Posts

Showing posts from 2008

ഭ്രാന്തപർവ്വം - ബെർളി വക

ചങ്ങാതികളെ, ഭ്രാന്തപർവ്വം ഇവിടെ അവസാനിക്കുന്നു. ഇതിന്റെ പരിസമാപ്തി എന്റെ മനസ്സിലുണ്ടായിരുന്നതിനേക്കാൾ എത്രയോ മനോഹരവും രസകരവുമായാണ് ബെർളി അവതരിപ്പിച്ചിരിക്കുന്നത്. നന്ദി പറഞ്ഞ് ബെർളിയെ ഞാൻ ഇകഴ്ത്തുന്നില്ല. സന്തോഷം. സന്തോഷം മാത്രം ഞാൻ ബെർളിയെ അറിയിക്കുന്നു. ഒപ്പം ‘രണ്ടുപേരും കൂടി ഈ പരമ്പര ചളമാക്കരുതെന്ന്‘ സ്നേഹപൂർവ്വം ഉപദേശിച്ച അരവിന്ദേട്ടനോട് എന്റെ സ്നേഹം ഞാൻ അറിയിക്കുന്നു. ചളമായെങ്കിൽ പൊറുക്കുക. ഭ്രാന്തപർവ്വം. നന്ദന്റെ ചോദ്യം കേട്ട് ജനിച്ചനാള്‍ മുതല്‍ അടിച്ച കള്ളെല്ലാം ഇറങ്ങിപ്പോയ പോലെ കുറു ചലനമറ്റു നിന്നു. കുറുമം വീരഭദ്രീയം ദ്രാവകേ ലോപലോചനേ.. എന്ന കഥകളിപ്പദമാണ് എനിക്കപ്പോള്‍ ഓര്‍മ വന്നത്. ങ്ങ്ട് ക്യേറി വാടാ കഴ്വേറിയേ.. - തികച്ചും നോര്‍മലായ ആളെപ്പോലെ നന്ദേട്ടന്‍ കുറുമേട്ടനെ അകത്തേക്കു ക്ഷണിച്ചു. ആ വിളി കേട്ടു കുറുവിനും ആശയക്കുഴപ്പം തോന്നി. അപ്പോള്‍ എവന് ഭ്രാന്താണെന്നു നീ പറഞ്ഞത് ചുമ്മാതാണോടേയ് ? ഹേയ്.. ഇന്നലെ വരെ നല്ല ഭ്രാന്തായിരുന്നു.. ഇന്നലെ ഞാന്‍ വന്നപ്പോള്‍ എന്നോടു പറഞ്ഞതെന്താണെന്നറിയാമോ.. ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ച നന്ദേട്ടന്റെ പോസ്റ്റുകളെല്ലാം ചേര്‍ത്ത് 1200 പേജുള്ള പുസ്തകമാക

ഭ്രാന്തപർവം - ഒന്നാം ഭാഗം

നീലാകാശത്തിൽ വെൺ മേഘങ്ങങ്ങളെ തഴുകി മടുത്ത വിമാനം നിലം തൊട്ടു. നൂറുകണക്കിന് യാത്രക്കാരിൽ ഒരുവനായി, ചുവപ്പിൽ വെള്ളനിറംകൊണ്ട് ' കോഷൻ! ബ്ലോഗ്ഗർ ഇൻസൈഡ് ' എന്നെഴുതിയ ടീ-ഷർട്ടുമിട്ട് പാപഭാരത്താൽ കുനിഞ്ഞ ശിരസ്സുമായി കുറുമാൻ ഇറങ്ങി. എയർപോർട്ടിലെ പതിവുനൂലാമാലകൾ കഴിച്ച് ഏതാണ്ട് മുക്കാൽ മണിക്കൂറുകൾക്ക് ശേഷം അദ്ദേഹത്തെ എനിക്ക് 'വിട്ടുകിട്ടി'. കയ്യിലിരുന്ന എയർബാഗ് കാറിന്റെ പിൻസീറ്റിലേക്കെറിഞ്ഞ്, ഭംഗിയുള്ള തുകൽ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന 'വാട്ടർ ബോട്ടിൽ' സുരക്ഷിതമായി കക്ഷത്തിൽ സൂക്ഷിച്ച് അദ്ദേഹം ഇരുന്നു. കണ്ണിൽ വിഷാദം OCR പോലെ തളം കെട്ടിക്കിടക്കുന്നു. കാർ തിരുവനന്തപുരം എയർപോർട്ടിൽ നിന്നിറങ്ങി ശംഖുമുഖം ബീച്ച് വഴി നീങ്ങിയപ്പോൾ ,കടലിലേയ്ക്ക് നോക്കി, വണ്ടി നിർത്താൻ അയാൾ ആംഗ്യം കാണിച്ചു. ഞാൻ ഓരം ചേർന്ന് വണ്ടി നിർത്തി. രാവിലെ ആയതിനാൽ ബീച്ച് തീർത്തും വിജനമാണ്. കരയ്ക്ക് കയറ്റി വച്ചിരിക്കുന്ന വള്ളത്തിന്റെ ചുവട്ടിൽ ഒരു തെരുവുനായ ചുരുണ്ട് കിടക്കുന്നു. കുറു ഉറക്കാത്ത കാലുകൾ വലിച്ച് നടന്നു. തൊട്ടു പിറകേ ഞാനും. പിന്നെ, തിരയോട് ചേർന്ന തീരത്ത് ഞങ്ങൾ ഇരുന്നു. തിരയുടെ ഇരമ്പലുകൾക്കും ഞങ്ങ

ഭ്രാന്തപർവ്വവും ബെർളി തോമസും.

'ഭ്രാന്തപർവ്വം' എന്ന പേരിൽ ഞാനൊരു പോസ്റ്റ് കഴിഞ്ഞ ബുധനാഴ്ച രാത്രി അതായത് നവംബർ 19-ന് എന്റെ ഈ ബ്ലോഗിൽ പോസ്റ്റുകയുണ്ടായി. എന്നാൽ പിറ്റേ ദിവസം രാവിലെ തന്നെ അറുവഷളനായ എന്റെ മനസ്സിന്റെ സമ്മർദ്ധം സഹിക്കവയ്യാതെ ആ പോസ്റ്റ് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടതായി വന്നു. എന്റെ പ്രിയ സുഹൃത്തും ജേഷ്ഠതുല്യനുമായ നന്ദപർവ്വം നന്ദേട്ടൻ കേന്ദ്രകഥാപാത്രമായി വരുന്ന ആ പോസ്റ്റ് ഒരു പക്ഷേ അദ്ദേഹത്തിന്റെ ആരാധകരെ ചൊടിപ്പിക്കുന്നതായിരിക്കും എന്നെനിക്ക് തോന്നിയതിനാലാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. :) എങ്കിലും അത് വീണ്ടും പോസ്റ്റണമെന്നുള്ള എന്റെ അടുത്ത സ്നേഹിതരുടെ നിർബദ്ധപ്രകാരം ഞാൻ അതിന്റെ ആദ്യഭാഗം നാളെത്തന്നെ പോസ്റ്റുന്നതായിരിക്കും. നന്ദേട്ടൻ, കുറുമേട്ടൻ തുടങ്ങിയ മഹത്‌വ്യക്തികളുടെ പേര് ഞാൻ ഈ പോസ്റ്റിൽ കാര്യമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. നിങ്ങൾ സഹകരിക്കില്ലേ? ആദ്യഭാഗത്തിന് അരദിവസമേ ആയുസ്സുണ്ടായിരുന്നുള്ളുവെങ്കിലും അതിനിടയിൽ കമന്റുതന്ന് പ്രോത്സാഹിപ്പിച്ച കാർവർണ്ണം, മാണിക്യം, വായ്നോക്കി, ചിത്രകാരൻ, ശ്രീവല്ലഭൻ, അച്ചായൻ, ടോംകിഡ്, അജേഷ് ചെറിയാൻ, ബിന്ദു കെ.പി, കനൽ, തോന്ന്യാസി തുടങ്ങിയവർക്ക് നന്ദി. ഇനി 'ഭ്രാന്തപർവ

ബ്ലോഗനയും അക്കിടി പറ്റിയ ബ്ലോഗേഴ്സും!

ഉച്ചയൂണൂം കഴിഞ്ഞ് ഒരു സിഗരറ്റിന് തീ പിടിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് മൊബൈൽ വിറച്ചത്. പരിചയമില്ലാത്ത നമ്പർ. സാധാരണ പരിചയമില്ലാത്ത നമ്പറുകൾ എടുക്കുന്ന ശീലം ഇല്ലാതിരുന്നിട്ട് കൂടി എന്തോ ആ കോൾ എടുക്കാൻ എനിക്കു തോന്നി. ഒരു പക്ഷേ ഊണിന് മുൻപ് സേവിച്ച 'ദഹനസഹായി'യുടെ പ്രേരണയാവാം. " ഹലോ, ഇത് പോങ്ങുമ്മൂടൻ എന്ന പേരിൽ ബ്ലോഗെഴുതുന്ന മി.ഹരി അല്ലേ? " " അതെ! നമ്മുടെ ബ്ലോഗ് നാമം അങ്ങനെതന്നെയാണ്. സ്നേഹമുള്ളവർ പോങ്ങു എന്നും ശത്രുക്കൾ 'പോങ്ങാ' എന്നും വിളിക്കും. . താങ്കളാരാണ് ? " " ഞാൻ മാതൃഭൂമിയിൽ നിന്നാണ്. ബ്ലോഗിനെ ആസ്പദമാക്കി ബ്ലോഗന എന്ന ഒരു കോളം ഞങ്ങൾ ചെയ്യുന്നുണ്ട്. അതിലേയ്ക്കായി മി. ഹരിയുടെ ഒരു പോസ്റ്റ് ഞങ്ങൾ ഉപയോഗിച്ചാൽ അതിൽ താങ്കൾക്ക് എതിർപ്പെന്തെങ്കിലും?... " (ഹ..ഹ എതിർപ്പെന്തെങ്കിലും ഉണ്ടോന്നേ!!! മാതൃഭൂമിക്കാരന്റെ വിനയം എനിക്കങ്ങ് ബോധിച്ചു. സാക്ഷാൽ ഐശ്വര്യാ റായി ഉടയാടകളുരിഞ്ഞ് മുന്നിൽ പ്രത്യക്ഷപ്പെട്ട് "ഹരീ, 'ബുദ്ധിമുട്ടാവില്ലെങ്കിൽ' എന്നോടൊത്ത് ശ്ശി നേരമൊന്ന് നേരമ്പോക്കിലേർപ്പെട്ടൂടെ " എന്ന് ചോദിച്ചാൽ " ക്ഷമിക്കണം ഐശ്വ

അഖില ലോക ഭർത്താക്കന്മാരേ സംഘടിക്കുവിൻ...

പ്രിയ സഖാക്കളെ, ഗാന്ധിയരേ, ധന്യാത്മാക്കളേ, സ്നേഹിതരേ, പ്രിയമെഴും സഹോദരീസഹോദരന്മാരേ, നായന്മാരേ മറ്റ് നാനാ ജാതി മതസ്ഥരേ, ശത്രുക്കളേ... ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് അർദ്ധരാത്രി ആയിരുന്നല്ലോ? അതുകൊണ്ട് തന്നെ സ്വാതന്ത്ര്യലബ്ധിയെക്കുറിച്ച് ആദ്യമറിയാൻ ഭാഗ്യം ലഭിച്ചത് അപൂർവ്വം ചിലർക്ക് മാത്രമാണ്.! അതിൽ പ്രധാനികൾ ഞങ്ങളുടെ നാട്ടിലെ * ഒളിസേവ *യിൽ തല്പരരും ഒപ്പം നിശാസഞ്ചാരികളുമായ അപൂർവ്വം ചില നായന്മാർക്കും, പിന്നെ അർദ്ധരാത്രി കാട്ടുമുയലിനെയും, ലില്ലിക്കുട്ടി, ശോശാമ്മ, ഏലിച്ചേച്ചി മുതലായ ‘നാട്ടുമുയലു‘കളെയും വേട്ടയാടാനിറങ്ങുന്ന വെടിക്കാരൻ കുഞ്ഞൂഞ്ഞുചേട്ടൻ എന്ന നസ്രാണിക്കുമായിരുന്നു. ( വെടിവെയ്ക്കാൻ ലൈസൻസുള്ള ഏക തോക്കുകാരൻ നാട്ടിൽ കുഞ്ഞൂഞ്ഞു ചേട്ടൻ ആണ് ) സ്വാതന്ത്ര്യം ലഭിച്ച വിവരം അറിഞ്ഞയുടൻ സകല നായന്മാരും സമ്മന്ത വീടുകളിൽ നിന്ന് മുറ്റത്തിറങ്ങി, കഴുത്ത് നീട്ടി പൂർണ്ണചന്ദ്രനെ നോക്കി ഓരിയിട്ടു. കുഞ്ഞൂഞ്ഞ് ചേട്ടൻ ലില്ലിക്കുട്ടിയുടെ പറമ്പിൽ നിന്ന് ബഹുമാനപൂർവ്വം ആകാശത്തേയ്ക്ക് മൂന്ന് ആചാരവെടി പൊട്ടിച്ചു. നായന്മാരുടെ ഓരിയിടലിലും നസ്രാണിയുടെ വെടിശബ്ദത്തിലും ഞെട്ടിയുണർന്ന നാട്ടുകാർ സ്വാതന്ത്ര്യത്തെപ

ആസ്ഥാന വേശ്യ അന്നൂട്ടി

Image
പടിഞ്ഞാറ്റിൻ‌കര എന്ന എന്റെ ഗ്രാമം മറ്റേത് ഗ്രാമം പോലെയും മനോഹരം തന്നെയായിരുന്നു. ഈ കഥ നടക്കുന്ന കാലത്തിൽ നിന്ന് ഇപ്പോൾ മാറ്റങ്ങളൊരുപാട് വന്നെങ്കിലും ആ ഗ്രാമം ഇന്നും സുന്ദരം തന്നെ.  എന്നാൽ ഈ കഥയിലൂടെ   ആ ഗ്രാമത്തിന്റെ മനോഹാരിത-യേക്കാൾ അവളുടെ നിഷ്കളങ്കത വ്യക്തമാക്കിത്തരാനാണ് ഞാൻ ശ്രമിക്കുന്നത്. അവളുടെ നിഷ്കളങ്കത എന്നാൽ അവിടെ പാർക്കുന്ന ജനങ്ങളുടെ നിഷ്കളങ്കത.  ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് നമുക്ക് തുടങ്ങാം. ഇതിലെ കേന്ദ്രകഥാപാത്രങ്ങളുടെ പേര്, വീട്ടു പേര് തുടങ്ങിയവ ഞാനൊന്ന് മാറ്റുന്നു. മറ്റൊന്നുകൊണ്ടുമല്ല. പണ്ട് ശൈശവദശയിലായിരുന്ന പല പിള്ളേരും ഇപ്പോൾ യുവാക്കളാവുകയും അവരിൽ പലരും ബ്ലോഗ് വായന ഒരു ശീലമാക്കുകയും ഒപ്പം ജിമ്മിലൊക്കെ പോയി കൈക്കരുത്ത് നേടുകയും ചെയ്ത വിവരം ഞാൻ മനസ്സിലാക്കുന്നു. അവരുടെ നിഷ്കളങ്കത പരീക്ഷിക്കാൻ   ലവലേശം താത്പര്യമെനിക്കില്ല. എന്നാൽ കഥയിൽ ലവലേശം വെള്ളം ചേർത്തിട്ടില്ലെന്നത് വാക്ക്.  പണ്ട് നാട്ടിലെ ഒട്ടുമിക്ക ചെറുപ്പക്കാരും ചെറുപ്പക്കാരുടെ മനസ്സുള്ള തൈക്കിളവന്മാരും ഒത്തുചേരുന്ന ഒരിടമായിരുന്നു കാവിത്തോടിന്റെ കലുങ്ക്.   ചുരുങ്ങിയത് 15-നും 20-നും ഇടയ്ക്ക് ആൾക്കാർ വൈകുന്നേരം

കേരളീയോം കാ എക് ദേശീയ് ത്യോഹാര്‍...

“ഓണം കേരളീയോം കാ എക് ദേശീയ് ത്യോഹാര്‍ ഹേ. യഹ് ഹര്‍ സാല്‍ ശ്രാവണ്‍ മഹീനേ മേം ആതാ ഹേ!... “ പൂക്കളവും പൂപറിക്കലും തുമ്പിതുള്ളലും പുലികളിയും ഊഞ്ഞാലാട്ടവും ഓണസദ്യയും അങ്ങനെയങ്ങനെ ഓണത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഒരോരോ വ്യക്തികളിലും നിറയുന്നത് വ്യത്യസ്ഥമായ ഓണച്ചിത്രങ്ങളാവും.എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എന്റെ മനസ്സില്‍ ആദ്യമെത്തുക കണ്ണുനീരില്‍ കുതിര്‍ന്നൊരു ദുരനുഭവവും ഒപ്പം ‘മേപ്പടി’ കുറിച്ച ഓണത്തെക്കുറിച്ചുള്ള ആ ഉപന്യാസവുമായിരുന്നു. ( പറഞ്ഞുവരുമ്പോള്‍ കുറച്ചു നീണ്ട് പോയേക്കാം. എന്നാലും കഴിവതും ബോറഡിപ്പിക്കാതെ പറയാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്. പിന്നെ ഒളിമ്പിക്സിലൊക്കെ ‘നീണ്ട ചാട്ടം ‘ നടത്തുന്നവരൊക്കെ കൈഅടിച്ച് പ്രോത്സാഹനം ചോദിച്ച് വാങ്ങുന്ന പോലെ ഒരു പ്രചോദനത്തിനായി ഉദാരമായി കമന്റിട്ടും കൈയ്യടിച്ചും എന്നെ പ്രോത്സാഹിപ്പിക്കണമെന്ന് ഒരുളുപ്പുമില്ലാതെ ഞാന്‍ അപേക്ഷിക്കുന്നു. :) ) ഈ സംഭവം നടക്കുന്നത് ഓണക്കാലത്തല്ല. ഞാനൊരു ‘ജനപ്രിയ’* :) ബ്ലോഗ്ഗറാവുന്നതിന് മുന്‍പ് , ഏതാനും വര്‍ഷങ്ങള്‍ സ്കൂളില്‍ പഠിക്കാനെന്ന വ്യാജേന പോയത് നിങ്ങള്‍ക്കറിവുള്ളതാണല്ലോ? ( അറിയില്ലെന്നോ!! എന്നാലങ്ങനൊന്നുണ്ടായി. ) ആ കാലത്ത് നടന

പ്രണയപാതകം

നെഞ്ചിന്റെ ഒത്ത നടുക്ക് തുടങ്ങിയ വേദന ചുമലുകളിലേക്കും കൈകളിലേക്കും വ്യാപിക്കുകയും ശരീരം വിയര്‍ത്ത് തുടങ്ങുകയും ചെയ്തപ്പോളാണ് വൃദ്ധന്‍ പിടഞ്ഞെഴുന്നേറ്റ് ലൈറ്റ് തെളിച്ച് സമീപത്തുകിടന്ന് ശാന്തമായുറങ്ങുന്ന ഭാര്യയെ നോക്കിയത്. പാവം ചുരുണ്ടുകിടന്നുറങ്ങുന്നു. കഫം കെട്ടിയ നെഞ്ച് കുറുകലോടെ ഉയര്‍ന്ന് താഴുന്നു. ശോഷിച്ച കഴുത്തില്‍ കിടക്കുന്ന നേര്‍ത്ത തിളക്കം കുറഞ്ഞ മാലയില്‍ 51 വര്‍ഷം മുന്‍പ് അയാള്‍ കോര്‍ത്ത താലി കിടക്കുന്നത് നിറഞ്ഞ കണ്ണുകളാല്‍ വൃദ്ധന്‍ കണ്ടു. വര്‍ദ്ധിച്ചുവരുന്ന നെഞ്ചിന്റെ വേദനയേക്കാള്‍ അയാള്‍ക്കസഹനീയമായത് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സന്താനഭാഗ്യം പോലും ലഭിക്കാതെ പോയ ഭാര്യ ഒറ്റക്കാവുമല്ലോ എന്ന ചിന്തയായിരുന്നു। വിവാഹത്തിനുശേഷം ഇന്നുവരെ ഒരു ദിവസം പോലും അവര്‍ പിരിഞ്ഞിരുന്നിട്ടില്ല. ഒരിക്കല്‍ പോലും പരിഭവിക്കയും പിണങ്ങിയിരിക്കയും ചെയ്തിട്ടില്ല. കുട്ടികളുണ്ടാവാതെ പോയതില്‍ പരസ്പരം പഴിചാരുകയും പരിതപിക്കുകയും ചെയ്തിട്ടില്ല. ഊണിലും ഉറക്കത്തിലും അവര്‍ ഒന്നായിരുന്നു.... ഒന്നിച്ചായിരുന്നു... ഉണങ്ങിയ വാഴത്തടപോലെയുള്ള അവരുടെ കഴുത്തില്‍ അയാളുടെ കൈകള്‍ മുറുകിയപ്പോള്‍ വൃദ്ധകണ്ണുകള്‍ തുറിച്ചു. അയാള

ദില്ലിയില്‍ നിന്ന് വരുന്ന അതിഥി !!!

"namaskaram mashe, sukhamano? njan nale TVM-l ethum. mash avide kanumallo?" രണ്ട് ദിവസമായി ഉറങ്ങിക്കിടക്കുന്ന മൊബൈലിനെ ഞെക്കി ഉണര്‍ത്തിയപ്പോളാണ് അതുവരെ ചുറ്റിക്കറങ്ങി നിന്ന മനുജിയുടെ മെസ്സേജ് ചാടി ഇന്‍ബോക്സില്‍ കയറിയത്। ദൈവമേ, എപ്പോഴായിരിക്കും അദ്ദേഹം ഈ മെസ്സേജ് അയച്ചത്? ആള്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടാവുമോ? എന്നെക്കാണാഞ്ഞ് കഷ്ടപ്പെട്ട് പണ്ടാരമടങ്ങിക്കാണുമോ? ഇനി, ഒരു ബ്ലോഗ്ഗര്‍ക്ക് മറ്റൊരു ബ്ലോഗ്ഗറെ കണ്ടുകൂടെന്ന പഴമൊഴിയെങ്ങാനും "എത്ര ശരി" എന്ന് പറഞ്ഞ് ‘എന്റെ അച്ഛനമ്മമാരേ‘ മനസ്സില്‍ ധ്യാനിച്ച് വന്ന വഴി തിരിച്ചു വിട്ടിട്ടുണ്ടാവുമോ? അങ്ങനെ അങ്ങനെ ഒന്നിനു പിറകെ ഒന്നായി നല്ല ഒന്നാന്തരം സുന്ദരിക്കുട്ടികളായ സംശയങ്ങള്‍ മനസ്സില്‍ നിരന്നു. കാര്യം ഞങ്ങള്‍ ചങ്ങാതികളാണെങ്കിലും ഞങ്ങളുടെ ഫോണുകള്‍ തമ്മില്‍ അത്ര ചങ്ങാത്തത്തില്ല। എന്റെ ബി।എസ്.എന്‍‌.എല്‍. കുട്ടന് കേരളത്തിനു പുറത്തുള്ള ഒരു മൊബൈലിനോടും കൂട്ട് കൂടാനിഷ്ടമല്ല. വേണമെങ്കില്‍ അത്യാവശ്യത്തിന് എസ്.എം.എസ് വിടാന്‍ അവന്‍ സമ്മതിക്കും. അതുകൊണ്ട് തത്കാലം ഒരു മെസ്സേജ് വിട്ടു. ഒപ്പം മനുജിയുടെ വീട്ടിലേക്കൊന്ന് വിളിക്കയും ചെയ്തു. അ

പുറത്താക്കപ്പെട്ടവര്‍ ...

Image
കരയാനറിയാത്തവര്‍. ചിരിക്കാനറിയാത്തവര്‍, പരിഭവിക്കാനും പ്രതിഷേധിക്കാനുമറിയാത്തവര്‍, യാതൊരു വികാരങ്ങളും പ്രകടിപ്പിക്കാനറിയാത്തവര്‍, പരാതിപറയാന്‍ ഭാഷപോലും ഇല്ലാത്തവര്‍, കൊല്ലാന്‍ വരുന്നത്‌ കണ്ട്‌ ഒന്നുറക്കെ കരയാനും പിടയാനും കഴിയാത്തവര്‍. എങ്കിലും കാലങ്ങളായി അവര്‍ അളവുകളും തൂക്കങ്ങളും കണക്കുകളുമില്ലാതെ നമുക്ക്‌ എന്തൊക്കെയോ നല്‍കി. അവരില്‍ നിന്ന്‌ നാമെന്തൊക്കെയോ പറ്റി. നേടിയതൊക്കെ നാമാണ്‌. നല്‍കിയതൊക്കെ അവരും. മതി, ഇനി നമുക്കവയെ ഒന്നൊന്നായി വെട്ടി വീഴ്ത്താം. ഇതില്‍ കൂടുതല്‍ എന്ത്‌ നന്ദിയാണ്‌ നമുക്കവരോട്‌ കാണിക്കാനുള്ളത്‌. ------------------------------------------------------------------------------- തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്‌ അങ്കണത്തില്‍ നിന്ന്‌ പുറത്താക്കപ്പെട്ട മരമുത്തച്ഛന്‍മാര്‍. ആദ്യം പുറത്താക്കല്‍ അടുത്തത്‌ വെട്ടിനിരത്തല്‍. പ്രതികരിക്കാനും പ്രതിഷേധിക്കാനും കരിവാരം ആചരിക്കാനും ഇവര്‍ക്കാരുമില്ല.

കഴിവതും മഹത്‌വ്യക്തികള്‍ ശനിയാഴ്ചകളില്‍ മരിക്കുക. !!!

ഒരു സംശയം. കേരളീയര്‍ പ്രഹസനങ്ങള്‍ പോലും മറന്ന്‌ തുടങ്ങിയൊ? സാധാരണ നമ്മള്‍ പ്രഹസനത്തിന്‌ വേണ്ടിയെങ്കിലും മാന്യന്‍മാരും നീതിമാന്‍മാരുമാവാറുണ്ടായിരുന്നു. 'ആളുകള്‍' എന്ത്‌ വിചാരിക്കും എന്ന്‌ ചിന്തിച്ച്‌ എത്രവലിയ 'ശരിയും' നമ്മള്‍ മനസ്സില്ലാമനസ്സോടെയെങ്കിലും ചെയ്തിരുന്നു. എല്ലാം ഒരു പ്രഹസനം. ആത്മാര്‍ത്ഥത പലപ്പോഴുമുണ്ടാവാറില്ല. എങ്കിലും അത്തരം പ്രഹസനങ്ങളിലും നമ്മള്‍ ഒരു നീതി കണ്ടിരുന്നു. ആരെങ്കിലും ഒരു വിവാഹം ക്ഷണിച്ചാല്‍, പുരവാസ്തുബലി പറഞ്ഞാല്‍, മറ്റ്‌ മംഗളകരമായ ചടങ്ങുകള്‍ക്ക്‌ ക്ഷണിച്ചാല്‍, അടിയന്തിരം, പുലകുളി, മരണം ഇവയൊക്കെ അറിഞ്ഞാല്‍ നമ്മള്‍ അതിലൊക്കെ പങ്കെടുത്തിരുന്നു. പലപ്പോഴും ചുമ്മാ ഒരു പ്രഹസനത്തിനെങ്കിലും. മുതിര്‍ന്നവരെ ആദരിക്കുന്നതും, പ്രായമായവര്‍ക്ക്‌ ബസ്സില്‍ ചെറുപ്പക്കാര്‍ എഴുന്നേറ്റ്‌ ഇരിപ്പിടം കൊടുക്കുന്നതുമൊക്കെ പലപ്പോഴും പ്രഹസനത്തിനായെങ്കിലും നമ്മള്‍ ചെയ്ത്‌ പോന്നിരുന്നു. (എല്ലാവരും പ്രഹസനക്കാര്‍ ആണെന്ന്‌ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല ) ഇത്രയൊക്കെ പറയാന്‍ കാരണമായത്‌ ഒരു പ്രമുഖ മലയാള പത്രത്തില്‍(കേരള കൌമുദി ) മഹാകവി പാലായുടെ സംസ്കാര ചടങ്ങിനെക്കുറിച്ച്‌ വന്ന വാര്‍ത്ത

"കറുക്കാനൊരുകൈ സഹായം"

പ്രിയപ്പെട്ടവരെ, അതിപ്രശസ്തനും താരതമ്യങ്ങള്‍ക്കതീതമായ സര്‍ഗ്ഗശേഷിയുള്ളവനും ജനപ്രീയ ബ്ളോഗ്ഗറുമായ ശ്രീമാന്‍ പോങ്ങുമ്മൂടന്‍ എന്ന എന്‍റെ അവസ്ഥ ഇഞ്ചി കടിച്ച കുരങ്ങിന്‍റെ കൂട്ടായെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ. !! ഭാര്യയുടെ പേറും കുട്ടിയുടെ 28 - കെട്ടുമൊക്കെയായി തിരക്കിലായതിനാല്‍ ബൂലോഗത്ത്‌ വരാനും പതിവുള്ള പോസ്റ്റ്‌ വായന, ഇടല്‍, ഉടക്കല്‍(തേങ്ങ) എന്നിവക്കൊക്കെ മുടങ്ങിപ്പോയതിനാലും ഇവിടെ നടക്കുന്നതൊന്നും യഥാസമയത്ത്‌ അറിയാന്‍ കഴിഞ്ഞില്ല. നാട്ടില്‍ നിന്ന്‌ തിരിച്ച്‌ ബൂലോഗത്ത്‌ എത്തിയപ്പോഴാണ്‌ ഒട്ട്‌ മിക്ക ബ്ളോഗ്ഗറുടേതും കറുത്തിട്ടാണെന്ന്‌ ( ബ്ളോഗ്‌) മനസ്സിലായത്‌. എന്താണ്‌ കാര്യമെന്ന്‌ പിടികിട്ടിയില്ല. ഇന്ന്‌ രാവിലെ മാതൃഭൂമി പേപ്പറില്‍ ശ്രീ. എം. ബഷീര്‍ എഴുതിയ 'ബൂലോഗം പുകയുന്നു ' എന്ന ലേഖനം വായിച്ചപ്പോഴാണ്‌ സംഗതി ഗൌരവതരമായ എന്തോ ആണെന്ന്‌ പിടികിട്ടിയത്‌. സമയവും സാഹചര്യവുമുള്ള സഹബ്ളോഗ്ഗര്‍മാര്‍ ഉണ്ടെങ്കില്‍ സംഗതിയുടെ കിടപ്പ്‌ വശം വിശദമായും ലളിതമായും ഒന്ന്‌ പറഞ്ഞ്‌ തരാമോ? സമയക്കുറവുണ്ടെങ്കില്‍ ഒരു കുഞ്ഞ്‌ ലിങ്ക്‌ ഇട്ടാലും മതി. ഉപേക്ഷ വിചാരിക്കുമോ? ജനപ്രീയ ബ്ളോഗ്ഗറായ നമ്മോട്‌ ഏതെങ്കിലും സാദാ ജനം ഇതിന

പാലാ ഇനി കേരളത്തിന്‍റെ ഓര്‍മ്മ...

Image
മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ഒരു മഴക്കാലത്താണ്‌ അവസാനമായി ഞാനദ്ദേഹത്തെ കാണുന്നത്‌। അന്ന്‌ , വൈക്കത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ വീടിന്‍റെ പടിഞ്ഞാറുവശത്തുള്ള , ഒട്ടൊന്ന്‌ ഇരുള്‍ മൂടിയ ഒരു മുറിയില്‍ ജനാലയുടെ ഒരു പാളി തുറന്നിട്ട്‌ പുറത്ത്‌ പച്ചപ്പിലേക്ക്‌ പെയ്തിറങ്ങുന്ന മഴയെ നോക്കി അദ്ദേഹമിരിക്കുകയായിരുന്നു। എഴുത്ത്‌ മേശയിലേക്ക്‌ നീണ്ട്‌ മെലിഞ്ഞ, ഞരമ്പുകള്‍ പിടച്ച ആ കൈകള്‍ കൂട്ടിവച്ചുള്ളയിരുപ്പ്‌ സ്വല്‍പ്പനേരം ഞാന്‍ നോക്കി നിന്നു. വിരലുകള്‍ മഴയുടെ താളത്തില്‍ ചലിപ്പിക്കുന്നുണ്ടായിരുന്നു. ( അതോ പ്രായം വിരലുകള്‍ക്ക്‌ നല്‍കിയ വിറയലോ?) അന്ന്‌ അദ്ദേഹമൊരുപാട്‌ സംസാരിച്ചു. പഴകാലങ്ങളെക്കുറിച്ച്‌, മഴയെക്കുറിച്ച്‌, കവിതയെക്കുറിച്ച്‌, പട്ടാള - അദ്ധ്യാപക ജീവിതത്തെകുറിച്ച്‌, ചങ്ങമ്പുഴയെക്കുറിച്ച്‌, ഉള്ളൂരിനെയും ആശാനെയും കുറിച്ച്‌, സൈമണ്‍ ബ്രിട്ടോയെയും തന്‍റെ ശിഷ്യനും സഹായിയും അയല്‍വാസിയുമായ ഒരു നല്ല മനുഷ്യനെക്കുറിച്ച്‌ (നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ പേര്‌ എന്‍റെ മനസ്സില്‍ നിന്ന്‌ മാഞ്ഞുപോയിരിക്കുന്നു. ക്ഷമിക്കുക) അങ്ങനെ അങ്ങനെ എനിക്ക്‌ മനസ്സിലായതും മനസ്സിലാകാത്തതുമായ ഒര

പൂയംകുട്ടി

ബൂലോഗരേ, പൊതുവേ വിവാഹിതരായ സ്ത്രീപുരുഷന്‍മാര്‍ വിവാഹത്തിന്‍റെ ആദ്യനാളുകള്‍ തൊട്ട്‌ ആദ്യ കുഞ്ഞ്‌ ജനിക്കുന്നവരെ നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണ്‌ " വിശേഷമൊന്നുമായില്ലേ?" എന്നത്‌? ചിലപ്പോള്‍ തോന്നും ആത്മാര്‍ത്ഥതയേക്കാള്‍ ആക്കലാണ്‌ ഈ ചോദ്യത്തിന്‌ പിന്നിലെന്ന്‌. കഴിഞ്ഞ 2005 ഒക്ടോബര്‍ 31 മുതല്‍ അതായത്‌ എന്‍റെ കല്യാണപ്പിറ്റേന്ന്‌ മുതല്‍ ഞാനും കേട്ടുകൊണ്ടിരുന്നത്‌ ഇതേ ചോദ്യമാണ്‌। ചിലരുടെ ചോദ്യം കേട്ടാല്‍ ചോദ്യകര്‍ത്താവിന്‌ 'ഒരവസരം' കൊടുത്താലോ എന്ന്‌ പോലും നാം ചിന്തിച്ച്‌ പോവും. അത്രക്കുണ്ട്‌ ആത്മാര്‍ത്ഥത! അത്രത്തോളം തന്നെ അനുകമ്പയും!! എന്തായാലും കഴിഞ്ഞ ശനിയാഴ്ച രാത്രി 10.32 മുതല്‍ ഞാന്‍ ഈ ചോദ്യശരത്തില്‍ നിന്ന്‌ രക്ഷപെട്ടിരിക്കുന്നു. എന്‍റെ ഭാര്യ ഒരു ആണ്‍കുട്ടിക്ക്‌ ജന്‍മം നല്‍കിയിരിക്കുന്നു. ( ഉത്തരവാധി ഞാന്‍ തന്നെ ). പൂയം നാളില്‍ ജനിച്ച എന്‍റെ 'പൂയംകുട്ടിക്ക്‌' ' നിങ്ങളുടെ അനുഗ്രഹം ഉണ്ടാവില്ലേ? സ്നേഹപൂര്‍വ്വം. റവ. 'ഫാദര്‍' പോങ്ങുമ്മൂടന്‍ :)

'നവ' ഭാരതസ്ത്രീതന്‍ 'ഭാവ'ശുദ്ധി!!!

മടിച്ച്‌ മടിച്ചാണെങ്കിലും കൊച്ചുവെളുപ്പാന്‍ കാലത്ത്‌ സുരേട്ടന്‍ വിളിച്ചപ്പോള്‍ നടക്കാന്‍ പോയത്‌ എന്തുകൊണ്ടും നന്നായി. അതുകൊണ്ടാണല്ലോ ഭാരതസ്ത്രീകളില്‍ മാത്രം കണ്ടുവരുന്നതും പുരുഷന്‍മാര്‍ക്ക്‌ അവരുടെ നഗ്നനേത്രം കൊണ്ട്‌ ഇതുവരെ കാണാന്‍ കഴിയാതിരുന്നതുമായ ഭാവശുദ്ധി എന്ന്‌ പറയുന്ന ആ സംഗതി എനിക്ക്‌ കണ്‍കുളിര്‍ക്കെ കാണാന്‍ കഴിഞ്ഞത്‌. കണ്ടു സ്നേഹിതരേ, ആ ഭാവശുദ്ധി ഞാന്‍ കണ്ടു. ഇന്ന്‌ രാവിലെ ഏതാണ്‌ 8 മണിക്കൂറുകള്‍ക്ക്‌ മുന്‍പ്‌.!!!. (വിശദമായി) വിശദീകരിക്കാം. :) ഇന്നലെ രാത്രി പറഞ്ഞതിന്‍പ്രകാരം നടക്കാന്‍ പോവാനായി സുരേട്ടന്‍ രാവിലെ കൃത്യം അഞ്ചര മണിക്ക്‌ തന്നെ എന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചു. പ്രാഥമിക കര്‍മ്മങ്ങളൊക്കെ നിര്‍വ്വഹിച്ച്‌ ഞാന്‍ ബൈക്കുമെടുത്ത്‌ അഞ്ചേമുക്കല്‍ കഴിഞ്ഞതോടെ പോങ്ങുമ്മൂട്ടുനിന്ന്‌ കേശവദാസപുരത്തെത്തി. സുരേട്ടന്‍ കാത്ത്‌ നില്‍പ്പുണ്ട്‌. ബൈക്ക്‌ വഴിയരികില്‍ വച്ച്‌ സുരേട്ടന്‍ നടന്നും ഞാന്‍ 'തൊഴിച്ചും' തുടങ്ങി. ( എന്‍റെ നടത്തത്തെ നടത്തമായി സ്നേഹിതര്‍ കാണാറില്ല. അവര്‍ അതിനെ തൊഴിക്കല്‍ ആയാണ്‌ വിശേഷിപ്പിക്കുന്നത്‌. നാട്ടിലെ സ്നേഹിതരും ഇങ്ങനെ തന്നെ വിശേഷിപ്പിക്കുന്നതുകൊണ്ട്‌ ഞാനും

'കൂടുതല്‍ നല്ല' കൂട്ടുകാരാ....

റോജി തോമസ്‌ എന്ന എന്‍റെ 'കൂടുതല്‍ നല്ല' കൂട്ടുകാരാ, 'കൂടുതല്‍ നല്ല' എന്ന പ്രയോഗം ശ്രദ്ധിച്ചോ? ബോധപൂര്‍വ്വം കൊടുത്തതാണ്‌. എല്ലാ സ്നേഹിതരും നല്ലതാണ്‌. എന്നാല്‍ ചിലപ്പോള്‍ ചിലരുടെ സാന്നിദ്ധ്യം അല്ലെങ്കില്‍ അവര്‍ നല്‍കുന്ന ഒരു നല്ല വാക്ക്‌ അതുമല്ലെങ്കില്‍ അവര്‍ അയക്കുന്ന ഒരു കത്ത്‌ ഇവയൊക്കെ നമ്മളില്‍ വലിയതോതിലുള്ള ആശ്വാസം നിറക്കും. അവരെ നമ്മള്‍ കൂടുതല്‍ നല്ല സ്നേഹിതരായി കണക്കാക്കിപ്പോവും. പ്രിയപ്പെട്ട റോജി, താങ്കളുടെ കത്ത്‌ എനിക്ക്‌ വലിയ ആശ്വാസമാണ്‌ നല്‍കിയത്‌. മനസ്സ്‌ വല്ലാതെ അസ്വസ്ഥതപ്പെട്ടിരിക്കയായിരുന്നു. എന്താണ്‌ കാര്യമെന്നറിയില്ല. ചിലപ്പോള്‍ അങ്ങനെയാണ്‌, ഈ മനസ്സെന്ന കോപ്പ്‌ ചുമ്മാ ഒരു കാരണവും കൂടാതെ എന്നോട്‌ പിണങ്ങും. പിന്നെ അവനെ വരുതിയിലാക്കാന്‍ ഞാന്‍ പെടുന്ന പാട്‌ റോജിക്കറിയാമോ? ചിലപ്പോള്‍ നിങ്ങളെപ്പോലുള്ള (കൂടുതല്‍) നല്ല കൂട്ടുകാര്‍ നല്‍കുന്ന വാക്കുകളില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ അവന്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കും. എങ്കിലും ഞാന്‍ അവനെ - മനസ്സിനെ - അത്രകണ്ട്‌ വിശ്വസിക്കുന്നില്ല. എനിക്കറിയാം ചെറിയ കാര്യം മതി വീണ്ടുമവന്‍ പിണങ്ങാനെന്ന്‌. എന്നുകരുതി എനിക്കവനെ അങ്ങനെ