സുരതേശ്വരിയും ക്ഷണികനും .
സുഭഗയും
സുശീലയുമായ ഒരു നാരീരത്നത്തെ സുരേതേശ്വരിയെന്നുധരിച്ച് പുറത്ത് പറഞ്ഞാൽ
മാലോകർ അസൂയപ്പെടുന്നതരം കേളികൾക്കായി ഹോട്ടൽ റൂമിലേയ്ക്ക് ക്ഷണിച്ച് ,
കോണ്ടവുമായി കാത്തിരുന്ന അബ്ദുല്ലക്കുട്ടി എന്ന മധ്യവയസ്‌കനോളം പോന്ന
യുവാവിനെ ചാരിത്രവതിയും മറ്റുമൊക്കെയായ മേപ്പടിയാത്തി ചരിത്രമാക്കുകയും
‘ക്ഷണിച്ചവനെ ക്ഷണനം ചെയ്തവൾ’ എന്നവിധത്തിൽ ഖ്യാതി നേടുകയും ചെയ്തതതായി
വാർത്ത.
‘ക്ഷണികൻ’ ജനപ്രതിനിധിയാണെന്നും മറ്റുമുള്ള ആരോപണം പരക്കെ ഉയർന്ന് കേൾക്കുന്നുണ്ട്. പതിവായി സേവിച്ചുകൊണ്ടിരുന്ന കടുക്കവെള്ളം കുറച്ചുകാലമായി ടിയാൻ കഴിക്കാറില്ലായിരുന്നു എന്ന് അടുപ്പമുള്ളവർ അറിയിക്കുകയുണ്ടായി. തന്മൂലം സംഭവിച്ച സടകുടഞ്ഞുള്ള ആഗ്രഹോദ്ധാരണമാണ് ക്ഷണകൃത്യത്തിന് പിന്നിലെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
മന്ത്രിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന നാലോളം എണ്ണം പുംഗന്മാർ മേപ്പടിയാളോടൊത്ത് ഊടുപാട് ശയിച്ചിട്ടും തങ്കമാനവൾ പിന്നെയും ചാരിത്ര്യവതിയായി നിലനിൽക്കുന്നതിനുപിന്നിലെ ഗുട്ടൻസ് തേടുകയാണ് ഈ ഞെട്ടിക്കുന്ന വാർത്തക്കിടയിൽ പോലും രാഷ്ട്രീയകേരളം. അക്കാര്യത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. പ്രാഥമികാന്വേഷണത്തിൽ നാൽവർ സംഘത്തിന്റെ അമിതമായ കടുക്കവെള്ളസേവയാണ് കാരണമായതെന്ന് അധികൃതർ.
ആദർശവതിയും സുധീരയും സുന്ദരിയും നിത്യകന്യകയുമായ പെൺപിറന്നവൾ നാവോങ്ങലിന് രണ്ടുനാൾ സമയം കൂടി അനുവദിച്ചിട്ടുണെന്നുള്ളത് വജ്രവനിതയുടെ നാവിൻ തുമ്പിലിരിക്കുന്ന മറ്റ് അബ്ദുള്ളക്കുണ്ടന്മാർക്ക് ആശ്വാസകരമായി. സംപ്രീതയാവും വരെ ഗാന്ധിത്തല പതിച്ച കടലാസ് കഷണങ്ങൾ നിത്യകന്യകയായ സുരതേശ്വരിയുടെ തൃപ്പാദങ്ങളിൽ ചൊരിഞ്ഞാൽ നാവിൻ തുമ്പിലിരിക്കുന്നവരെ വിഴുങ്ങി രക്ഷിച്ചുകൊള്ളും എന്നാണ് വമ്പത്തി പറയാതെ പറയുന്നതെന്ന് രാഷ്ട്രീയനിരീക്ഷകർ അനുമാനിക്കുന്നു.
വരും ദിവസങ്ങളിൽ നീലിമയാർന്ന വാർത്തകൾ കൊണ്ട് രാഷ്ട്രീയകേരളത്തെ കുളിരണിയിക്കുമെന്ന വാശിയിലാണ് കടുക്കവെള്ളപാനികളായ ജനസേവകരും നിത്യകന്യകയുമെന്നും രാഷ്ട്രീയനിരീക്ഷകർ ചെറുനാണത്തോടെ കൂട്ടിച്ചേർത്തു.
(ഫേസ്‌ബുക്കിൽ കുറിച്ചത്)
‘ക്ഷണികൻ’ ജനപ്രതിനിധിയാണെന്നും മറ്റുമുള്ള ആരോപണം പരക്കെ ഉയർന്ന് കേൾക്കുന്നുണ്ട്. പതിവായി സേവിച്ചുകൊണ്ടിരുന്ന കടുക്കവെള്ളം കുറച്ചുകാലമായി ടിയാൻ കഴിക്കാറില്ലായിരുന്നു എന്ന് അടുപ്പമുള്ളവർ അറിയിക്കുകയുണ്ടായി. തന്മൂലം സംഭവിച്ച സടകുടഞ്ഞുള്ള ആഗ്രഹോദ്ധാരണമാണ് ക്ഷണകൃത്യത്തിന് പിന്നിലെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
മന്ത്രിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന നാലോളം എണ്ണം പുംഗന്മാർ മേപ്പടിയാളോടൊത്ത് ഊടുപാട് ശയിച്ചിട്ടും തങ്കമാനവൾ പിന്നെയും ചാരിത്ര്യവതിയായി നിലനിൽക്കുന്നതിനുപിന്നിലെ ഗുട്ടൻസ് തേടുകയാണ് ഈ ഞെട്ടിക്കുന്ന വാർത്തക്കിടയിൽ പോലും രാഷ്ട്രീയകേരളം. അക്കാര്യത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. പ്രാഥമികാന്വേഷണത്തിൽ നാൽവർ സംഘത്തിന്റെ അമിതമായ കടുക്കവെള്ളസേവയാണ് കാരണമായതെന്ന് അധികൃതർ.
ആദർശവതിയും സുധീരയും സുന്ദരിയും നിത്യകന്യകയുമായ പെൺപിറന്നവൾ നാവോങ്ങലിന് രണ്ടുനാൾ സമയം കൂടി അനുവദിച്ചിട്ടുണെന്നുള്ളത് വജ്രവനിതയുടെ നാവിൻ തുമ്പിലിരിക്കുന്ന മറ്റ് അബ്ദുള്ളക്കുണ്ടന്മാർക്ക് ആശ്വാസകരമായി. സംപ്രീതയാവും വരെ ഗാന്ധിത്തല പതിച്ച കടലാസ് കഷണങ്ങൾ നിത്യകന്യകയായ സുരതേശ്വരിയുടെ തൃപ്പാദങ്ങളിൽ ചൊരിഞ്ഞാൽ നാവിൻ തുമ്പിലിരിക്കുന്നവരെ വിഴുങ്ങി രക്ഷിച്ചുകൊള്ളും എന്നാണ് വമ്പത്തി പറയാതെ പറയുന്നതെന്ന് രാഷ്ട്രീയനിരീക്ഷകർ അനുമാനിക്കുന്നു.
വരും ദിവസങ്ങളിൽ നീലിമയാർന്ന വാർത്തകൾ കൊണ്ട് രാഷ്ട്രീയകേരളത്തെ കുളിരണിയിക്കുമെന്ന വാശിയിലാണ് കടുക്കവെള്ളപാനികളായ ജനസേവകരും നിത്യകന്യകയുമെന്നും രാഷ്ട്രീയനിരീക്ഷകർ ചെറുനാണത്തോടെ കൂട്ടിച്ചേർത്തു.
(ഫേസ്‌ബുക്കിൽ കുറിച്ചത്)
Comments