Posts

Showing posts from October, 2008

അഖില ലോക ഭർത്താക്കന്മാരേ സംഘടിക്കുവിൻ...

പ്രിയ സഖാക്കളെ, ഗാന്ധിയരേ, ധന്യാത്മാക്കളേ, സ്നേഹിതരേ, പ്രിയമെഴും സഹോദരീസഹോദരന്മാരേ, നായന്മാരേ മറ്റ് നാനാ ജാതി മതസ്ഥരേ, ശത്രുക്കളേ... ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് അർദ്ധരാത്രി ആയിരുന്നല്ലോ? അതുകൊണ്ട് തന്നെ സ്വാതന്ത്ര്യലബ്ധിയെക്കുറിച്ച് ആദ്യമറിയാൻ ഭാഗ്യം ലഭിച്ചത് അപൂർവ്വം ചിലർക്ക് മാത്രമാണ്.! അതിൽ പ്രധാനികൾ ഞങ്ങളുടെ നാട്ടിലെ * ഒളിസേവ *യിൽ തല്പരരും ഒപ്പം നിശാസഞ്ചാരികളുമായ അപൂർവ്വം ചില നായന്മാർക്കും, പിന്നെ അർദ്ധരാത്രി കാട്ടുമുയലിനെയും, ലില്ലിക്കുട്ടി, ശോശാമ്മ, ഏലിച്ചേച്ചി മുതലായ ‘നാട്ടുമുയലു‘കളെയും വേട്ടയാടാനിറങ്ങുന്ന വെടിക്കാരൻ കുഞ്ഞൂഞ്ഞുചേട്ടൻ എന്ന നസ്രാണിക്കുമായിരുന്നു. ( വെടിവെയ്ക്കാൻ ലൈസൻസുള്ള ഏക തോക്കുകാരൻ നാട്ടിൽ കുഞ്ഞൂഞ്ഞു ചേട്ടൻ ആണ് ) സ്വാതന്ത്ര്യം ലഭിച്ച വിവരം അറിഞ്ഞയുടൻ സകല നായന്മാരും സമ്മന്ത വീടുകളിൽ നിന്ന് മുറ്റത്തിറങ്ങി, കഴുത്ത് നീട്ടി പൂർണ്ണചന്ദ്രനെ നോക്കി ഓരിയിട്ടു. കുഞ്ഞൂഞ്ഞ് ചേട്ടൻ ലില്ലിക്കുട്ടിയുടെ പറമ്പിൽ നിന്ന് ബഹുമാനപൂർവ്വം ആകാശത്തേയ്ക്ക് മൂന്ന് ആചാരവെടി പൊട്ടിച്ചു. നായന്മാരുടെ ഓരിയിടലിലും നസ്രാണിയുടെ വെടിശബ്ദത്തിലും ഞെട്ടിയുണർന്ന നാട്ടുകാർ സ്വാതന്ത്ര്യത്തെപ

ആസ്ഥാന വേശ്യ അന്നൂട്ടി

Image
പടിഞ്ഞാറ്റിൻ‌കര എന്ന എന്റെ ഗ്രാമം മറ്റേത് ഗ്രാമം പോലെയും മനോഹരം തന്നെയായിരുന്നു. ഈ കഥ നടക്കുന്ന കാലത്തിൽ നിന്ന് ഇപ്പോൾ മാറ്റങ്ങളൊരുപാട് വന്നെങ്കിലും ആ ഗ്രാമം ഇന്നും സുന്ദരം തന്നെ.  എന്നാൽ ഈ കഥയിലൂടെ   ആ ഗ്രാമത്തിന്റെ മനോഹാരിത-യേക്കാൾ അവളുടെ നിഷ്കളങ്കത വ്യക്തമാക്കിത്തരാനാണ് ഞാൻ ശ്രമിക്കുന്നത്. അവളുടെ നിഷ്കളങ്കത എന്നാൽ അവിടെ പാർക്കുന്ന ജനങ്ങളുടെ നിഷ്കളങ്കത.  ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് നമുക്ക് തുടങ്ങാം. ഇതിലെ കേന്ദ്രകഥാപാത്രങ്ങളുടെ പേര്, വീട്ടു പേര് തുടങ്ങിയവ ഞാനൊന്ന് മാറ്റുന്നു. മറ്റൊന്നുകൊണ്ടുമല്ല. പണ്ട് ശൈശവദശയിലായിരുന്ന പല പിള്ളേരും ഇപ്പോൾ യുവാക്കളാവുകയും അവരിൽ പലരും ബ്ലോഗ് വായന ഒരു ശീലമാക്കുകയും ഒപ്പം ജിമ്മിലൊക്കെ പോയി കൈക്കരുത്ത് നേടുകയും ചെയ്ത വിവരം ഞാൻ മനസ്സിലാക്കുന്നു. അവരുടെ നിഷ്കളങ്കത പരീക്ഷിക്കാൻ   ലവലേശം താത്പര്യമെനിക്കില്ല. എന്നാൽ കഥയിൽ ലവലേശം വെള്ളം ചേർത്തിട്ടില്ലെന്നത് വാക്ക്.  പണ്ട് നാട്ടിലെ ഒട്ടുമിക്ക ചെറുപ്പക്കാരും ചെറുപ്പക്കാരുടെ മനസ്സുള്ള തൈക്കിളവന്മാരും ഒത്തുചേരുന്ന ഒരിടമായിരുന്നു കാവിത്തോടിന്റെ കലുങ്ക്.   ചുരുങ്ങിയത് 15-നും 20-നും ഇടയ്ക്ക് ആൾക്കാർ വൈകുന്നേരം