Posts

Showing posts from 2013

‘ചീഫ് വിപ്പിനെ ആർക്കാണ് പേടി’

Image
ഇന്നത്തെ എഡിറ്റോറിയൽ തലക്കെട്ടിലൂടെ മാതൃഭൂമി പത്രം ഇങ്ങനെ ചോദിക്കുന്നു! നാണവും മാനവും ഉള്ളവർക്കെന്ന് ഉത്തരമായി പറയാൻ കഴിഞ്ഞേക്കും. പക്ഷേ, സുക്ഷ്മനിരീക്ഷണത്തിൽ അത് തെറ്റുത്തരമാവുമെന്ന് കാണാം. കാരണം പി.സി.ജോർജ്ജിനെ ഇപ്പോൾ ഏറെ ഭയക്കുന്നത് കോൺഗ്രസ്സുകാരും പിന്നെ രണ്ടില കോൺഗ്രസ്സുകാരുമായിരിക്കണം. നാണവും മാനവും ആ ശുദ്ധാത്മാക്കളിൽ ആരെങ്കിലും ആരോപിച്ചാൽ പി.സി.ജോർജ്ജ് സാറിലും ഏഭ്യന്മാരായെ അവരെ ഗണിക്കേണ്ടതുള്ളു. നാണോം മാനോം മറ്റുമുള്ളവർക്ക് രാഷ്ട്രീയ പ്ര വർത്തനം നടത്താനായേക്കും. പക്ഷേ, അത്തരക്കാർക്ക് ശരിയായ നിലയ്ക്കുള്ള സാമൂഹ്യസേവനം സാധ്യമാക്കാനാവില്ല. എന്താണ് ശരിയായ നിലയ്ക്കുള്ള സാമുഹ്യസേവനം? അതിന് അങ്ങനെ ഒറ്റയ്ക്ക് പിടിച്ചാൽ പൊങ്ങാത്തത്ര വലിപ്പത്തിലൊരു നിർവ്വചനമൊന്നുമില്ല. അതായത് ഒരു ഗാന്ധിയൻ രാവിലെ ഉറക്കമുണർന്ന് ഖദർ ധരിക്കുന്നതുമുതൽ ആ മാന്യദേഹം ഖദറുരിഞ്ഞ് നിദ്രാദേവിയെ ക്രീഡിക്കാൻ തുടങ്ങുന്നതുവരെ ചെയ്യുന്നതെന്തും സാമൂഹ്യസേവനത്തിന്റെ പരിധിയിൽ വരുന്നതാണ്. ഖദർ ധരിക്കുന്നതിനുമുൻപായുള്ള ചടങ്ങുകൾ- ഉദാഹരണത്തിന് ഒന്നിനു പോവുക. ഒന്നുകൊണ്ട് മുഷിയുമ്പോൾ രണ്ടിനു പോവുക – ഇതൊന്നും സാമൂഹ്യ

മറക്കാൻ നമുക്കോർമ്മിക്കാം

Image
ശിഹാബുദ്ദീൻ പൊയ്ത്തും ‌ കടവ് നരഹൃത്തു തുരുമ്പു സൂചിയിൽ സരസം കോർത്തു കളിപ്പതെന്തിനോ ? സ്മരണേ , മതി , പോകെടോ ; വരൂ വരദേ , വിസ്മൃതി , വേൾക്കുകെന്നെ നീ - വിസ്മൃതി : വൈലോപ്പിള്ളി ഓർമ്മകളിൽ എല്ലാം നല്ലതായിത്തീരുന്നത് അതിന്റെ സുരക്ഷിതത്വമോർത്താണ് . കാട്ടിൽ നിന്ന് ഓടിച്ച പുലി ഇനി തിരിച്ചുവരില്ല . അത് എപ്പോഴോ വയസ്സായി ചത്തുപോയിട്ടുണ്ടാവും . ചവിട്ടിപ്പോയ മൂർഖനിൽ നിന്ന് നൂലിഴയ്ക്കാണ് രക്ഷപ്പെട്ടത് . അതും എവിടെയെങ്കിലും മണ്ണടിഞ്ഞിട്ടുണ്ടാവും … പക്ഷേ , പുലി ഓടിച്ചതും പാമ്പ് ചീറിക്കൊത്തിയിട്ട് രക്ഷപ്പെട്ടതും ഇപ്പോൾ സരസം പറഞ്ഞു നടക്കാവുന്ന ഒന്നാണ് . ഓർമ്മകളെ പോലെ ഒന്നാന്തരം എഡിറ്റർ വേറെയില്ല . അവൻ പ്രിന്റ് മീഡിയയുടെയും വിഷ്വൽ മീഡിയയുടെയും എഡിറ്ററാണ് . നൊസ്റ്റാൾജിയ എന്ന സ്പെഷ്യൽ ഇഫക്ട് ഇട്ടുകൊടുക്കുന്നതിൽ കേമനും . നാട്ടിലിരിക്കെ , നാടും നാട്ടാരുമായി ഒരു ബന്ധവുമില്ലാത്ത ആൾ ഗൾഫിലെത്തി ഏറെ കഴിയാതെ ഗൃഹാതുരനാവുന്നത് നമുക്ക് കാണാം . ഗൾഫിലെ ഓണാഘോഷങ്ങളിലൊക്കെ ഇതു വളരെ പ്രകടമാണ് പെണ്ണുങ്ങൾ കസവ് നേര്യതുടുക്കുന്നു . ആണുങ്ങൾ