പ്രശസ്തിപത്രമേ.. പൊറുക്കുക!
കൊളാഷ് (സ്വപ്നത്തിലെ) പകലുകളെ വെറുത്തത് ബാറുകൾ തുറന്നതുകൊണ്ടേയല്ല കണ്ണുതുറക്കുമ്പോഴേക്കും പൈന്റുകൾ മുന്നിലെത്തുന്നു... കൈകൾകൊണ്ട് പിടിക്കുന്നു ഇടതടവില്ലാതെ ആമാശയത്തിലേക്ക് ഒഴിക്കുന്നു. വർത്തമാനങ്ങളുടെ കൊളാഷുകളാണ് ബാർ നിറയെ... ഒരമ്മ മകനെ പ്രണയിച്ചത്... ഭോഗിച്ചത്.. അനിയത്തിയുടെ... ഹോ! വകതിരിവില്ലാത്ത കൊളാഷുകൾ.. ഇന്നലെ ഞാനും കണ്ടു.. എന്റെ പാവം അമ്മ.... ബാറിൽ വരേണ്ടിയിരുന്നില്ല. മദ്യപിക്കേണ്ടിയിരുന്നുമില്ല. നാണമില്ലാത്ത കൊളാഷുകൾ. ഇതിൽ വൃത്തവും ചതുരവുമൊക്കെ ഉണ്ടോ എന്നെനിക്കറിയില്ല. എങ്കിലും ഇതൊരു കവിതയാണെന്ന് എനിക്കുറപ്പുണ്ട് . ഞാൻ എഴുതിയ എന്റെ സ്വന്തം കവിത !!! നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ ചൂഴ്ന്ന് നോക്കുന്നത്? നിങ്ങളുടെ കണ്ണുകളിൽ എന്തുകൊണ്ടാണ് അവിശ്വാസത്തിന്റെ നിഴൽ പരക്കുന്നത്? നിങ്ങളുടെ വിരൽ എന്തിനാണെന്റെ നേരേ ചൂണ്ടുന്നത്? കള്ളനാണ് ഞാനെന്നോ? മതി. എനിക്ക് തൃപ്തിയായി. നിങ്ങളെ പറ്റിക്കാനുള്ള സാമർത്ഥ്യം എനിക്കില്ലെന്ന് സമ്മതിച്ചുകൊണ്ട് സത്യം പറയാം. ഇത് എന്റെ കവിതയല്ല. ‘കൂട്ടം-കണിക്കൊന്ന ബെസ്റ്റ് ബ്ലോഗ് അവാർഡ് ‘ നേടിയ ഡോ. ധനലക്ഷ്മിയുടെ ‘സ്വപ്നങ്ങൾ ‘ എന്ന കവിതയെ അവരുടെ