നായരുടെ കുര !
കഴിഞ്ഞ ദിവസം പെരുന്നയിലിരുന്നൊരു നായർ കോൺഗ്രസ്സിനെ നോക്കിയൊന്നു കുരച്ചു. കൊതിക്കെറുവിന്റെയും വിവരക്കേടിന്റെയും കുര. അഭിമാനബോധമുള്ള സകലനായന്മാരുടെയും ശിരസ്സുകുനിപ്പിച്ച കുര.
ജനിച്ചിട്ടിതുവരെ സ്വന്തം ജാതിയെക്കുറിച്ചോർക്കേണ്ട കാര്യം അധികമൊന്നും വന്നിട്ടില്ല. എന്നാൽ ഇന്നലെ നായരായിപ്പോയതിൽ ഞാൻ ആദ്യമായി ലജ്ജിച്ചു തലകുനിച്ചു. അതുപോലെ എത്രയോ നായന്മാരുടെ തലകൾ കുനിഞ്ഞിരിക്കും. ഈ ദുർഗതി നായന്മാർക്കുവരുത്തിയത് പെരുന്നയിലെ നായർ നേതൃത്വം തന്നെ. വിശേഷിച്ച് ജി. സുകുമാരൻ നായർ എന്ന നായന്മാരുടെ അസിസ്റ്റന്റ് സെക്രട്ടറി.
കേന്ദ്രമന്ത്രിസഭയിലേയ്ക്ക് കേരളത്തിൽ നിന്നും നായന്മാർക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലായെന്നതാണ് സുകുമാരൻ നായരെ കുരയ്ക്കാൻ പ്രേരിപ്പിച്ച ഘടകം. ലോക് സഭാ
തിരഞ്ഞെടുപ്പിൽ സമദൂരസിദ്ധാന്തത്തിലുറച്ചു നിന്ന നായർ മഹാസഭയ്ക്ക് ധാർമ്മികമായി യോഗ്യതയുണ്ടോ ഇത്തരമൊരു ആവശ്യമുന്നയിക്കാൻ. സമദൂരമെന്നാൽ കോൺഗ്രസിനുള്ള പിന്തുണ എന്നല്ലല്ലോ. അല്ലെങ്കിൽ തന്നെ സമുദായപരിഗണനവച്ചാണോ മന്ത്രിസഭ രൂപീകരിക്കേണ്ടതും സ്ഥനാർഥികളെ നിശ്ചയിക്കേണ്ടതും? അങ്ങനെതന്നെയാണ് ഇപ്പോൾ അനുവർത്തിച്ചുവരുന്ന രീതി എന്നുമറന്നുകൊണ്ടല്ല ഞാനിതുപറഞ്ഞത്.
“സ്ഥാനാർഥി നിർണ്ണയത്തിലും കേന്ദ്രമന്ത്രിസഭാ പ്രാതിനിധ്യത്തിലും മറ്റുസമുദായങ്ങൾക്ക് കൊടുത്ത പരിഗണന എൻ.എസ്.എസിനു കിട്ടിയില്ല” എന്ന സുകുമാരൻ നായരുടെ വ്യാകുലത ജനിപ്പിക്കുന്ന സംശയം ക്രൈസ്തവമന്ത്രിമാർ ക്രിസ്ത്യാനികൾക്കും മുസ്ലീം മന്ത്രിമാർ അവരുടെ സമുദായത്തിനും ഈഴവമന്ത്രിമാർ ഈഴവർക്കും മാത്രമേ ക്ഷേമപ്രവർത്തനങ്ങൾ നടത്തുകയുള്ളോ എന്നതാണ്. അങ്ങനെയെങ്കിൽ ബ്രാഹ്മണർ, പട്ടർ, പുലയർ, പറയൻ, വേലൻ, വേട്ടോൻ, മുക്കുവൻ, അരയൻ, കുശവൻ, തട്ടാൻ, കൊല്ലൻ, ആശാരി അങ്ങനെ സകലജാതിക്കും ഓരോ മന്ത്രിമാർ വേണ്ടിവരില്ലേ? എങ്കിലല്ലേ അവരുടെ സമുദായങ്ങൾക്കും അഭിവൃദ്ധിയുണ്ടാവൂ.
രാഷ്ട്രീയത്തിൽ മതപരമായ ഇടപെടലുകൾ അനുവദിക്കാതെ നോക്കേണ്ടത് രാഷ്ട്രീയക്കാർ തന്നെയാണ്. എന്നാൽ അവർതന്നെ ഇത്തരം സമുദായങ്ങളുടെ പിന്നാലെ പത്തോട്ടിനായി പരക്കം പായുന്നതും അങ്ങനെ ഇത്തരം സംഘടനകളെ സമ്മർദ്ധശക്തിയായി വളർത്തുന്നതും.
സമുദായസംഘടനകൾ സമൂഹത്തിന്റെമൊത്തത്തിലുള്ള വളർച്ചയ്ക്കായി പ്രവർത്തിക്കണമെന്ന് പറയേണ്ടതില്ല. അവരുടെ പ്രഥമപരിഗണന സമുദായത്തിന്റെ ഉന്നമനത്തിനുതന്നെയാവുകയെന്നത് സ്വാഭാവികം. ഓരോ സമുദായവും വളരുമ്പോൾ പരോക്ഷമായി സമൂഹം തന്നെയും നന്നാവുന്നു. എന്നാൽ അത്തരം ‘നന്നാവൽ‘ നന്നല്ല. മതേതരത്വമെന്നാൽ ആൾബലമുള്ള സമുദായങ്ങൾക്ക് ഭരണരംഗത്ത് നൽകുന്ന പ്രാതിനിധ്യമല്ല. ജാതിമത ചിന്തകൾക്കതീതമായി സകലജനത്തിനും ഒരുപോലെ ലഭ്യമാക്കേണ്ട നീതിയാണത്.
ഇനി നായന്മാരിലേയ്ക്ക് വന്നാൽ. നായർ സർവ്വീസ് സൊസൈറ്റി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നായന്മാർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായസഹകരണങ്ങൾ നൽകുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവർക്കൊരിക്കലും താങ്ങും തണലുമായിട്ടില്ല എൻ.എസ്.എസ്. അതിനാൽതന്നെ നായന്മാരെ മുഴുവനായി എൻ.എസ്.എസിന്റെ കൊടിക്കീഴിലെത്തിക്കാൻ പെരുന്നയിലെ പണിക്കർക്കും നായർക്കും ആയിട്ടുമില്ല. പെരുന്നയിൽ നിന്ന് പറഞ്ഞാൽ പറഞ്ഞവന് കുത്തുന്ന വോട്ടർമാരുമല്ല ശരശരി നായന്മാർ. അവർക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും അന്തസ്സുമുണ്ട്. അതുകൊണ്ടുതന്നെ നായർ സർവ്വീസ് സൊസൈറ്റി ഒരിക്കലും ഒരു വോട്ട് ബാങ്ക് ആവുന്നുമില്ല. ഈ തിരിച്ചറിവുപോലുമില്ലാത്തവരാണ് ഇന്ന് കേരളത്തിലെ ഇരുമുന്നണികളും. അവർ മാറി മാറി പെരുന്ന നിരങ്ങുന്നു. മ്ലേച്ഛന്മാർ.
വെള്ളാപ്പള്ളി നടേശന് ഈഴവസമുദായത്തിൽ കുറെയെങ്കിലും പിടിപാടുണ്ടാവുന്നത് അദ്ദേഹത്തിന്റെ സാമ്പത്തികശേഷിയും കൈവശമുള്ള ഗുണ്ടായിസവും കൊണ്ടുമാത്രമല്ല. താഴേക്കിടയിലുള്ള ഈഴവകുടുംബംഗങ്ങൾക്ക് രക്ഷപെടാനുള്ള പല പദ്ധതികളും അദ്ദേഹം ആസൂത്രണം ചെയ്യുന്നു. നിർദ്ധനകുടുംബത്തിലെ ഈഴവസ്ത്രീകൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്യുന്നു. അങ്ങനെ കുറെയെങ്കിലും എസ്.എൻ.ഡി.പി യിൽനിന്നുമുള്ള പിന്തുണ ഈഴവർക്ക് ലഭ്യമാവുന്നുണ്ട്. അതുകൊണ്ടുതന്നെ എസ്.എൻ.ഡി.പിയ്ക്ക് കുറേയൊക്കെ കേരളരാഷ്ട്രീയത്തിൽ സമ്മർദ്ധശക്തിയാവാൻ സാധിച്ചിട്ടുമുണ്ട്.
നാട്ടിൽ, എന്റെ വീടിനുതൊട്ടടുത്ത് ഒരു നിർധന നായർ കുടുംബമുണ്ട്. മൂന്നുപെൺമക്കളും ഒരാൺകുട്ടിയും അടങ്ങുന്ന കുടുംബം. മൂത്തപെൺകുട്ടി MA, B.Ed കഴിഞ്ഞവൾ. അവളുടെ അച്ഛൻ ഞങ്ങളുടെ കരയോഗം പ്രസിഡന്റുമായി പെരുന്നയിൽ പോയി എൻ.എസ്.എസിന്റെ സ്കൂളുകളിലെവിടെയെങ്കിലുമൊരു ജോലി തരപ്പെടുത്തി കൊടുക്കാൻ അപേക്ഷിക്കുന്നു. സുകുമാരൻ നായർ എന്ന നായന്മാരുടെ അസിസ്റ്റന്റ് സെക്രട്ടറി ചോദിച്ചത് 3 ലക്ഷമാണ്. 3000 രൂപപോലും മാസവരുമാനമില്ലാത്ത നായർക്ക് മൂന്നുലക്ഷം എവിടെനിന്നുണ്ടാവാൻ. അവരുടെ വസ്തുവിറ്റാൽ പോലും ഒരു ലക്ഷത്തിനപ്പുറത്തേയ്ക്കൊരു തുക ലഭിക്കില്ല. ആകെ അദ്ദേഹത്തിനു സ്വന്തമായുള്ളത് പേരിനുപിന്നാലെ ‘നായർ’ എന്നൊരു വാൽ മാത്രം. അതുകൊണ്ടുമാത്രം യാതൊരു സംവരണങ്ങൾക്കും അവർ അർഹരുമല്ല.
ചെറുപ്പത്തിൽ, നാട്ടിലെ വായനശാലയിൽ നിന്നും അപ്രതീക്ഷിതമായി കൈവശം വന്ന ഒരു ബുക്കാണ് നായരായി ജനിച്ചതിൽ അഭിമാനം കൊള്ളാൻ പ്രേരിപ്പിച്ചത്.
എന്റെ ഓർമ്മ ശരിയാണെങ്കിൽ അത് ശ്രീ. സി.ആർ കേശവൻവൈദ്യർ എന്നോ മറ്റോ പേരായ ഒരാളുടെ ബുക്കാണ്. അതിൽ മന്നത്തു പത്മനാഭന്റെ ചരിത്രം കുറിച്ചിട്ടുണ്ട്. മന്നത്താചാര്യന്റെ ആദ്യപൊതുപ്രവർത്തനങ്ങളിലൊന്ന് വൈക്കം സത്യാഗ്രഹത്തെ പിന്തുണയ്ക്കാനായി സവർണ്ണരുടെ ഒരു ജാഥ നയിക്കുക എന്നതായിരുന്നല്ലോ? അവർണ്ണർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തിനായി സവർണ്ണർ ജാഥ നയിക്കുന്നു. മാത്രവുമല്ല വീട്ടിലെ അടുക്കളയിലിരുത്തി ഒരു പുലയനെ ഇലയിട്ടൂട്ടി ഊണുകഴിഞ്ഞ് ആ ഇല തന്റെ അമ്മയെക്കൊണ്ട് എടുപ്പിച്ചയാളുമാണ് ശ്രീ. മന്നത്താചാര്യൻ. എത്ര ഉദാത്തമായ മാതൃക. ആ വലിയമനുഷ്യന്റെ സമുദായത്തിൽ പെട്ട ആളാണല്ലോ താനും എന്ന അറിവാണ് എന്നിൽ അഭിമാനം ജനിപ്പിച്ചത്. ആ അഭിമാനം ഒരിക്കലും ഇന്നേവരെ എന്നെ ഒരു വർഗീയവാദി ആക്കിമാറ്റിയിട്ടുമില്ല. ഞാൻ എല്ലാ സമുദായങ്ങളെയും ഇഷ്ടപ്പെടുന്നു. ഒപ്പം എന്റെ സമുദായത്തെയും.
പക്ഷേ, ഇപ്പോൾ അപമാനം കൊണ്ടെന്റെ ശിരസ്സുകുനിയുന്നു സുകുമാരൻ നായരെ. പെരുന്നയിലെ അങ്ങയുടെ ഓഫീസിലിരുന്ന് ഗതികെട്ട നായന്മാരുടെ പക്കൽ നിന്നും ജോലിയ്ക്കും സ്കൂൾ പ്രവേശനത്തിനുമൊക്കെ സംഭാവനപിരിക്കുമ്പോൾ അത് നൽകുന്നവരുടെ മുഖത്തൊന്ന് തല ഉയർത്തി നോക്കാനുള്ള സന്മനസ്സുപോലും കാണിക്കാറില്ല താങ്കളെന്നെനിക്കറിയാം. പാവം പണിക്കരെ മൂലയ്ക്കിരുത്തി താങ്കൾ തന്നെയാണ് പെരുന്നയിൽ കിട്ടുന്ന പണത്തിന് പൊരുന്നയിരിക്കുന്നതെന്നും കേട്ടു. താങ്കൾ നായന്മാരുടെ നാവായി വർത്തിക്കേണ്ടതില്ല. അവശേഷിക്കുന്ന അഭിമാനവുമായി ഞങ്ങൾ ഇവിടെ ജീവിക്കട്ടെ.
ഇനി മേൽ, താങ്കൾ കുരയ്ക്കരുത്. ഞാനടക്കമുള്ള സകല നായന്മാരെ കാണുമ്പോഴും ഭവാൻ എഴുന്നേറ്റ് കാലുകൾക്കിടയിൽ വാൽ തിരുകി മോങ്ങണം. ആ ശബ്ദം വിധേയത്വത്തിന്റേതുതന്നെയാവണം.
മന്നത്താചാര്യനു മാത്രം പ്രണാമം.
ജനിച്ചിട്ടിതുവരെ സ്വന്തം ജാതിയെക്കുറിച്ചോർക്കേണ്ട കാര്യം അധികമൊന്നും വന്നിട്ടില്ല. എന്നാൽ ഇന്നലെ നായരായിപ്പോയതിൽ ഞാൻ ആദ്യമായി ലജ്ജിച്ചു തലകുനിച്ചു. അതുപോലെ എത്രയോ നായന്മാരുടെ തലകൾ കുനിഞ്ഞിരിക്കും. ഈ ദുർഗതി നായന്മാർക്കുവരുത്തിയത് പെരുന്നയിലെ നായർ നേതൃത്വം തന്നെ. വിശേഷിച്ച് ജി. സുകുമാരൻ നായർ എന്ന നായന്മാരുടെ അസിസ്റ്റന്റ് സെക്രട്ടറി.
കേന്ദ്രമന്ത്രിസഭയിലേയ്ക്ക് കേരളത്തിൽ നിന്നും നായന്മാർക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലായെന്നതാണ് സുകുമാരൻ നായരെ കുരയ്ക്കാൻ പ്രേരിപ്പിച്ച ഘടകം. ലോക് സഭാ
തിരഞ്ഞെടുപ്പിൽ സമദൂരസിദ്ധാന്തത്തിലുറച്ചു നിന്ന നായർ മഹാസഭയ്ക്ക് ധാർമ്മികമായി യോഗ്യതയുണ്ടോ ഇത്തരമൊരു ആവശ്യമുന്നയിക്കാൻ. സമദൂരമെന്നാൽ കോൺഗ്രസിനുള്ള പിന്തുണ എന്നല്ലല്ലോ. അല്ലെങ്കിൽ തന്നെ സമുദായപരിഗണനവച്ചാണോ മന്ത്രിസഭ രൂപീകരിക്കേണ്ടതും സ്ഥനാർഥികളെ നിശ്ചയിക്കേണ്ടതും? അങ്ങനെതന്നെയാണ് ഇപ്പോൾ അനുവർത്തിച്ചുവരുന്ന രീതി എന്നുമറന്നുകൊണ്ടല്ല ഞാനിതുപറഞ്ഞത്.
“സ്ഥാനാർഥി നിർണ്ണയത്തിലും കേന്ദ്രമന്ത്രിസഭാ പ്രാതിനിധ്യത്തിലും മറ്റുസമുദായങ്ങൾക്ക് കൊടുത്ത പരിഗണന എൻ.എസ്.എസിനു കിട്ടിയില്ല” എന്ന സുകുമാരൻ നായരുടെ വ്യാകുലത ജനിപ്പിക്കുന്ന സംശയം ക്രൈസ്തവമന്ത്രിമാർ ക്രിസ്ത്യാനികൾക്കും മുസ്ലീം മന്ത്രിമാർ അവരുടെ സമുദായത്തിനും ഈഴവമന്ത്രിമാർ ഈഴവർക്കും മാത്രമേ ക്ഷേമപ്രവർത്തനങ്ങൾ നടത്തുകയുള്ളോ എന്നതാണ്. അങ്ങനെയെങ്കിൽ ബ്രാഹ്മണർ, പട്ടർ, പുലയർ, പറയൻ, വേലൻ, വേട്ടോൻ, മുക്കുവൻ, അരയൻ, കുശവൻ, തട്ടാൻ, കൊല്ലൻ, ആശാരി അങ്ങനെ സകലജാതിക്കും ഓരോ മന്ത്രിമാർ വേണ്ടിവരില്ലേ? എങ്കിലല്ലേ അവരുടെ സമുദായങ്ങൾക്കും അഭിവൃദ്ധിയുണ്ടാവൂ.
രാഷ്ട്രീയത്തിൽ മതപരമായ ഇടപെടലുകൾ അനുവദിക്കാതെ നോക്കേണ്ടത് രാഷ്ട്രീയക്കാർ തന്നെയാണ്. എന്നാൽ അവർതന്നെ ഇത്തരം സമുദായങ്ങളുടെ പിന്നാലെ പത്തോട്ടിനായി പരക്കം പായുന്നതും അങ്ങനെ ഇത്തരം സംഘടനകളെ സമ്മർദ്ധശക്തിയായി വളർത്തുന്നതും.
സമുദായസംഘടനകൾ സമൂഹത്തിന്റെമൊത്തത്തിലുള്ള വളർച്ചയ്ക്കായി പ്രവർത്തിക്കണമെന്ന് പറയേണ്ടതില്ല. അവരുടെ പ്രഥമപരിഗണന സമുദായത്തിന്റെ ഉന്നമനത്തിനുതന്നെയാവുകയെന്നത് സ്വാഭാവികം. ഓരോ സമുദായവും വളരുമ്പോൾ പരോക്ഷമായി സമൂഹം തന്നെയും നന്നാവുന്നു. എന്നാൽ അത്തരം ‘നന്നാവൽ‘ നന്നല്ല. മതേതരത്വമെന്നാൽ ആൾബലമുള്ള സമുദായങ്ങൾക്ക് ഭരണരംഗത്ത് നൽകുന്ന പ്രാതിനിധ്യമല്ല. ജാതിമത ചിന്തകൾക്കതീതമായി സകലജനത്തിനും ഒരുപോലെ ലഭ്യമാക്കേണ്ട നീതിയാണത്.
ഇനി നായന്മാരിലേയ്ക്ക് വന്നാൽ. നായർ സർവ്വീസ് സൊസൈറ്റി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നായന്മാർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായസഹകരണങ്ങൾ നൽകുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവർക്കൊരിക്കലും താങ്ങും തണലുമായിട്ടില്ല എൻ.എസ്.എസ്. അതിനാൽതന്നെ നായന്മാരെ മുഴുവനായി എൻ.എസ്.എസിന്റെ കൊടിക്കീഴിലെത്തിക്കാൻ പെരുന്നയിലെ പണിക്കർക്കും നായർക്കും ആയിട്ടുമില്ല. പെരുന്നയിൽ നിന്ന് പറഞ്ഞാൽ പറഞ്ഞവന് കുത്തുന്ന വോട്ടർമാരുമല്ല ശരശരി നായന്മാർ. അവർക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും അന്തസ്സുമുണ്ട്. അതുകൊണ്ടുതന്നെ നായർ സർവ്വീസ് സൊസൈറ്റി ഒരിക്കലും ഒരു വോട്ട് ബാങ്ക് ആവുന്നുമില്ല. ഈ തിരിച്ചറിവുപോലുമില്ലാത്തവരാണ് ഇന്ന് കേരളത്തിലെ ഇരുമുന്നണികളും. അവർ മാറി മാറി പെരുന്ന നിരങ്ങുന്നു. മ്ലേച്ഛന്മാർ.
വെള്ളാപ്പള്ളി നടേശന് ഈഴവസമുദായത്തിൽ കുറെയെങ്കിലും പിടിപാടുണ്ടാവുന്നത് അദ്ദേഹത്തിന്റെ സാമ്പത്തികശേഷിയും കൈവശമുള്ള ഗുണ്ടായിസവും കൊണ്ടുമാത്രമല്ല. താഴേക്കിടയിലുള്ള ഈഴവകുടുംബംഗങ്ങൾക്ക് രക്ഷപെടാനുള്ള പല പദ്ധതികളും അദ്ദേഹം ആസൂത്രണം ചെയ്യുന്നു. നിർദ്ധനകുടുംബത്തിലെ ഈഴവസ്ത്രീകൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്യുന്നു. അങ്ങനെ കുറെയെങ്കിലും എസ്.എൻ.ഡി.പി യിൽനിന്നുമുള്ള പിന്തുണ ഈഴവർക്ക് ലഭ്യമാവുന്നുണ്ട്. അതുകൊണ്ടുതന്നെ എസ്.എൻ.ഡി.പിയ്ക്ക് കുറേയൊക്കെ കേരളരാഷ്ട്രീയത്തിൽ സമ്മർദ്ധശക്തിയാവാൻ സാധിച്ചിട്ടുമുണ്ട്.
നാട്ടിൽ, എന്റെ വീടിനുതൊട്ടടുത്ത് ഒരു നിർധന നായർ കുടുംബമുണ്ട്. മൂന്നുപെൺമക്കളും ഒരാൺകുട്ടിയും അടങ്ങുന്ന കുടുംബം. മൂത്തപെൺകുട്ടി MA, B.Ed കഴിഞ്ഞവൾ. അവളുടെ അച്ഛൻ ഞങ്ങളുടെ കരയോഗം പ്രസിഡന്റുമായി പെരുന്നയിൽ പോയി എൻ.എസ്.എസിന്റെ സ്കൂളുകളിലെവിടെയെങ്കിലുമൊരു ജോലി തരപ്പെടുത്തി കൊടുക്കാൻ അപേക്ഷിക്കുന്നു. സുകുമാരൻ നായർ എന്ന നായന്മാരുടെ അസിസ്റ്റന്റ് സെക്രട്ടറി ചോദിച്ചത് 3 ലക്ഷമാണ്. 3000 രൂപപോലും മാസവരുമാനമില്ലാത്ത നായർക്ക് മൂന്നുലക്ഷം എവിടെനിന്നുണ്ടാവാൻ. അവരുടെ വസ്തുവിറ്റാൽ പോലും ഒരു ലക്ഷത്തിനപ്പുറത്തേയ്ക്കൊരു തുക ലഭിക്കില്ല. ആകെ അദ്ദേഹത്തിനു സ്വന്തമായുള്ളത് പേരിനുപിന്നാലെ ‘നായർ’ എന്നൊരു വാൽ മാത്രം. അതുകൊണ്ടുമാത്രം യാതൊരു സംവരണങ്ങൾക്കും അവർ അർഹരുമല്ല.
ചെറുപ്പത്തിൽ, നാട്ടിലെ വായനശാലയിൽ നിന്നും അപ്രതീക്ഷിതമായി കൈവശം വന്ന ഒരു ബുക്കാണ് നായരായി ജനിച്ചതിൽ അഭിമാനം കൊള്ളാൻ പ്രേരിപ്പിച്ചത്.
എന്റെ ഓർമ്മ ശരിയാണെങ്കിൽ അത് ശ്രീ. സി.ആർ കേശവൻവൈദ്യർ എന്നോ മറ്റോ പേരായ ഒരാളുടെ ബുക്കാണ്. അതിൽ മന്നത്തു പത്മനാഭന്റെ ചരിത്രം കുറിച്ചിട്ടുണ്ട്. മന്നത്താചാര്യന്റെ ആദ്യപൊതുപ്രവർത്തനങ്ങളിലൊന്ന് വൈക്കം സത്യാഗ്രഹത്തെ പിന്തുണയ്ക്കാനായി സവർണ്ണരുടെ ഒരു ജാഥ നയിക്കുക എന്നതായിരുന്നല്ലോ? അവർണ്ണർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തിനായി സവർണ്ണർ ജാഥ നയിക്കുന്നു. മാത്രവുമല്ല വീട്ടിലെ അടുക്കളയിലിരുത്തി ഒരു പുലയനെ ഇലയിട്ടൂട്ടി ഊണുകഴിഞ്ഞ് ആ ഇല തന്റെ അമ്മയെക്കൊണ്ട് എടുപ്പിച്ചയാളുമാണ് ശ്രീ. മന്നത്താചാര്യൻ. എത്ര ഉദാത്തമായ മാതൃക. ആ വലിയമനുഷ്യന്റെ സമുദായത്തിൽ പെട്ട ആളാണല്ലോ താനും എന്ന അറിവാണ് എന്നിൽ അഭിമാനം ജനിപ്പിച്ചത്. ആ അഭിമാനം ഒരിക്കലും ഇന്നേവരെ എന്നെ ഒരു വർഗീയവാദി ആക്കിമാറ്റിയിട്ടുമില്ല. ഞാൻ എല്ലാ സമുദായങ്ങളെയും ഇഷ്ടപ്പെടുന്നു. ഒപ്പം എന്റെ സമുദായത്തെയും.
പക്ഷേ, ഇപ്പോൾ അപമാനം കൊണ്ടെന്റെ ശിരസ്സുകുനിയുന്നു സുകുമാരൻ നായരെ. പെരുന്നയിലെ അങ്ങയുടെ ഓഫീസിലിരുന്ന് ഗതികെട്ട നായന്മാരുടെ പക്കൽ നിന്നും ജോലിയ്ക്കും സ്കൂൾ പ്രവേശനത്തിനുമൊക്കെ സംഭാവനപിരിക്കുമ്പോൾ അത് നൽകുന്നവരുടെ മുഖത്തൊന്ന് തല ഉയർത്തി നോക്കാനുള്ള സന്മനസ്സുപോലും കാണിക്കാറില്ല താങ്കളെന്നെനിക്കറിയാം. പാവം പണിക്കരെ മൂലയ്ക്കിരുത്തി താങ്കൾ തന്നെയാണ് പെരുന്നയിൽ കിട്ടുന്ന പണത്തിന് പൊരുന്നയിരിക്കുന്നതെന്നും കേട്ടു. താങ്കൾ നായന്മാരുടെ നാവായി വർത്തിക്കേണ്ടതില്ല. അവശേഷിക്കുന്ന അഭിമാനവുമായി ഞങ്ങൾ ഇവിടെ ജീവിക്കട്ടെ.
ഇനി മേൽ, താങ്കൾ കുരയ്ക്കരുത്. ഞാനടക്കമുള്ള സകല നായന്മാരെ കാണുമ്പോഴും ഭവാൻ എഴുന്നേറ്റ് കാലുകൾക്കിടയിൽ വാൽ തിരുകി മോങ്ങണം. ആ ശബ്ദം വിധേയത്വത്തിന്റേതുതന്നെയാവണം.
മന്നത്താചാര്യനു മാത്രം പ്രണാമം.
Comments
വളരെ തെറ്റായ വിവരണമാണിത് എന്ന് പറയട്ടേ. മൈക്രോ ഫിനാന്‍സ് കൊണ്ട് അംഗങ്ങള്‍ കൂടുതല്‍ കടത്തിലേയ്ക്കാണ് വീണിരിക്കുന്നത് എന്ന് ശ്രദ്ധിച്ചാല്‍ കാണാം. മൈക്രോ കൊണ്ട് രക്ഷപ്പെട്ട ബാങ്ക് ഏതെന്ന് ഒന്ന് നോക്കുക...
താങ്കള്‍ ആ പാരഗ്രാഫില്‍ എഴിതിയ ആദ്യ വരിയിലെ ഒന്ന് കൊണ്ട് മാത്രമാണ് എസ്സ്.എന്‍.ഡി. പി.യില്‍ “അനിഷേധ്യനായി“ ഇരിക്കുന്നത്. പണ്ടേ തന്നെ എതിര്‍പക്ഷം ഉണ്ടായിരുന്നു. അവര്‍ക്ക് ഈ പറഞ്ഞവയുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഉയിര്‍ കൊണ്ട പുതിയ ബദല്‍ പ്രസ്ഥാനത്തില്‍ പലരും ഇവ തികഞ്ഞവരാണെന്നുള്ളത് പുള്ളിയുടെ ഉറക്കം കെടുത്തും എന്ന് തീര്‍ച്ച....
പിന്നെ പണിക്കര് ചേട്ടന്‍ പാവമാണെന്നും പുറകില്‍ സുകുമാരനാണ് കളീക്കുന്നതെന്നും പണ്ടേ നമ്മുടെ നടേശന്‍ “അനിയന്‍” വിളിച്ച് പറഞ്ഞതല്ലേ… ഒരു കള്ളന് അല്ലെ മറ്റൊരു കള്ളനെ പെട്ടെന്ന് തിരിച്ചറിയുവാന്‍ കഴിയുക :)
മനപ്പൂർവ്വം തെറ്റായ വിവരണം നൽകിയതല്ല. എന്റെ ധാരണ അങ്ങനെയായിരുന്നു. അതു തിരുത്തിയതിൽ സന്തോഷം. നന്ദി.
എത്ര വലിയ സത്യങ്ങള്‍!!
പലപ്പോഴും വിളിച്ച് കൂവാന്‍ തോന്നിയിട്ടുള്ള സത്യങ്ങള്‍.നന്നായി ചേട്ടാ നന്നായി.
ഞാന്‍ ആഗ്രഹിച്ചത് ഒരാളെങ്കിലും എഴുതി കണ്ടല്ലോ.മന്നത്താചാര്യന്‍റെ ചരിത്രം വായിച്ച് ഞാനും അഭിമാനിച്ചിട്ടുണ്ട്.ഞാനടക്കം എന്തോ വലിയ സംഭവമാണെന്ന് കരുതിയട്ടുണ്ട്.
അത് ഒരു കാലം..
ഇന്നത് ചരിത്രം!!!
ഇപ്പോള്‍ പഴയൊരു പഴം ചൊലല്‍ ഓര്‍മ്മവരുന്നു..
"നായര് പിടിച്ച പുലിവാല്"
ഏത് നായര്.................?
നല്ല ഇട പെടല്‍ ...
ഇങ്ങനെ വിളിച്ചു പറയാന്‍ ഓരോരുത്തരും ചങ്കൂറ്റം കാണിക്കാന്‍ തുടങ്ങിയാല്‍ ജാതിയും മതവും പറഞ്ഞുള്ള ചൂഷണം അവസാനിക്കും...
നന്നായിരിക്കുന്നു പ്രതികരണം. അവസാന പാരഗ്രാഫ് തകര്‍ത്തു!!
ടെലിവിഷനില്‍ അയാളുടെ ആക്രോശം കണ്ടപ്പോള്‍ ശരിക്കും ഒന്ന് പൊട്ടിക്കാന്‍ തോന്നിയിരുന്നു.
ഈ പോസ്റ്റ് ലവന്മാര്‍ ഒന്ന് വായിച്ചെങ്കില്‍!
രാജന്‍.
പിന്നെ, ഭയങ്കര റിച്ച് ആയിട്ടുള്ള ആളുകള്‍ 99% വും ഭയങ്കര ജാതി, മത സ്പിരിട്ടുള്ളവരാണ്. അവരൊക്കെയല്ലേ സംഘടനയുടെ ശക്തി! അവര്‍ക്കൊക്കെ വേണ്ടിയായിരിക്കും അങ്ങിനെ പറഞ്ഞത്.
എല്ലാ മതത്തിലും ജാതിയിലും ഇത് തന്നെ കേസുകെട്ട്.
പിന്നെ, ഭാഗ്യത്തിന് ‘ഒരു ചോനെ മറ്റൊരു ചോന് കണ്ടൂട‘ എന്ന സ്ഥിതിവിശേഷം ഉള്ളതുകൊണ്ട് വെള്ളാപ്പള്ളിക്ക് പാരയായി. അല്ലെങ്കില്‍ വെള്ളാപ്പള്ളി പറയും പോലെ ചോമ്മാര്‍ ഒരുമിച്ച് നിന്നിരുന്നെങ്കില്‍... വെള്ളാപ്പിള്ളി ആരായേനെ? :)
അച്ചുതാന്ദനും പിണറായിയും തമ്മില്‍ എന്തുകൊണ്ടടി എന്ന് പറയാമോ?
രണ്ടും ചോമ്മാരാ..ബുഹഹഹ!
അയ്യോ വയ്യ. അഴീക്കോടും ചോനാ. :)
സ്നേഹത്തോടെ,
വിശാലം & കോ.
njaanum keralathinte vadakke attathulla oru nair aanee...
sukummaran nairude dialog kettappo enikkum chorinju vannathaa.. prathyekichu "Delhi Nair' prayogam.... ini peunnayil ulla nayan maar mathram aano original nayanmaar ???
നിന്റെ പ്രോത്സാഹനത്തിന് നന്ദി. ഞാൻ നിന്റെ ഒരു ആരാധകൻ കൂടിയാണെന്ന് ഇവിടെ പറഞ്ഞുകൊള്ളട്ടെ. ‘നിന്റെ’ എന്ന പ്രയോഗം സ്നേഹംകൊണ്ടുമാത്രം. :)
നമ്മൾ എന്തെല്ലാം വിളിച്ചു പറഞ്ഞാലും അവർ ഇവയൊന്നും ചെവിക്കൊള്ളില്ല. ആകെ ഒരു സമാധാനം ഇങ്ങനെ ഒരു പോസ്റ്റിട്ടുകഴിയുമ്പോൾ ചൊറിച്ചിൽ കുറെയൊക്കെ മാറും എന്നതു മാത്രം. :(
സന്തോഷം. നന്ദി
സന്തോഷം ഈ പ്രോത്സാഹനത്തിന്. കമന്റും പതിവുപോലെ രസിപ്പിച്ചു. :)
അനോണിയായി വന്നാലും വിശാലൻ വിശാലമായ ചിരി നൽകുന്നു. ഒപ്പം ചിന്തയും.
നന്ദി സജീവേട്ടാ.
അഭിപ്രായമറിയിച്ചതിലുള്ള നന്ദി സ്നേഹപൂർവ്വം പറയുന്നു.
ചെലക്കാണ്ട് പോടാ: നന്ദി സ്നേഹിതാ :)
എന്നാപ്പിന്നെ ആ നായര്‍ക്ക് അപ്പോള്‍ പറയാന്‍ പാടില്ലായിരുന്നൊ ( ഇലക്ഷന്‍ സമയത്ത് ) സമദൂര സിദ്ധാന്തത്തില്‍ ഊന്നിയുള്ള ഞങ്ങള്‍ വോട്ട് ചെയ്യണമെങ്കില്‍ (ഇവിടെ ഞങ്ങള്‍ എന്നത് ഏകവചനത്തില്‍ കണ്ടാല്‍ മതി) ഒരു നായരെ മന്ത്രിയാക്കണമെന്ന്. എന്നിട്ടും പോരാഞ്ഞിട്ട് പറയുവാ ദില്ലി നായരൊന്നും നായരല്ലന്ന്. അപ്പോള്‍ ഈ ബഹ്‌റൈനിലിരിക്കുന്ന ഞാനും നായരല്ലാന്ന് നാട്ടിലെ എന്‍ എസ് എസ് കാര്‍ന്നോന്മാര്‍ പറയുമല്ലൊ..!
ഇതിന്റെ പിന്നിലുള്ള പൊരുള്‍ എനിക്കുതോന്നുന്നത് ആ ശിവകുമാറിന് സീറ്റ് നല്‍കാത്തതിലാണെന്നാണ് ( അങ്ങേരല്ലെ പൊരുന്നയിരിക്കുന്ന നമ്മുടെ ഏതൊ നേതാവിന്റെ മരുമകന്‍??) ആ ശശി നായര് അവിടെ വന്ന് നിന്നില്ലായിരുന്നെങ്കില്‍ ഇപ്പെ ആരാ മന്ത്രി..? മത്രിയുടെ അപ്പനെന്ന് പറയുന്നതും ഒരു അന്തസ്സല്ലെ..സ്വഭാവികമായും ദില്ലി നായരോടും വിദ്വേഷം ഉണ്ടാകും..
*** ഇനി നായര്‍ സമുദായം പുരോഗതി പ്രാപിക്കണമെങ്കില്‍ വയസ്സായവര്‍ മാറി ചെറുപ്പക്കാരെ നേതൃത്വ നിരയിലെത്തിക്കണം അതിനീക്കിഴവന്മാര്‍ സമ്മതിക്കുമൊ??
:)
വെള്ളാപ്പള്ളിയുടെ കാര്യവും അക്ഷരാര്‍ത്ഥത്തില്‍ സത്യം തന്നെ.....അയാള്‍ ഈഴവസമുദായത്തിന്‍റെ മറവില്‍ കോടികള്‍ തട്ടിക്കുന്നുണ്ടാകാം സമ്പാദിക്കുനുണ്ടാകും.എങ്കിലും ഈഴവ സമൂഹം ശക്തമാണെന്ന് കേരളത്തെ മനസ്സിലാക്കി തന്നത് വേള്ളാപ്പള്ളിയാണെന്ന് വിസ്മരിച്ച് കൂടാ....
നായര്‍ സമൂഹം ഇപ്പോള്‍ നേരിടുന്ന അവഗണനയ്ക്ക് കാരണം സുകുമാരന്നായരെയും പണിക്കരെയും പോലുള്ള നിഷ്ക്രിയ വര്‍ഗ്ഗമാണ്....സമുദായത്തിന്‍റെ മറവില്‍ പണിക്കരും സുകുമാരന്‍ നായരുമൊക്കെ കാശുണ്ടാക്കിയല്ലോ....നമുക്കത് കണ്ട് തൃപ്തിയടയാം...കഞ്ഞി കുടിച്ചില്ലെങ്കിലെന്താ...നമ്മുടെ കോണകം പുരപ്പുറത്തുണ്ടല്ലോ..........
നായന്മാർ മുഴുവൻ എൻ.എസ്.എസ് പറയുന്ന പോലെയും , ഈഴവർ മുഴുവൻ വെള്ളാപ്പള്ളി പറയുന്നത് പോലെയും കേട്ടിരുന്നെങ്കിൽ ഇവിടെ ഒരിയ്ക്കലും ഇടതു പക്ഷം അധികാരത്തിലേ വരില്ലായിരുന്നു.ഇത്തരം പ്രസ്താവനകൾ നടത്തുന്ന സമുദായ നേതാക്കൾ ഇതൊക്കെ ഓർത്താൽ കൊള്ളാം.
എസ്.എൻ.ഡി.പി നേതാക്കളായിരുന്ന
ആർ.ശങ്കറും, കെ.കെ വിശ്വനാഥനും, ഡോ.കെ.കെ രാഹുലനും,പ്രതാപ് സിംഗും ,എൻ.ശ്രീനിവാസനും എല്ലാം എന്നും കോൺഗ്രസിന്റെ നേതാക്കളായിരുന്നപ്പോളും അണികൾ ഇടതുപക്ഷ്ത്തോടൊപ്പം നിന്ന ചരിത്രമാണു എസ്.എൻ.ഡി.പിയ്‌ക്കു ഉള്ളത്.എൻ.എസ്.എസിന്റെ കഥയും അതൊക്കെ തന്നെ.
വൈക്കം സത്യാഗ്രഹത്തിനു അനുകൂലമായി “സവർണ്ണ ജാഥ “ നടത്തിയ മന്നം, വിമോചന സമരത്തിന്റെ നേതാവായിരുന്നു.ഇന്നിപ്പോൾ വിമോചനസമരം വേണ്ട എന്നു പറഞ്ഞതിലൂടെ മന്നത്തിന്റെ അന്നത്തെ നിലപാടുകളെയും എതിർക്കുകയല്ലേ ഇപ്പോൾ ചെയ്യുന്നത് എന്നറിഞ്ഞാൽ മതി.അതൊരു സന്തോഷകരമായ കാര്യം തന്നെ !
പോങ്‌സ്, വെള്ളാപ്പള്ളിയെക്കുറിച്ച് എഴുതിയതിൽ തിരുത്തൽ വരുത്തേണ്ടതുണ്ട്.അതിന്റെ ശരിയായ വിശദീകരണം രണ്ടാമത്തെ കമന്റിൽ മനോജ് പറഞ്ഞിട്ടുണ്ട്.
കാലിക പ്രസക്തിയുള്ള പോസ്റ്റ് പോങ്ങൂ, നന്ദി..ആശംസകൾ !
നായരായതുകൊണ്ട് ജീവിതത്തില്‍ ഒരു മഹാ ആപത്തില്‍ നിന്ന് രക്ഷപെട്ട സംഭവം ഓര്‍ത്തുപോകുന്നു..അതും നായരായിപ്പോയ ദുര്‍ഗതികൊണ്ട് നാടുവിട്ട യാത്രയില്‍ തന്നെ :)
നാടൊക്കെ അവസാനമായി ഒന്നു കാണാം എന്നു കരുതി ട്രെയിനിന്റെ വാതില്‍ക്കലിരുന്നപ്പോ ഒരു റെയില്‍വേപ്പോലീസ് ചേട്ടന്‍ തോണ്ടിപ്പറഞ്ഞു “അടുത്ത സ്റ്റേഷനില്‍ ഇറങ്ങിയിട്ട്, നേരേ പോലീസ് സ്റ്റേഷനിലേക്ക് വാ. ഇവിടെ ഇരിക്കുന്നത് ക്രൈം ആണ്..” കാലുപിടിച്ചിട്ടും നോ രക്ഷ..
ഒടുവില്‍ സീനിയര്‍ ഓഫീസറുടെ അടുത്തേക്ക് കൊണ്ടുപോയി.. വിയര്‍ത്തുകൊണ്ട് കാലുപിടുത്തം..
അമ്മാവനു കരളലിഞ്ഞു..ഊരും പേരും ജാതിയും ചോദിച്ചു.. ഉവാച..”നായരാണല്ലേ..ഞാനും നായരാ... അതുകൊണ്ട് നിന്നെ വെറുതെ വിടുന്നു..ഉള്ളതെടുക്ക്...!!!!!!!”
നൂറ്റമ്പതു രൂപ കൈയില്‍ പിടിപ്പിക്കുമ്പോ അമ്മാവന്റെ നെയിം പ്ലേറ്റ് ഞാന്‍ ഒന്നു നോക്കി “വര്‍ഗീസ് കുര്യന്‍”
ഹോ അന്നാ വര്‍ഗീസ് നായര്‍ എന്നെ രക്ഷിച്ചതോര്‍ക്കുമ്പോ....:))
ഇവരുടെ ഒക്കെ കുരയെക്കള്‍ ഭേദം ചിത്രകാരന്റെ കുര അല്ലെ എന്നൊരു കണ്പൂഷന്‍
അലക്കല്‍ ചിലപ്പോള്‍ ഒരു ചികിത്സയുടെ ഗുണം ചെയ്യും..
ഇത് മലയാളിയെ ആഴത്തില്‍ ബോധ്യപ്പെടുത്തിയത് നമ്പ്യാരാണ്...
സ്വന്തം സമുദായത്തില്‍ നിന്നുതന്നെ എതിര്‍ശബ്ദങ്ങള്‍ ഉണ്ടാകണം..
എല്ലാ ഭാവുകങ്ങളും...
you simply said it.
ചെറായിൽ വച്ച് നമുക്കുകാണാമല്ലേ? :)
പോട്ടെന്നെ :) അനോണിമാമയാണെന്ന് ധരിച്ചാണ് അങ്ങനെ പറഞ്ഞതെന്നെനിക്ക് മനസ്സിലായിരുന്നു. വിശാലേട്ടൻ നുമ്മെ ഒന്നാശ്വസിപ്പിച്ചതല്ലേ?
കടപ്പാട്...പുലിവാല്‍ കല്യാണത്തിലെ മണവാളന്‍ സലിം കുമാറിനോട്
പൊങ്ങു മാഷെ ഇതില്‍ തന്നെ എല്ലാം അടങ്ങിയുട്ടുണ്ടല്ലോ ? അല്ലെ ?
- ജി.മനു പറഞ്ഞ പോലെ നായരായിപ്പോയ ദുര്‍ഗതികൊണ്ട് നാടുവിട്ട വേറൊരു നായര്.
അടുത്തതായി നായന്മാരെ മറ്റെന്തോ ഉദ്ദേശത്തോടെ ധനലക്ഷ്മി ബാങ്കില്‍ നിന്ന് വായ്പയെടുത്ത് പശുവളര്‍ത്തല്‍ തുടങ്ങാന്‍ പോകുന്നു. ലാഭമില്ലാത്ത ഈ കച്ചവടത്തില്‍ പലിശയും മൊതലും അടച്ച് തീര്‍ക്കാന്‍ പല നായന്മാരെയും കൊലയ്ക്ക് കൊടുക്കാന്‍ പോകുന്നു. എനിക്ക് റബ്ബറുള്ളതുകൊണ്ട് പശു വളര്‍ത്തുന്നു. കണക്കുകള്‍ ഈ എന്‍.എസ്.എസ്സുകാര്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും. വായ്പ തിരിച്ചടക്കുവാനുള്ള ഉത്തരവാദിത്വം തീര്‍ച്ചയായും പാവപ്പെട്ട നായന്മാരുടെ തലയില്‍ കെട്ടിവെയ്ക്കും തീര്‍ച്ച.
പ്രതീക്ഷിച്ചപോലെ തന്നെ തകര്‍പ്പന്‍.
അണ്ണാ, കലിപ്പ് തീരുന്നില്ലണ്ണാ..
ഇനിയും വരും.
ഇത്തരം നായ്ക്കളുടെ അനവസരത്തിലെ കുരകള്‍ക്ക് നേരെ കല്ലെടുത്ത് എറിയാനും ഇവിടെ (ബ്ലോഗിലെങ്കിലും) ആളുകളുണ്ടെന്നത് ആശ്വാസമേകുന്നു. നാളിതുവരെ സാമ്പത്തികമില്ലാത്ത/ദരിദ്ര നായരെ സഹായിച്ച ചരിത്രമൊന്നും എന്‍ എസ്സ് എസ്സിനുണ്ടെന്ന് എനിക്കു തോന്നുന്നില്ലെ (എന്റെ അനുഭവത്തിലെങ്കിലും)
പോങ്ങുവിന്റെ പ്രതികരണം അവരോചിതമായി
നന്ദി. :)
“പോങ്ങുവിന്റെ പ്രതികരണം അവരോചിതമായി“
സരിഗേച്ചിയെ കെട്ടിയതിനുശേഷമാണോ ചേട്ടൻ ‘സ’യോടിത്ര വെറുപ്പ്. എവിടെ അവസരോചിതത്തിന്റെ ‘സ’?. ഇത് ഞാൻ കൊന്നാലും പൊറുക്കില്ല :)
കമന്റിത്തിരി നീണ്ടാലെന്ത്? താങ്കൾ പറയുന്നത് കാര്യമല്ലേ?
നന്ദി മൂലൻ
നീ വന്ന് ഞെരിക്ക്. കലിപ്പ് തീരുംവരെ അറുമാദിക്ക് :)
നായന്മാരുടെ ‘ക്ഷീരവിപ്ലവ‘ത്തിനുപിന്നിൽ സദുദ്ദേശമാവാൻ വഴിയില്ല. സത്യം.
പെരുന്നയിലെ നായന്മാരുടെ ‘പോഷകാഹാര’-ക്കുറവ് പരിഹരിക്കാനുള്ള ശ്രമമാവുമിതും. :)
കൊഴുക്കട്ടെ..
അതങ്ങനയല്ലേ വരൂ പട്ടണമേ, അങ്ങനെ ആവുന്നതല്ലേ നല്ലതും. വിശാലേട്ടൻ കീ ജയ് :)
നന്ദി ബിലാത്തി.
എന്തു ചെയ്യാനാ..കേട്ടിട്ടില്ലേ "ഉണ്ടിരിക്കണ നായർക്ക്......."
:)
മന്നത്ത് പദ്മനാഭന്റെ കാര്യത്തില്‍ ഒരു വിയോജിപ്പ് പറഞ്ഞോട്ടെ, താങ്കള്‍ പറഞ്ഞതിനെ ശരി വെക്കുന്നതിനോപ്പം.
വിമോചന സമരം എന്ന സ്പോണ്‍സെര്ദ് പ്രോഗ്രാമില്‍ നായര്‍ സമുദായത്തെ പന്കെടുപ്പിക്കെണ്ടിയിരുന്നോ എന്നതാണ് അത്? സ്വന്തം വാലായ നായര്‍ മുറിച്ച മാറ്റിയ, പുലയന് ഊണ് കൊടുത്ത ആള്‍ എന്ത് കൊണ്ടോ, മാറി ചിന്തിച്ചു, അത് തെറ്റായി പോകയും ചെയ്തു. ആ തെറ്റ് തന്നെ പിന്നീട് വന്നവര്‍ തുടരുകയുംചെയ്യുന്നു.
പെരുന്നയിലെ നായര്‍ "നേതാക്കള്‍ക്ക്" (പണിക്കര്‍ അങ്കിള്‍ ഒഴികെ) ഒരു തരം മിഥ്യാ ബോധമാണ്.
ചാടിക്കളിക്കെടാ എന്ന് പറയുമ്പോള്‍ ചാടുന്ന കൊച്ചുരാമാന്മാരാന് നായന്മാര്‍ എന്ന മിഥ്യാ ബോധം.
എങ്ങിനീയറിങ്ങിന് പഠിക്കുന്ന സമയത്ത് ഫീസ് കൊടുക്കാനില്ലാതെ വലഞ്ഞു നടന്ന ഞാന്‍ പലരോടും കടം ചോദിക്കാന്‍ പോയത് എന്റെ സുഹുര്‍ത്തിന്റെ ബൈക്കില്‍ ആയിരുന്നു. "പട്ടിക ജാതി" എന്ന് സര്‍ക്കാര്‍ വിളിക്കുന്ന "ജാതിയില്‍" പെട്ട ആ സുഹൃത്തിനു എന്ട്രന്‍സ്സിനു റാങ്ക് 45000. പക്ഷെ അവന്റെ ഫീസ് സര്‍ക്കാര്‍ അടച്ചു കൊള്ളുമത്രേ. അവന്റെ അച്ഛനും അമ്മയ്ക്കും സര്‍ക്കാര്‍ ജോലി. അവനു ഒരു ബൈക്ക്, വീട്ടില്‍ കാറ്, ചേച്ചിക്ക് കൊടുത്ത സ്ത്രീധനം 20 ലക്ഷം.
നായര്‍ ആയി പോയ ഞാന്‍ ഫീസിനു വേണ്ടി നാട് തെണ്ടുന്നു...
ഒറ്റപ്പെട്ട സംഭമാണോ ഇത്... തീര്‍ച്ചയായും ആവില്ല. നമ്മളില്‍ ഓരോരുത്തര്‍ക്കും പറയാന്‍ ഉണ്ടാകും ഇത് പോലെ ഒരു കഥ.. ഒന്നുകില്‍ സ്വന്തമായി അല്ലെങ്കില്‍ കണ്മുന്നില്‍ കണ്ടതായി.. ഒരു കഥ.. അസമത്വത്തിന്റെ കഥ..
അതിനെതിരെ പൊരുതാന്‍ കഴിയാത്തതാണ് എന്‍.എസ്.എസ് തമ്പുരാക്കന്മാരുടെ വെളിപാടുകള്‍ക്കു ഒരു നായരുടെ പോലും പിന്തുണ ആര്‍ജിക്കാന്‍ ആവാത്തതും.
സംവരണം പാവപ്പെട്ടവര്‍ക്ക് കൊടുക്കട്ടെ. ഉണ്നാനില്ലതവര്‍ക്ക് കൊടുക്കട്ടെ.. മരുഭൂമിയില്‍, മരം കോച്ചുന്ന മഞ്ഞുള്ള മല നിരകളില്‍ കാവല്‍ നിന്ന് രാജ്യത്തെ കാക്കുന്ന പട്ടാളക്കാരന്റെ മക്കള്‍ക്ക് കൊടുക്കട്ടെ സംവരണം. വികലാംങരായവര്‍ക്ക് കൊടുക്കട്ടെ.
ആര്‍ക്കും പരാതിയില്ല... സന്തോഷമേയുള്ളു...
എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ആളും നായര്‍ ആണ് . മുംബൈ നായര്
ഒന്നും ഒറ്റപ്പെട്ട സംഭവമല്ല. നായർ സർവ്വീസ് സൊസൈറ്റി യാതൊരു സഹായവും ഒരിടത്തും ഒരു നായർക്കും നൽകുന്നതായി അറിവില്ല.
ആകെക്കൂടി അവർ നായന്മാർക്കുവേണ്ടി ചെയ്യുന്നത് വല്ലപ്പോഴും നടത്തുന്ന ‘ശക്തിപ്രകടന’മാണ്. ഏതാനും മാസം മുൻപ് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയിൽ വച്ചൊന്ന് ശക്തിപ്രകടിപ്പിച്ചു. വെള്ളയമ്പലം മുതൽ പുത്തരിക്കണ്ടം വരെ പാവപ്പെട്ട നായന്മാരെ നിരനിരയായി നടത്തിച്ചു.
നേതാവ് നായർ കാറിൽ പ്രസംഗിക്കാനായി സ്റ്റേജിനുചുവട്ടിലുമെത്തി.
ഇനി ഒരു ചോദ്യം: ശക്തിപ്രകടിപ്പിച്ച് വായിലൂടെ നുരയും പതയും വരുത്തി 4 കിലോമീറ്ററോളം നടന്ന നായന്മാരാരായി?
ഉത്തരം: ‘ശശി നായർ‘ അഥവാ ദില്ലി നായർ.
സമദൂര സിദ്ധാന്തം എന്നൊരു സിദ്ധാന്തം കണ്ടു പിടിച്ചിട്ടു എന്തിനാ ഇങ്ങനെ ഒക്കെ റാലി നടത്തി നായന്മാര്‍ വിയര്‍പ്പു കളയുന്നത്? കപ്പക്ക് ഇട കിലക്കുകയായിരുന്നെന്കില്‍ നല്ല കപ്പ പുഴുങ്ങി തിന്നാന്‍ പറ്റിയേനെ.. :)
മറ്റൊരു നായ..
എന്റെ ഒരു തിരോന്തോരം കൂട്ടുകാരൻ അത് കണ്ടു പറഞ്ഞത് ‘ കഷ്ടം, പെറ്റ തള്ള സഹിക്കില്ലാന്നാണ്’. :)
ഹാറ്റ്സ് ഓഫ്..
:)
palakkattettan.
“വാസ്തവം” അല്ലെങ്കില്‍ “പച്ചപ്പരമാര്‍ത്ഥം” എന്നല്ലാതെ ഒന്ന് ഈ പോസ്റ്റിനെപ്പറ്റി പറയാനില്ല..
വ്വളരെ നല്ല പോസ്റ്റ്..
അഭിനന്ദനങ്ങള്‍..
ഇതെല്ലാം കണ്ട് മനസ്സുമടുത്ത മറ്റൊരു നായര്..
പെരുന്നേലിരിക്കുന്ന കുണാണ്ടേഴ്സ് കാശെണ്ണിവാങ്ങാന്‍ കാണിക്കുന്ന താല്‍പ്പര്യം സ്വന്തം സമുദായത്തിലെ പാവപ്പെട്ടവരെ സഹായിക്കാനൂടെ കാണിച്ചാമതിയാരുന്നു... ഒവ്വ നടന്നതുതന്നെ. അവര്‍ക്കിതല്ലാതെ വേറേന്തോ പണിയറിയാം.....
സമ്മതിക്കണം പ്രഭോ സമ്മതിക്കണം....
വേറൊരു നിരാശ നായര്..... :)
നന്ദി :)
"എന്നാല്‍ നായര്‍ക്കു മാത്രമായിറ്റൊരു ജാതി അതീത ചിന്ത വേണ്ടെന്നും , ജാതി കൊവണികള്‍ വേണ്ടെന്നും, പാവപ്പെട്ടവനായ പുലയനും പാവപ്പെട്ടവനായ നായരും ഒരു പോലെയാണെന്നും, ഒന്നാവേണ്ട കാലം എത്തിയെന്നും ഉള്ളിന്റെ ഉള്ളിലെ വ്യക്തി ചിന്ത."
ഈ ചിന്തയ്ക്കൊരു നമസ്കാരം.
നന്ദി :)
Chau Han : ഞാൻ കണ്ടിരുന്നു :)
പാലക്കാട്ടേട്ടാ: സന്തോഷമായി അഭിപ്രായം പറഞ്ഞതിന്. എവിടെയും നായന്മാർക്ക് ഒരേ അനുഭവങ്ങളാണ് എൻ.എസ്.എസിൽനിന്നും നേരിടേണ്ടിവരുന്നതല്ലേ? അനീതിയുടെ കാര്യത്തിൽ ദേശവ്യത്യാസമില്ലാതെ നായന്മാർ കാണിക്കുന്ന ഒരുമ മഹനീയം തന്നെയല്ലേ പാലാക്കാടേട്ടാ? :)
ഗൌരി: ‘വാക്കി’ന് എല്ലാ ഭാവുകങ്ങളും നേരുന്നു.
കുമാരൻ: അങ്ങനെയാവാനാണ് സാദ്ധ്യത.
ഒരു ഈശ്വരവിശ്വാസി: “നായരുടെ എല്ലാം തൂങ്ങി നില്‍ക്കുന്ന സാധനത്തിനു നല്ല ബലമുന്ടെല്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ changanacherriyil എങ്കിലും ഒരു സ്വതന്ത്ര നായരേ നിര്‍ത്തി ജയുപിഇക്ക്...എന്നിട്ട് kurakkuka...“
പറഞ്ഞതത്രയും കാര്യങ്ങൾ. :)
ഒന്നു രണ്ട് പ്രാവശ്യം കരയോഗം മീറ്റിങ്ങിന്ന് ചെന്നിരുന്നു. ഞാന്‍ കണ്ട പ്രത്യേകത നാല്' നായന്മാര്‍ കൂടുന്ന ഇടത്തെ പ്രധാന അജണ്ട സദസ്സില്‍ ഇല്ലാത്ത ഒരു നായരെ കുറിച്ച് ദൂഷ്യം പറയുക എന്നത് മാത്രമാണ്.
താലപ്പൊലിയോടു കൂടിയ സ്വീകരണം ഏറ്റുവാങ്ങുകയല്ലാതെ എന്നെങ്കിലും നായന്മാര്‍ക്ക് വേണ്ടി എന്തെങ്കിലും നല്ല കാര്യം ഇവര്‍ ചെയ്യുമോ.
palakkattettan
ഇന്നത്തെ നാല്‍പതു വയസിനു മുകളില്‍ പ്രായമുള്ള മിക്കവാറും ആളുകള്‍ക്കും നായന്മാരില്‍ നിന്നും മോശം പെരുമാറ്റം കിട്ടിയിട്ടുണ്ടാവും. 84 ലെ ഒളിമ്പിക്സ് കാണാന്‍ അടുത്തുള്ള നായര്‍ തറവാടിലെ living room ഇല്‍ കയറി ഇരുന്നതിനു ( നിലത്തു , തറയില്‍...) അവിടുത്തെ വീട്ടമ്മ എന്നെ ഇറക്കി വിട്ടിട്ടുണ്ട്. നായന്മാരുടെ സ്വഭാവത്തെ കുറിച്ച് എനിക്ക് മനസ്സില്‍ വരിക മന്നം ആചാര്യനെ അല്ല പഴയ തറവാട്ടമ്മ ആണ്. ഒരു പക്ഷെ നമ്മുടെ പ്രബലരായ നേതാക്കള്‍ എല്ലാം നായര്‍ ഇതര മതസ്ഥര്‍ ആണ്. അവര്‍ക്കോ അവരുടെ മുന്‍ തലമുരക്കോ തീര്‍ച്ചയായും വളരെ മോശമായ പെരുമാറ്റം സവര്‍ണരില്‍ ഭൂരിപക്ഷം അയ നയ്രരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. പിന്നെ എങ്ങിനെ അവര്‍ നായര്‍ സഭയെ ഒരു രാഷ്ട്രീയ ശക്തി ആയി വളര്‍ത്താന്‍ സഹായിക്കും.
താങ്കളുടെ അനുഭവം ദൌർഭാഗ്യകരം തന്നെ. അത്തരം അനാചാരങ്ങളുടെ കാലം ഒരു പരിധിവരെ കഴിഞ്ഞ സമയമല്ലേ ഇത്. ഒക്കെ മറന്നുകളയുക. ക്ഷമിക്കുക.
പിന്നെ നായരെ നിശിതമായി വിമർശിച്ചുകൊണ്ട് ഇങ്ങനൊരു പോസ്റ്റ് എഴുതിയ ഞാനും നായരാണ്. അതുകൊണ്ടുതന്നെ ബഹുമാനപ്പെട്ട ആചാരിയുടെ മനസ്സിലുണ്ടാവേണ്ട നായർ ബിംബം ആ വിവരദോഷിയായ തറവാട്ടമ്മയുടേതാവരുത്. ഈ പോസ്റ്റ് എഴുതിയ, അതിനെ പ്രോത്സാഹിപ്പിച്ച് അഭിപ്രായം പറഞ്ഞ നായന്മാരെയാണ് അങ്ങ് മനസ്സിൽ കാണേണ്ടത് :)
നായന്മാർ ഒരു വോട്ടുബാങ്കായി മാറത്തത് 40 കഴിഞ്ഞ രാഷ്ട്രീയക്കാർ നായന്മാരിൽനിന്നും നേരിട്ട ദുരനുഭവങ്ങളുടെ പേരിൽ അവർ നായരെ വളർത്താത്തതുകൊണ്ടാണെന്ന അഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു. ബഹുഭൂരിപക്ഷം വരുന്ന നായന്മാരുടെ മതേതരത്വ സ്വഭാവം കൊണ്ടാണ്‘ നായരുടെ‘ ലേബലിൽ നായന്മാർ അണിനിരക്കാത്തത്. സകല സമുദായത്തിന്റെയും മനസ്സിൽ ജാതിചിന്തയുണ്ട്. നായരുടെ ഉള്ളിലും ഉണ്ട്. എന്നാൽ നായരെന്ന ജാതിപ്പേരിൽ സംഘടിക്കാതിരിക്കുക എന്നതൊരു നല്ല കാര്യമല്ലേ?
ഈഴവരും ബ്രാഹ്മണരും ആശാരിമാരും മൂശാരിമാരും ബ്രാഹ്മണന്മാരും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമൊക്കെ സ്വന്തം ജാതിയെ സ്നേഹിച്ചോട്ടെ, അതിൽ അഭിമാനിച്ചോട്ടെ. എന്നാൽ അവരുടെ തലയെണ്ണി വോടുബാങ്കായി ഈ രാജ്യത്ത് നിലകൊള്ളാതിരുന്നാൽ മതി. മറ്റു ജാതികളെ പുച്ഛിക്കാതിരുന്നാൽ മതി.
നന്ദി ആചാരി.
എന്ന്
ആചാരിയെ ബഹുമാനിക്കുന്ന ഒരു നായർ.
നായര് ജാതിയെ ഞാന്‍ പുഛിചു എന്നാ ഒരു ധ്വനി മറുപടിയില്‍ ഉള്ളത് പോലെ തോന്നി. അങ്ങനെ വിചാരിക്കരുത്. അങ്ങനെ ഒരു ഉദ്ദേശവും എനിക്കില്ല, അത് ശ്രദ്ധിച്ചു വായിച്ചാല്‍ മനസിലാകും.. ഉദാഹരണത്തിന് , പെരുന്നയില്‍ നിന്നും ഉള്ള "അപ ശബ്ദം" എന്നാണ് ഞാന്‍ എഴുതിയത്. അങ്ങ് എഴുതിയത് പോലെ "കുര" എന്ന് വേണേല്‍ ആക്കാമായിരുന്നു. പക്ഷെ അതിനൊരു മോശം അര്‍ഥം വരും എന്ന് തോന്നിയത് കൊണ്ടാണ് "അപ ശബ്ദം" എന്ന് തന്നെ എഴിതിയത്. .. അത് പോട്ടെ ..
പൊതുവായി ഹൈദവ പിന്നോക്ക സമൂഹത്തിനുള്ള , ഒരു പക്ഷെ ഏതേലും complex ആയിരിക്കും എനിക്ക് ഉണ്ടായ മോശം അനുഭവം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കാന്‍ കാരണം. ചവിട്ടുന്നവനും കൊള്ളുന്നവനും ഒരേ വികാരം ആയിരിക്കില്ല.
മതേതര സ്വഭാവം ഉള്ളത് കൊണ്ടാണ് നായര്‍ സമുദായത്തിന് വോട്ട് ബാങ്ക് ആവാന്‍ പറ്റാത്തത് എന്നതിനോട് എനിക്ക് യോജിപ്പില്ല. അതിനു കാരണം ഉറപ്പുള്ള ഒരു രാഷ്ട്രീയ വേദി ഇല്ലാത്തതു കൊണ്ടാണ് എന്ന് തോന്നുന്നു. ഇന്ന് ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ വര്‍ഗ്ഗീയമായി ചിന്തിക്കുന്നു. അതില്‍ നായര്‍ മാത്രം ഒരു അപവാദം എന്നില്ല. RSS പ്രവര്‍ത്തകനായിരുന ഞാന്‍ എന്റെ വോട്ട് കോണ്‍ഗ്രസിന് കൊടുത്തത് മുസ്ലിം പ്രീണനം പരസ്യമായി നടത്തിയ CPM തോല്കുന്നേല്‍ തോറ്റൊട്ടെ എന്ന് കരുതി ആണ്. അതുകൊണ്ട് ഞാന്‍ സെകുലര്‍ ആകുന്നില്ല. BJP ഉറപ്പുള്ള ഒരു മുന്നണിയുടെ ഭാഗം ആയിരുന്നെങ്കില്‍ ഞാന്‍ ആ മുന്നണിക്കെ വോട്ട് ചെയ്യുമായിരുന്നുള്ള്.
ജനങ്ങള്‍ അംഗീകരിച്ച വിമോചന സമരത്തിന് ശേഷം , കൂടെ ഉണ്ടായിരുന്ന ക്രൈസ്തവ സഭകള്‍ പുരോഗതിയിലേക്ക് പോയതും, നായര്‍ സമൂഹത്തിനു അതെ അളവില്‍ പുരോടതി ഉണ്ടാകാത്തതും എന്തുകൊണ്ടാണെന്ന് മനസിലാക്കണം. ചത്ത കുതിര ആയിരുന്ന മുസ്ലിം ലീഗ് എങ്ങിനെ ഏറ്റവും ശക്തരായ പാര്‍ടി ആയി. മതേതരം കൊണ്ട് നടന്നോ , വിദേശ സഹായം കൊണ്ടോ അല്ല ന്യുനപക്ഷങ്ങള്‍ പുരോഗമിച്ചത്. മറിച്ച് അവര്‍ ജാതി പറയുന്നത് കൊണ്ടാണ്. അതുകൊണ്ട് അവരെ രാഷ്ട്രീയക്കാര്‍ പേടിക്കുന്നതുകൊണ്ടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് സഭ സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഉടനെ ചാണ്ടിയും കൂട്ടരും എത്തിയില്ലേ സമവായത്തിന് ?...അവര്‍ മത്സരിചെങ്കില്‍ സഭയുടെ അവകാശവാദങ്ങള്‍ പോളിഞ്ഞെനെ ?. അപ്പോള്‍ അവരുടെ credibility കാത്തു സൂക്ഷിക്കേണ്ടത് കോണ്‍ഗ്രെസ്സില്ലേ കുഞ്ഞാടുകളുടെ ആവശ്യം ആയിരുന്നു. ആ ഒരു motive നായര്‍ സമൂഹത്തോട് രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഇല്ല ...
സസ്നേഹം ആചാരി.
അങ്ങെന്നെ തെറ്റിദ്ധരിച്ചോ എന്നേ എനിക്കിപ്പോൾ ഭയമുള്ളു. താങ്കൾ നായർ ജാതിയെ പുച്ഛിച്ചുവെന്ന് ഞാൻ വിചാരിച്ചിട്ടേയില്ല.
കുര എന്ന വാക്ക് താങ്കൾ സൂചിപ്പിച്ചതുപോലെ മോശമാണെന്ന അറിവോടെ തന്നെയാണ് ഞാനിവിടെ ഉപയോഗിച്ചത്. സത്യത്തിൽ അതിലും മ്ലേച്ഛമായ ഒരു വാക്കായിരുന്നില്ലേ ഞാനിവിടെ കുറിക്കേണ്ടിയിരുന്നത്?
ആചാരി, താങ്കൾ പറഞ്ഞത് ഞാൻ മനസ്സിലാക്കുന്നു. എന്റെ മറുപടി താങ്കളെ എതിർക്കാനായി കുറിച്ചതല്ല. ദയവായി അങ്ങനെ വിചാരിക്കരുതേ..
സ്നേഹപൂർവ്വം
ഹരി / പോങ്ങു
കാശുണ്ടായിട്ടൊ, സ്വയം ചെയ്യാന്‍ ആഗ്രഹമില്ലഞ്ഞിട്ടോ അല്ല. ഇങ്ങനെ എഴുതി പിടിപ്പിക്കാന്‍ അറിയാഞ്ഞിട്ടാ കേട്ടോ. ഇതുപോലെ തല്ലാന്‍ ഒരുത്തന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളും എന്നേ നന്നായേനെ.
ഇതു നായര്‍ക്ക് മാത്രമല്ല മലയാളിയെന്നു അഭിമാനിക്കുന്ന എല്ലാവറ്‍കും നാണക്കേടാണ്. കാരണം, സമ്മതിച്ചാലും ഇല്ലെങ്കിലും 'നായര്‍' എന്നതു 'മലയാളി' എന്നതിണ്റ്റെ ഒരു പര്യായം തന്നെയാണ്.
ഈ പണിക്കരും നായരും കൂടി സ്വന്തം സമുദായത്തിന്റെ അന്തസ്സു കെടുത്തുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി.
സുകുമാരന്‍ നായരുടെ ‘കുര’ ടി.വി.യില്‍ കണ്ടപ്പോള്‍ സത്യത്തില്‍ മൂക്കത്തു വിരല്‍ വച്ചിരുന്നു പോയി. ഇത്ര മാത്രം അധപതിക്കാമോ ഒരു സമുദായ നേതാവ് എന്നായിരുന്നു ചിന്തിച്ചു പോയത്. ഏതായാലും ആ അല്പത്തരത്തിനെതിരെയുള്ള ആത്മാര്‍ത്ഥമായ താങ്കളുടെ ധീരമായ പ്രതികരണം വളരെ ശ്ലാഘനീയമായിരിക്കുന്നു.
സംശയമെന്ത് അനോണിമാമാ,
‘ര‘ പോയ നായരാണ് നായ.
അപൂർവ്വം നായന്മാരിൽ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് ‘ര’യുടെ കൊഴിഞ്ഞുപോക്കെങ്കിലും സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് വ്യാപകമായി, പ്രായഭേദമെന്യേ സകല നായന്മാരുടെയും ‘ര’ കൊഴിച്ചിലിന് കാരണമായേക്കും.
സംശയം തീർന്നെന്ന് വിശ്വസിക്കുന്നു അനോണിമാമ :)
സംഗതി ശുംഭത്വം തന്നെ. എന്തുചെയ്യാം. ഇവറ്റകളെയൊന്നും സമുദായത്തിന്റെ നേതൃത്വത്തിൽ നിന്ന് എളുപ്പം മാറ്റാനും കഴിയില്ല. അനുഭവിക്കുക തന്നെ.
കമന്റിനു നന്ദി. ഇനിയും വരണം. കാണാം.
"നായർ സർവ്വീസ് സൊസൈറ്റി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നായന്മാർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായസഹകരണങ്ങൾ നൽകുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവർക്കൊരിക്കലും താങ്ങും തണലുമായിട്ടില്ല എൻ.എസ്.എസ്..."
(Also, I would like to add that the example of the poor Nair family is something that happens in everyone's neighborhood.)
ബെര്‍ളിയെ അറിയില്ലേ? :)
പോങുംമ്മൂടന്‍... പോങുംമ്മൂടന്‍.....
സമൂഹത്തിനോ സ്വന്തം സമുദായത്തിനോ
യാതൊരു ഗുണവും ചെയ്യാതെ കാലാകാലങ്ങളില്‍ മാറിവരുന്ന സര്‍ക്കാരിനോടു വിലപേശി
schoolളുകളും college ളുകളും സ്വന്തമാക്കി സ്വന്തം കീശ വീര്‍പ്പീക്കാന്‍ വേണ്ടി
ജാതിസം കളിക്കുന്ന ഇത്തരം സംഘടനകളെയും അതിന്‍റെ നേതാക്കന്മാരെയും ഒറ്റപ്പെടുത്തണം..
പോങുംമ്മൂടാ നേതാവേ
ധീരധയോടെ നയിച്ചോളൂ ബ്ലോഗ്ഗേര്‍സ് എല്ലാം പിന്നാലെ....
( മറ്റുള്ളവന്റെ അച്ഛനും അമ്മയ്ക്കും തെറി വിളിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന ബൂലോഗത്തിലെ ജാതി വെറിയന്മാരെയൊഴിച്ചുനിര്‍ത്തിയാല്‍ ..)..
തുടരുക...
ഒരു ദരിദ്രവാസി നായര്
Elladathum ithokkethanneyanalle avastha... :D
Elladathum ithokkethanneyanalle avastha... :D
Oru pavam Nair (From Thrissur)
PS: Mannathu acharyan kashtapettu undakki vachathellam eduthu, sukhimanmarayi kazhiyumbol...oru nerathe ari vangan adutha veetil kai neeti nilkkunna pavam Nair e engane kanananu?
Jinoop J Nair.