന്ന പ്രതീക്ഷയോടെ.
Anonymous said…
This is brilliant material for a daunting film, but unfortunately 'Patham Nilayile Theevandi' looks like a half baked cookie that wouldn't melt in your mouth. There are a few impressions that it leaves, but sadly these impressions never bond together to produce that wondrous effect that's characteristic of certain fine films.

For the most part of it, the film has been competently scripted, effectively stringing together those loose bits and pieces. However, in the last ten minutes of the film, the train runs off the rails and the anguish and despair as experienced by the son, who roams around on the brink of madness himself is hardly expressed. On the other hand, with the doctor's arrival at his apartment to announce that schizophrenia might be hereditary, the film steers away from its course and starts appearing extremely overwrought.

The entire drama that has been cooked up in the final moments of the film, robs the film of its fineness. The disintegration, as experienced by the son is not cathartic. I wonder if he has been driven into a state of psychic depression on account of the feelings of guilt that have been ruling his mind for long, or if his emotions merely act as a catalyst to the genetic traits that have been lying inherent in him for long.

റീഡിഫ്‌ ഇങ്ങിനെ നിരൂപിച്ചതിനാല്‍ അത്റ ഭയങ്കര പടം അല്ല എന്നു എനിക്കു തോന്നി അല്ലേല്‍ ഒരു കൈ നോക്കുമായിരുന്നു കയ്യൊപ്പും തകര ചെണ്ടയും നാലു പെണ്ണുങ്ങളും ഒക്കെ കണ്ടിരുന്നു കാശുമുടക്കി തന്നെ
പോസ്റ്റ് നന്നായി. പരസ്യത്തിന്റെ കുറവായിരിക്കാം, ഇങ്ങനെ ഒരു ചിത്രം ഉണ്ടെന്ന് അറിയാതെ പോയത്. ഇവിടെ ഈ ചിത്രം റിലീസ് ആകാന്‍ തരമില്ല. ഒറിജിനല്‍ സിഡി അടുത്ത് തന്നെ റിലീസ് ആയേക്കും അല്ലേ? (വ്യാജനെടുത്തും നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തും സിനിമ കാണാന്‍ തോന്നാറില്ല)
Pongummoodan said…
പ്രിയ ആരുഷി,

“തൊഴിലാളി സര്‍ക്കാര്‍ ബുജി സര്‍ക്കാര്‍ ഭരിക്കുമ്പോഴാണീ ഗതി പതിനഞ്ച്‌ പത്ത്‌ രൂപ നിരക്കില്‍ കൈരളി ശ്രീില്‍ ഒരു നൂണ്‍ ഷോ സ്ഥിരം നല്ല പടങ്ങള്‍ കാണിക്കാന്‍ പറ്റിയാല്‍ ഒരു നിലവാരമുള്ള പ്രേക്ഷക സമൂഹം ഉണ്ടാക്കാന്‍ കഴിയും

ഫിലിമോത്സവത്തില്‍ നൊക്കിക്കൊള്ളൂ ഈ പടം ഹൌസ്‌ ഫുള്‍ ആയിരിക്കും“

ഇതേകാര്യം എന്റെ ഒരു സ്നേഹിതനുമ്മായി രാവിലെ സംസാരിച്ചതേയുള്ളു. താങ്കളും അതു തന്നെ ചൂണ്ടിക്കാട്ടിയപ്പോള്‍ എനിയ്ക്ക് സന്തോഷം തോന്നുന്നു.

സത്യത്തില്‍ ഈ സിനിമയുടെ ചെറിയ ചില പാളിച്ചകളെക്കുറിച്ച് ബോധപൂര്‍വ്വം ഞാന്‍ വിട്ടുകളഞ്ഞതാണ്. നെഗറ്റീവ്സ് എഴുതി മിടുക്കനാവണമെന്ന് തോന്നിയില്ല. ഈ കൊച്ചു ചിത്രത്തിന്റെ പാളിച്ചകള്‍ നമ്മള്‍ പ്രേക്ഷകര്‍ക്ക് സഹിക്കാവുന്നതേയുള്ളു. ഇതിലും വലിയ എത്രയോ സിനിമാ ദുരന്തങ്ങളെ നമ്മള്‍ വിജയിപ്പിച്ചിരിയ്ക്കുന്നു. കുറവുകള്‍ പറയാതിരിക്കുകതന്നെയാണ് നല്ലതെന്ന് ഞാന്‍ കരുതി. അല്ലെങ്കില്‍,കുറവുകള്‍ എന്നല്ല ഇതില്‍ ദൃശ്യമാവുന്ന ചെറിയ പാളിച്ചകളെ നമ്മള്‍ പറയേണ്ടതും.

ആരുഷി, സന്തോഷം. ഗൌരവത്തോടെ താങ്കള്‍ ഈ പോസ്റ്റിനെ കണ്ടല്ലോ. നന്ദി.
Unknown said…
അവാർഡ് പടം എന്ന് എന്ന ലേബൽ തന്നെ മാറ്റണം. പലപ്പോഴും പല നല്ല സിനിമകളും ഈ ലേബലിൽ തട്ടി പ്രേക്ഷകരില്ലാതെ ആദ്യദിവസങ്ങളിൽ തന്നെ തിയറ്റർ വിട്ട് പൊകുന്നു. നിർമ്മാതാവിന് ഈ പടം വരുത്തിവെച്ച സാമ്പത്തീക നഷ്ടം കൊണ്ട് പിന്നീട് ഈ സിനിമയുടെ സിഡിയൊ ഡിവീഡിയൊ പോലും ഇറങ്ങില്ല. ഇത് കൊണ്ടെല്ലാം തന്നെ പ്രേക്ഷകന് ഈ സിനിമകൾ നഷ്ടമാകുന്നു.

അവാർഡ് സിനിമ എന്ന ലേബൽ പ്രേക്ഷകർ ഉണ്ടാക്കിയതല്ല. സാദരണ ജനത്തിന് മനസ്സിലാകാത്ത പടങ്ങൾ പ്രേക്ഷകർ തഴയുമ്പോൾ സംവിദാനം ചെയ്ത വെറ്റീരൻ (എന്ന് സ്വയം വിശേഷിപ്പിക്കുന്ന) അവാർഡ് സംവിദായകർ അവരുടെ നിലനിൽ‌പ്പിന് വേണ്ടി അവാർഡ് സിനിമ എന്ന ഓമനപ്പേരിൽ വിളിച്ചു. ആ പേര് നിലനിർത്താനായി അവാർഡിനായി സംവാദങ്ങൾ നടത്തി അവാർഡുകൾ പിടിച്ചുവാങ്ങി.

ചില സിനിമകളുടെ കാര്യത്തിലെങ്കിലും “വിതച്ചതു കൊയ്യുന്നു“ എന്നു വേണം കരുതാൻ.
saju john said…
ഹരി,

നീ കണ്ടോ സിനിമ - കണ്ടു
കള്ളസീഡിയിട്ടാണോ കണ്ടത് - അല്ല
നിനക്ക് ഇഷ്ടപെട്ടോ സിനിമ....ഇഷ്ടപ്പെട്ടു
എന്തെങ്കിലും ഗുണം കിട്ടിയോ - ആര്‍ക്ക്
ആര്‍ക്കെങ്കിലും - കിട്ടി
ആര്‍ക്ക് - നിര്‍മ്മതാവിനും, ഗവണ്മെന്റിനും
നിര്‍മ്മാതാവിനു എന്തു ഗുണം- ഞാന്‍ കൊടുത്ത പൈസയുടെ ഒരു ഭാഗം നിര്‍മ്മാതാവിനു കിട്ടും.
ഗവണ്മെന്റിന് എന്തു ഗുണം - ഞാന്‍ കൊടുത്ത പൈസയില്‍ നിന്നും നികുതിയായി ഇത്തിരി ചില്ലിത്തുട്ടുകള്‍ ഗവണ്മെന്റിനു കിട്ടും.

ആ സിനിമയെപറ്റി, ആ സിനിമയുടെ വിജയത്തിന് ഹരിയുടെ രചനാപാടവവും ഉപയോഗപ്പെടുത്തി.

ഈ കടമയാണ് ഒരു പ്രേഷകന്‍ എന്ന നിലയില്‍ ആ നിര്‍മ്മാതാവിനോടും, ഒരു പൌരന്‍ എന്ന നിലയില്‍ ഗവണ്മെന്റിനോടും ചെയ്ത എന്റെ പ്രിയപ്പെട്ട ഹരി ചെയ്തത്.

അത് കൊണ്ടാണ് “പൊങ്ങുമ്മൂടന്‍” ബൂലോഗത്തില്‍ ഉയരെ നില്‍ക്കുന്നതും.
Pongummoodan said…
ഒരിക്കല്‍ക്കൂടി ആരുഷിയോട്,

റെഡിഫില്‍ വന്ന റിവ്യൂവിന്റെ ഏതാനും ഭാഗങ്ങള്‍ അല്ലെങ്കില്‍ മുഴുവന്‍ തന്നെയോ താങ്കള്‍ ഇവിടെ ഉപയോഗിച്ചു. ആ വരികളുടെ ഏതാണ്ടൊന്ന് മനസ്സിലായി എന്നല്ലാതെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ എനിയ്ക്ക് സാധിച്ചിട്ടില്ല. ഇംഗ്ഗ്ലീഷിനുമേലുള്ള എന്റെ സ്വാധീനക്കുറവ് മാത്രമാണ് അതിനു കാരണം. എങ്കിലും ആ റിവ്യൂ കുറെയെങ്കിലും നെഗറ്റീവ് ആയാണ് ഈ സിനിമയെ സമീപിച്ചതെന്ന് ഉറപ്പിയ്ക്കുന്നു. എന്തുകൊണ്ട് ഈ സിനിമയുടെ നെഗറ്റീവ് ആയ വശങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞില്ല എന്ന് മേപ്പടി കമന്റില്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു സിനിമാ വിദ്യാര്‍ത്ഥിയെ മാറ്റി നിര്‍ത്തിയാല്‍ സിനിമ കാണുന്ന ബഹുഭൂരിപക്ഷം ആള്‍ക്കാരും സാദ പ്രേക്ഷകര്‍ മാത്രമാണല്ലോ? ഞാനും ആ ഗണത്തില്‍ പെടുന്ന ഒരു വ്യക്തിയാണ്. അത്തരം ആള്‍ക്കാര്‍ക്ക് കാര്യമായ മുഷിപ്പില്ലാതെ ഈ ചിത്രം കാണാനാവും. അതുകൊണ്ട് കുറവുകളെ ഇവിടെ പരാമര്‍ശിച്ചില്ലെന്നേയുള്ളു. മാത്രവുമല്ല കുറവുകളേക്കാള്‍ കൂടുതലാണ് ഈ സിനിമ നല്‍കുന്നത്.

നന്ദി. അവസരം കിട്ടുമ്പോള്‍ താങ്കള്‍ ഇത് കാണുമല്ലോ?
Pongummoodan said…
എന്റെ നട്ടപ്പിരാന്തന്‍ മൊട്ടേട്ടാ,

ഒറ്റവാക്കില്‍ പറയട്ടെ, എനിയ്ക്ക് ഭയങ്കര സന്തോഷമായി. :)
Pongummoodan said…
രാമചന്ദ്രന്‍ വെട്ടിക്കാട് എന്ന രാമേട്ടാ,

വ്യാജനെടുത്തും നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തും സിനിമ കാണാന്‍ തോന്നാറില്ല എന്ന പ്രസ്താവന സന്തോഷകരമാണ്. അഭിപ്രായത്തിന് നന്ദി ചേട്ടാ.
pandavas... said…
നല്ല സിനിമകളുടെ അവസ്ഥകള്‍ എന്നും ഇങനെ തന്നെയാണ്. കുറെ കാലം കഴിഞ് ഈ സിനിമയെ പറ്റിയൊക്കെ നല്ല അഭിപ്രായം പറയുന്ന ആളുകളെ കാണാം എന്നാല്‍ അവരൊന്നും ഈ സിനിമ തീയറ്ററില്‍ പോയ് കണ്ടിട്ടുമുണ്ടാവില്ല.
ആ സംവിധായകനെ കുറിച്ചൊന്നാലോചികൂ എത്രകാലം കൊണ്ടാണ് ഒരു സിനിമ ഉണ്ടാക്കുന്നത്, നല്ല സിനിമയെ ഇഷ്ട്ടപ്പെടുന്ന ആ പ്രൊഡ്യൂസറെ പറ്റി ആലോചിക്കൂ. ഒരു നല്ല കലാസ്രിഷ്ടിയുണ്ടാക്കാന്‍ അവര്‍ എത്ര കഷ്ട്ടപ്പെട്ടിട്ടുണ്ടാകും.
എല്ലാ വളിപ്പു ഫിലിമുകളും വരുന്ന എന്റെ നാട്ടില്‍ കയ്യൊപ്പ് എന്ന സിനിമ കണാന്‍ കയറിയ അന്ന് മനസു ചത്തതാണ്, നിറയെ കൂക്കുവിളികള്‍, മമ്മൂട്ടിയുടെ, രഞ്ജിത്തിന്റെ എന്നൊക്കെ കേട്ടപ്പോ ബഹള സിനിമയാണെന്നു കരുതി വന്ന കാഴ്ച്ചക്കാര്‍ ആ സിനിമയുടെ മൂവ്മെന്റ്സ് ആസ്വദിക്കാനുള്ള മറ്റുള്ളവരുടെ ആഗ്രഹത്തെക്കൂടി കത്തി വയ്ക്കുന്ന്താണ് കണ്ടത്. എന്നാല്‍ ഞാന്‍ കടവുള്‍ എന്ന സിനിമ കാണാന്‍ നിറയെ പേരുണ്ടായിരുന്നു, എല്ലാവരും ആ നല്ല സിനിമയെ ആ രീതിയില്‍ തന്നെ എടുത്ത് അഭിപ്രായം പറയുന്നതും കണ്ടു. എന്താണ് മറ്റ് ഭാഷാ ചിത്രങളിലെ പരീക്ഷണങള്‍ അതേ അളവില്‍ മനസിലാക്കുന്നവര്‍ മലയാള സിനിമയിലെ ഇത്തരം നല്ല സിനിമയോട് എന്തുകൊണ്ടാണ് ഇങനെ പെരുമാറുന്നതെന്ന് എനിക്കും മനസിലാകുന്നില്ല. ഒരു നല്ല സിനിമയെടുക്കാന്‍ ശ്രമിച്ച ആ നല്ലവനായ പ്രൊഡ്യൂസറിനോടും സംവിധായകനോടും എന്റെ നന്ദി അറിയിക്കട്ടെ. തളരാതിരിക്കുക....
നാളെ ഒരു നാളില്‍ എല്ലാവരും ഈ സിനിമയെപറ്റി നല്ലത് പറയുന്നത് നിങള്‍ക്കു കേള്‍ക്കാം.


ഞങളുടെ കയ്യടികള്‍ നിങള്‍ കേട്ടിരുന്നുവോ
ഇല്ലെങ്കില്‍ ദാ ഇപ്പോ ഒന്നുകൂടെ

പോങേട്ടാ ഒന്നുകൂട്.....

എല്ലാവരുംകൂടെ ആ പ്രധിഭകള്‍ക്ക് ഒരു നല്ല കയ്യടി.

........ക്ലാപ്പ്......
Anonymous said…
റീ ഡിഫ്‌ റിവ്യൂ ഞാനും ഡികഷ്ണറി വച്ചാണു വായിച്ചത്‌ ഏതോ ഇണ്റ്ററ്‍ നാഷണല്‍ പ്ട്റോഡക്റ്റിണ്റ്റെ റിവ്യൂ ആണൂ

പണ്ടത്തെ കാലമല്ല തമ്പ്റാണ്റ്റെ പാടു നോക്കു എന്നു പറഞ്ഞപോലെ ഇന്നു സിനിമ കാണാന്‍ ഫമിലി ആയി പോയാല്‍ അഞ്ഞൂറു രൂപ മിനിമം വേണം അപ്പോള്‍ എല്ലാ നിരൂപണങ്ങളും വായിച്ചു എസ്‌ എം എസ്‌ വായിച്ചു പ്റത്യേകിച്ചും മൌത്‌ ടു മൌത്‌ പബ്ളീസിറ്റി കൂടി കണ്‍സിഡറ്‍ ചെയ്താണു സിനിമക്കു പോകുന്നത്‌

ഭാര്യക്കും കുട്ടികള്‍ക്കും ബുജി പടങ്ങളില്‍ താല്‍പ്പര്യമില്ല തകര ചെണ്ട ആന്‍ഡ്‌ എ കേ ജി കാണാന്‍ പോയ ശേഷം ഭാര്യ ഈ പരീക്ഷണത്തിനു എന്നെ വിളിക്കല്ലേ ആ സമയം മാന്‍സ പുത്റി കാണാം എന്നു നയം വ്യ്കതമാക്കിയിരിക്കുന്നു

രണ്ടയുിരത്തി പന്ത്റണ്ട്‌ ആണു മകനു കാണേണ്ടത്‌ അല്ലി അറ്‍ജുനന്‍ ആയാലും മുഷിയില്ല എന്നു മാത്റം

ജോസ്‌ തോമസ്‌ പണ്ട്‌ രണ്ട്‌ പടം എടുത്തതാണൂ കത്തി ആയിരുന്നു അതിനാല്‍ സം വിധായകനെ പറ്റി മുന്‍ അഭിപ്റായം പോര, പിന്നെ ഡെന്നീസ്‌ ജോസഫ്‌ ന്യൂഡല്‍ഹി അഥറ്‍വം ഒക്കെ എഴുതിയ കക്ഷി

മൌത്‌ ടു മൌത്‌ പബ്ബ്ലിസിറ്റി ആകെ കിട്ടിയത്‌ പോങ്ങു വഴി ആരെങ്കിലും കണ്ടാലല്ലേ പബ്ബ്ലിസിറ്റി?

സിനിമാ ശാലകള്‍ കുറെ കൂതറ കള്‍ കയ്യടക്കി ഇരിക്കുന്നു ഫാന്‍സ്‌ കാരണം ഒരു ഡയളോഗ്‌ കേള്‍ക്കാന്‍ പറ്റില്ല, അവന്‍മ്മാറ്‍ ഒന്നും ഇല്ലാതെ മാത്റമെ പഴശ്ശി രാജക്കു പോകു

പിന്നെ കുറെ മൊബൈല്‍ ഫോണുകാറ്‍ വരും അവന്‍മാറ്‍ക്കു സെകന്‍ഡ്‌ തോറും ഫോണ്‍ വരും സോണിയ ഗാന്ധിയെക്കാള്‍ ബിസി ആണു അവറ്‍ കോട്ടും ടൈയും പത്റാസും ഉണ്ട്‌ പക്ഷെ വിവരം ഇല്ല ഇവറ്റക്കു

പീറ പെണ്ണുങ്ങളെ പോലെ ചിലച്ചു കൊണ്ടിരിക്കും ഭയങ്കര ഡിസ്റ്ററ്‍ബന്‍സാണു ഇവറ്റ

അടുത്ത ബാച്ചു കുപ്പിയും ഗ്ളാസും സോഡയുമായി ആണു വരുന്നത്‌ പടം തുടങ്ങി ലൈറ്റണഞ്ഞാല്‍ ശീ എന്നു സോഡ പൊട്ടുന്നു ഇണ്റ്ററ്‍വല്‍ ആകുമ്പോള്‍ വാളു വച്ചു സ്ഥലം വിട്ടിരിക്കും ബാക്കി നാറ്റം സഹിക്കേണ്ടതും നമ്മള്‍ തന്നെ

ഇതൊക്കെ കാരണം ഒറ്റക്കു പോകാനും മടി , പതിനൊന്നു മണിക്കു ശേഷം വല്ല ചാനലില്‍ വന്നാല്‍ മന സമാധാനമായി കാണം

സോറി ഇതാണു ഇന്നത്തെ കേരളത്തിണ്റ്റെ അവസ്ഥ നല്ല സിനിമ പോയിട്ട്‌ നല്ല മനുഷ്യന്‍ പോലും ഇവിടെ ഒരു ദിവസം കൊണ്ട്‌ പെട്ടിയിലാകും
jayanEvoor said…
നല്ലതോ ചീത്തയോ എന്നൊന്നും നോക്കാതെ ആവേശത്തോടെ സിനിമ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു, എനിക്കും.
(പണ്ട് സിദ്ദിക്ക് - ലാലുമാര്‍ പറഞ്ഞപോലെ, അങ്ങേയറ്റത്തെ ഗോപാലകൃഷ്ണന്റെ മുതല്‍ ഇങ്ങേയറ്റത്തെ ഗോപാലകൃഷ്ണന്റെ വരെ !)
പലവിധ ജീവിതക്കുരുക്കുകളാല്‍ വരിഞ്ഞുമുറുക്കപ്പെട്ടു സിനിമ കാണാന്‍ കൂടി സമയം കിട്ടാത്ത അവസ്ഥയായി!

(പഴശ്ശിരാജ കൂടി കണ്ടിട്ടില്ല ഞാന്‍!)

എങ്കിലും പൊങ്ങ്സ് പറഞ്ഞ സ്ഥിതിക്ക് ഏതെങ്കിലും ഒരു തിയേറ്ററില്‍ നിന്ന് ഞാന്‍ ഇത് കാണും...!

കുറഞ്ഞപക്ഷം ഫിലിം ഫെസ്റിവലില്‍ എങ്കിലും!
ഇങ്ങനെയുള്ള ഒരു സിനിമയുടെ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ഇത്തരത്തിലുള്ള സിനിമകള്‍ തീയറ്ററില്‍ പോയികാണാന്‍ ശ്രമിക്കാറുണ്ട്. എന്തായാലും ഇങ്ങനെയൊരു പോസ്റ്റിനു നന്ദി.
നിരൂപണം ഇങ്ങനെയായിരിക്കണം.
കേരളത്തില്‍ പലയിടത്തും റിലീസ് പോലും ചെയ്തിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്...

എറണാകുളത്ത് പോലും...

ജന്മം നല്‍കിയവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ എന്ത് ചെയ്യും.....
Anonymous said…
ഡെന്നീസ് ജോസഫ്‌ , ഡേവിഡ് കാച്ചപ്പള്ളി ഇന്നസെന്റ് ഈ ത്രിമൂര്‍ത്തികള്‍
ഒരുപാടു നല്ല സിനിമകള്‍ മലയാളത്തിനു സംഭാവന ചെയ്തിട്ടുണ്ട്
("വിട പറയും മുന്‍പേ" ചെറിയ ഒരു ഉദാഹരണം )
പിന്നെ കാലഘട്ടത്തിനു അനുസൃതമായ് ആസ്വാദനത്തിലും ഒരു
മാറ്റവും വന്നിട്ടില്ല അതല്ലേ സത്യം ?
എന്നും ഇതുപോലെയൊക്കെ തന്നെയായിരിന്നു ഇനിയും ഇങ്ങിനെയൊക്കെ
തന്നെ ആയിരിക്കും !!
അല്ലെങ്കില്‍ പണ്ട് പത്മരാജന്റെയും ഭരതന്റെയും സിനിമകളൊന്നും ഉച്ചപടമായ് ഓടിക്കേണ്ട
ഗതികേട് വരില്ലായിന്നല്ലോ ?
ക്ലാസ്സ് എന്നും മാസ്സ് എന്നും 2 കൂട്ടരുണ്ട് പൊങ്ങൂ. ക്ലാസ്സ് എണ്ണത്തില്‍ കുറവാണ്. എണ്ണത്തില്‍ കൂടുതലുള്ളതുകൊണ്ട് തന്നെയാണ് മാസ്സിനെ മാസ്സ് എന്ന് വിളിക്കുന്നതും. മാസ്സിന് വേണ്ടത് നായകന്‍ മീശപിരിച്ച് തോക്കെടുക്കുന്ന പടങ്ങള്‍ തന്നെയാണ്. അതില്ലാത്തതുകൊണ്ടുതന്നെയാണ് സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചിട്ടും കൈയ്യൊപ്പും, പകല്‍ നക്ഷത്രങ്ങളും, കേരളാ കഫേയുമൊക്കെ പൊട്ടിപ്പാളീസായിപ്പോകുന്നത്.

എന്തായാലും പത്താം നിലയിലെ തീവണ്ടിയും തീയറ്ററില്‍ത്തന്നെ പോയി കാണാന്‍ ശ്രമിക്കും, അതവിടെ ഉണ്ടെങ്കില്‍ . അല്ലെങ്കില്‍ ഒറിജിനല്‍ സീഡി ഇറങ്ങുന്ന കാലത്ത് സ്വന്തമായി ഒരു കോപ്പി വാങ്ങിത്തന്നെ കാണും.

അവലോകനത്തിന് നന്ദി പൊങ്ങൂ.
ഗുഡ് പോങ്ങാ.. ഗുഡ്.. !! :)
പോങ്ങും ഭായി ന്യായമായ ആവശ്യമാണ് നിങ്ങള്‍ ഈ പോസ്റ്റിലൂടെ പറഞ്ഞത് .
തിയറ്ററില്‍ പൊട്ടിയ പല സിനിമകളും ഞാന്‍ വളരെയേറെ ഇഷ്ടപെട്ടിരിന്നു .
പിന്നെ ഏതാണ് ആ മിനെറല്‍ വാട്ടര്‍ കാരന്‍ ?? കോട്ടയത്തുള്ള ഒരു മിനെറല്‍ വാട്ടര്‍ കാരനെ ഞാന്‍ അറിയും .
അങ്ങേരു ആ പണി കാണിക്കും .ഹ ഹ ഹ
(@ @)
(_)---Ooo------+
കണ്ടു.. വായിച്ചു..
ഇഷ്ടമായി
----------------+
|__|__|
|| ||
ooO Ooo
വളരെ നല്ല കുറിപ്പ് ഹരി. ഇതുപോലെ തീയേറ്ററുകളില്‍ ആരുമറിയാതെ വന്നു പോയ എത്രയോ ചിത്രങ്ങള്‍... പുലിജന്മം എന്ന സിനിമ കാണാന്‍ ഞാന്‍ ഏറെ ശ്രമിച്ചെങ്കിലും ഇതുവരെ സാധിച്ചില്ല. ഒരു സിഡി പോലും കിട്ടിയില്ല. ഹരിയുടെ ആസ്വാദനക്കുറിപ്പ് തീര്‍ച്ചയായും കുറച്ചാള്‍ക്കാരെയെങ്കിലും തീയേറ്ററുകളിലെത്തിക്കും.
Unknown said…
ഈ ചിത്രത്തെപ്പറ്റി കേട്ടപ്പോൾ ഇറങ്ങിയാൽ എന്തായാലും കാണണമെന്ന് വിചാരിച്ചിരുന്നു. പക്ഷെ, ഇറങ്ങിയ കാര്യം തന്നെ ഈ പോസ്റ്റിൽ നിന്നാണ്‌ അറിയുന്നതുതന്നെ. ഇനിയിപ്പോൾ എന്റെ നാട്ടിലെയും തിയേറ്ററിലൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും എന്നെങ്കിലും കാണാമെന്നു പ്രതീക്ഷിക്കുന്നു.
നമ്മുടെ നല്ലതൊന്നും നമുക്കുവേണ്ടാത്ത മലയാളി!
abhija said…
നല്ല സിനിമകളും ഉണ്ടാകുന്നുണ്ട്‌, നല്ല പ്രേക്ഷകരും ഉണ്ട്‌. നല്ല സിനിമയെന്ന സ്വപ്നവുമുണ്ട്‌! എന്നിട്ടും തീയേറ്ററുകളിൽ ആരുമില്ല! അപ്പോൾ പ്രശ്നം പ്രേക്ഷകർക്ക്‌ കുറച്ചു നാളായി ഉണ്ടായ 'അവിശ്വാസ'മാകാനാണു സാധ്യത. ഇനി ആ വിടവു പതുക്കെ ചെറുതായി വന്നു കാര്യങ്ങളൊക്കെ ശരിയാകുന്ന വരെ കാത്തിരിക്കാം. അതിനു പക്ഷെ എല്ലാവരും 'വില' കൊടുക്കേണ്ടി വരും.
ഭായി said…
അങിനെ എത്രയെത്ര നല്ല സിനിമകള്‍ ചൂളം വിളിക്കാതെ,പത്ത് നിലയില്‍ പൊട്ടി പോയിരിക്കുന്നു!
മലയാളിയുടെ ആസ്വാദന നിലവാരം...?:(
Anonymous said…
ഇന്ത്യയിലെ തന്നെ ഏറ്റവും വലുതെന്ന് പറയപ്പെടുന്ന ഫിലിം സോസൈറ്റികളുള്ള നഗരമാണ്‌ തിരുവനന്തപുരം. വെയിറ്റിംഗ്‌ ലിസ്റ്റും RACയുമൊക്കെയുള്ള സോസൈറ്റികൾ പോലുമുണ്ടത്രെ ഇവിടെ! നല്ല സിനിമയിലുള്ള താത്പര്യമാണ്‌ ഈ സോസൈറ്റികളുടെ ആയിരക്കണക്കിനു വരുന്ന മെമ്പറന്മാരെ അവിടെ എത്തിച്ചതെങ്കിൽ, അവരിൽ ചെറിയൊരു ശതമാനമെങ്കിലും ഇത്തരത്തിലുള്ള സിനിമകൾ കാണാൻ തിയറ്ററുകളിൽ എത്തേണ്ടതല്ലേ? കേൾക്കുമ്പോൾ തന്നെ വത്യസ്തമെന്ന് തോന്നിപ്പിക്കുന്ന ഇത്തരം സിനിമകൾ നല്ലതോ ചീത്തയോ എന്ന് അറിയാനുള്ള ആകാംഷ പോലും ഇക്കൂട്ടർക്ക്‌ നഷ്ടപ്പെട്ടുവോ?

മലയാളി ഹിപ്പോക്രസിയുടെ മറ്റൊരു ഉദാഹരണം!
Joji said…
ithu vaayichappol ee cinema kaananam ennu thonnunnu
പോങ്ങേട്ടാ, ഞാൻ ഈ ചിത്രം കാണും ഉറപ്പ്
പത്താം നിലയിലെ തീവണ്ടിക്ക് പറ്റിയ പറ്റ് വളരെ അധികം വ്യസനം ഉണ്ടാക്കി.

പറഞ്ഞിട്ട് കാര്യമില്ല പോങ്ങൂസ്.. ഏത് പടം ആയാലും ഒരു ഐറ്റം ഡാന്സോ പണ്ടാണെങ്കില് ബിറ്റ് സീനോ വേണ്ടി വരും എന്ന അവസ്ഥ ആക്കി തീര്ത്തു ചില കശ്മലന്മാര്..!
Privileged.... said…
പത്താം നിലയിലെ തീവണ്ടി ... എനിക്കിഷ്ടപെട്ടത്‌ അതിന്റെ പോസ്റ്റര്‍ ആണ്...അതിന്റെ കഥ എന്താണെന്ന് എനിക്കറിയില്ല.. ആ പടം ആ പോസ്റ്റര്‍ എന്നെ വേദനിപ്പിക്കുന്നു .. അതെങ്ങനെയെങ്കിലും ഞാന്‍ കാണും...പൈസ മുടക്കിയോ ഫ്രീ ആയിട്ടോ.... പിന്നെ Cinema അതിന്റെ രീതിയില്‍ ആസ്വദിക്കണമെങ്കില്‍ ഒറിജിനല്‍ ക്വാളിറ്റി പ്രിന്റ്‌ തന്നെ കാണണം .. ഇവിടെ വന്നാല്‍ തീര്‍ച്ചയായും ഞാന്‍ കാണും... അതിനു ഗായത്രി "അകൊഷേട്ടന്റെ" poster മതി.... ഒത്തിരി പ്രതീക്ഷകളോടെ കാണാന്‍ പോയ പഴശ്ശിരാജാ എന്നെ പറ്റിച്ചു ... ഈ തീവണ്ടി എന്നെ പറ്റിച്ചാലും ഞാന്‍ സഹിക്കും...എന്തായാലും "പൊങ്ങ്സ്" പടം ഇറങ്ങി എന്നറിയിച്ചതില്‍ നന്ദി .....................
ഹരി മാഷെ .. നമ്മള്‍ എല്ലാവരും ഇതിനു ഉത്തരവാദികള്‍ ആണ് .. പല നല്ല പദങ്ങളും പരാജയപെടനും പല തറ പടങ്ങള്‍ വന്‍ വിജയം നേടാനും നമ്മള്‍ തന്നെ ആരുന്നു കാരണം ... ഇവിടേം അത് തന്നെ പറ്റി , പിന്നെ അവര് അധികം പരസ്യം ഒന്നും കൊടുത്തില്ല എന്നും തോന്നുന്നു എന്തായാലും ഒന്നുകില്‍ വ്യാജന്‍ അല്ലെ നേരായ സീഡി ഇറങ്ങിയലെ ഇനി കാണാന്‍ പറ്റു ...
സിനിമ കാണാന്‍ കഴിഞ്ഞില്ല ..
അതുകൊണ്ട് അഭിപ്രായം പറയുവാനും കഴിയുന്നില്ല ..
നമ്മുടെ നിലവാരതകര്‍ച്ചയാണ് അങ്ങനെയൊരു സിനിമ
പരാജയപ്പെട്ടിട്ടുണ്ടങ്കില്‍, അതിനു കാരണം ..അല്ലാതെ മറ്റൊന്നുമല്ല
Pyari said…
I decide on watching movies based on the songs or trailors coming up in channels. If I find anything interesting there, I make it a point to watch them in the theatre itself.

But, I guess, nothing related to this movie was ever shown in any channel. :(
Unknown said…
ഒരു പെണ്ണും രണ്ടാണും കാണാന്‍ പോയ സോഫ്റ്വയര്‍ തൊഴിലാളികളായ എനിക്കും എന്റെ സുഹൃത്തിനും സമാനമായ അനുഭവം ഉണ്ടായി. 110 മൈല്‍ (അതിശയോക്തി) താണ്ടി പടം കാണാന്‍ ചെന്നു; കാണികളായി ഞങ്ങള്‍ രണ്ട് ആണുങ്ങള്‍ മാത്രം! അവസാനം പടം ഇടാന്‍ പറ്റില്ല എന്ന് കന്നടിഗന്‍ മുഖത്തടിച്ചു പറഞ്ഞു.

ഇനി പത്താം നിലയിലെ തീവണ്ടി: ഉര്‍വശി-രംഭാമാര്‍ തുണി ഊരുന്നില്ലേ? അമാനുഷിക നായകന്മാര്‍ പറക്കുന്നില്ലേ? പടം ഒടണ്ടാന്നെ! ഹല്ല പിന്നെ! അതിപ്പോ എത്ര നിലയായാലും ശരി.

എത്ര ലക്ഷം മുടക്കിയാലും വേണ്ടില്ല (തള്ള്, അഹങ്കാരം), ഇതൊന്നു കാണാമോ എന്ന് നോക്കട്ടെ.
Unknown said…
Ernakulathu engine release cheyyaana... ividuthe releasing theateril okke Big Budget movies alle odunne... Pinne 2weaks back I went to Trivandrum. Samayam povaam ennu karuthy Kerala cafe kaanaam ennu vachu. Oru theatoril noon show k maathramm Kerala Cafe, baaki samayathu "This is it" engineyundu??? Kairaliyil "Seethakalyaanam" !!!!
ഈ പോസ്റ്റ് വായിച്ചു തുടങ്ങിയപ്പോള്‍ ഈ ആഴ്ച നാട്ടില്‍ പോകുന്ന ഞാന്‍ ഈ സിനിമ കാണണം എന്നു നിശ്ചയിച്ചു.പിന്നെ പിടി കിട്ടി അതു നടക്കാത്ത കാര്യമാണെന്ന്.ഇനി അത് ഏതെങ്കിലും ചാനലുകാര്‍ ഇടുന്നതും കാത്തിരിക്കാം അല്ലേ
Unknown said…
ഈ cinema എന്തുകൊണ്ടാണ് എനിക്കിഷ്ടപ്പെടാതെ പോയത്? അറിയില്ല.. എന്ന് വെച്ച് അവാർഡ് എന്ന് കേട്ടാൽ ഉടനെ ഓടുന്ന പാമ്പൊന്നും അല്ല ഞാൻ എന്നാണ് എന്റെ ഒരിത്. രണ്ടു മൂന്നു വട്ടം കാണാൻ ശ്രമിച്ചു അര മണിക്കൂർ കഴിഞ്ഞു എന്തെ ഞാൻ ആ സിനിമ കണ്ടില്ല..??? യൂട്യൂബിൽ ആണ് കണ്ടത്.. അതാണോ കാരണം എന്നറിയില്ല, എന്തായാലും എനിക്ക് ബോറടിച്ചു... ഐ ആം ദി സോറി
Unknown said…
ഈ cinema എന്തുകൊണ്ടാണ് എനിക്കിഷ്ടപ്പെടാതെ പോയത്? അറിയില്ല.. എന്ന് വെച്ച് അവാർഡ് എന്ന് കേട്ടാൽ ഉടനെ ഓടുന്ന പാമ്പൊന്നും അല്ല ഞാൻ എന്നാണ് എന്റെ ഒരിത്. രണ്ടു മൂന്നു വട്ടം കാണാൻ ശ്രമിച്ചു അര മണിക്കൂർ കഴിഞ്ഞു എന്തെ ഞാൻ ആ സിനിമ കണ്ടില്ല..??? യൂട്യൂബിൽ ആണ് കണ്ടത്.. അതാണോ കാരണം എന്നറിയില്ല, എന്തായാലും എനിക്ക് ബോറടിച്ചു... ഐ ആം ദി സോറി

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ