ജയന്തി
കിളുന്ത്
പ്രഭാതത്തിനുമേൽ ഉറക്കമുണർന്നു. വെണ്ണയുണ്ടു. തേങ്ങാചട്ണിയാവുന്ന
കാളിന്ദിയിൽ ഫണംവിരിച്ച ഇഡ്ഡലിമേൽ ഏറെ നേരം കാളിയമർദ്ദനമാടി. ഇനി
ഏതെങ്കിലും ഗോപികയുടെ വസ്ത്രാപഹരണം നടത്താനും പിന്നെ, ലീലയിലേർപ്പെടാനുമാണ്
നീക്കം. അങ്ങനെ ഈ നാളിനെ ഫേമസാക്കിയ ആളുമായി താദാത്മ്യം പ്രാപിക്കണം.
വെറുതെ മിത്രങ്ങൾക്ക് ആശംസ അർപ്പിച്ചുകൊണ്ട് മാത്രം അടങ്ങിയിരിക്കാൻ
എന്നിലെ ക്രീഡാപ്രേമിക്ക് സാധിക്കില്ല. ഞാൻ എന്റെ കർത്തവ്യത്തിൽ
മുഴുകട്ടെ...
(ഫേസ്‌ബുക്കിൽ കുറിച്ചത്)
(ഫേസ്‌ബുക്കിൽ കുറിച്ചത്)
Comments